This website comprises chapters from the book, "The Bible Secrets" (Malayalam).

02/22/14

യേശു ക്രിസ്തു  "താക്കോല്" എന്ന വാക്കിലൂടെ  ഉദ്ദേശിച്ചിരിക്കുന്നത്‌ എന്താണ്?  ആര്ക്കാണ് ഈ താക്കോല്‍ കിട്ടിയിരിക്കുന്നത്? എങ്ങനെയാണു അത് ഉപയോഗിക്കേണ്ടത്? ആരാണ് താക്കോലുകളുടെ ഉടമസ്ഥന് ? "സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും" (മത്തായി 16:19). യേശു ഇത് പറഞ്ഞത് അല്ലാതെ വി.പത്രോസിനു ലോഹം കൊണ്ടുള്ള താക്കോലുകള് ‍ കൊടുത്തതായി ബൈബിള്‍ പഠിപ്പിക്കുന്നില്ല!! അപ്പോള്‍, പിന്നെ ചിലര്‍ വി.പത്രോസിനു താക്കോല്‍ കൊടുത്തു എന്നും, അദ്ദേഹം ഒരു പ്രത്യക സിംഹാസനത്തില്‍കൊട്ടാരത്തില്‍ ഇരുന്നു ചെമ്കോലുപിടിച്ചു കിരിടവും ധരിച്ചു യേശു ഭൂമിയില്‍ സ്ഥാപിച്ച സഭയെ ഭരിച്ചു എന്നും പറയുന്നതില്‍ എന്ത് യദാര്‌ധ്യം?? കുരിശില്‍ തലകീഴായി തറച്ചു കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്ന, യേശുവിന്റെ ശിഷ്യന് കൊട്ടാരത്തില്‍ ‍ രാജസിംഹാസനത്തില്‍ ഇരുന്നു കിരീടവും ധരിച്ചു ചെമ്കോലും പിടിച്ചു, യേശു സ്ഥാപിച്ച സഭയെ ഭരിച്ചു പോലും!! അതും തല ചായിച്ചു ഉറങ്ങാന്‍ ഒരു വീടു പോലും സ്വന്തമായി ഇല്ലാതിരുന്ന ഗുരുവിന്റെ ശിഷ്യന്‍!!


ബൈബിള്‍ വായിച്ചിട്ടുള്ള എല്ലാവര്ക്കും അറിയാം കര്‍ത്താവു അത്മീയത പഠിപ്പിക്കുവാന്‍ ഉപമകള്‍ ഉപയോഗിച്ചിരുന്നു എന്ന്!! അപ്പോള്‍, പിന്നെ യേശു താക്കോല്‍ എന്ന ഉപമയിലൂടെ എന്താണ് ഉദേശിച്ചത്? അതുപോലെ തന്നെ മറ്റു ആര്‍ക്കെങ്കിലും അവിടുന്ന് ഇത്തരം താക്കോല്‍ കൊടുത്തിരുന്നതായി ബൈബിളില്‍ പരാമര്‍ശം ഉണ്ടോ?  നമുക്ക് ഒന്ന് നോക്കാം!!


"നിയമന്ജ്ജരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ വിഞ്ജാനതിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസപെടുതുകയും ചെയ്തു" (ലൂക്കാ 11:52). അപ്പോള്‍ ഇതിലൂടെ നമുക്ക് മനസിലാക്കാം പഴയ നിയമത്തിലെ നിയമന്ജ്ജര്‍ക്കും കര്‍ത്താവു "താക്കോല്‍" കൊടുത്തിരുന്നു!!


"കപടനാട്യക്കാരായ നിയമന്ജ്ജരെ ഫരിസെയരെ, നിങ്ങള്ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുന്പില്‍ സ്വര്‍ഗരാജ്യം അടച്ചു കളഞ്ഞു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല" (മത്തായി23:13,14). ഇതില്‍നിന്നും കര്‍ത്താവു സ്വര്‍ഗരാജ്യം തുറക്കാനുള്ള "താക്കോല്‍" ഫരിസെയര്‍ക്കും കൊടുത്തിരുന്നു എന്നും, അവര് അത് നേരായ രീധിയില് ഉപയോഗിക്കാതെ സ്വര്ഗ്ഗരാജ്യം മനുഷ്യരുടെ മുന്നില് അടച്ചുകളഞ്ഞു എന്ന് വ്യക്തം!!


അപ്പോള്‍ എന്താണ് ഈ താക്കോല്‍? ഇവരുടെ എല്ലാം കയ്യില്‍ കര്‍ത്താവു കൊടുത്തിരുന്നത് എന്താണ്? പഴയ നിയമത്തില്‍ പ്രവാചകന്‍മാര് മുഘെനയും പുതിയ നിയമത്തില്‍ ദൈവപുത്രനിലൂടെയും! ഉത്തരം എളുപ്പം കിട്ടുന്നു! "ദൈവ വചനം"


"ദൈവവചനം" ദൈവരാജ്യത്തില്‍ കയറി മനുഷ്യന് നിത്യം ജീവിക്കുന്നതിനു പര്യാപ്തനാക്കുന്ന താക്കോല്‍! എന്നാല്‍, വി. പത്രോസിനോട് യേശു പറയുന്ന ഭാഗം മാത്രം ബൈബിളില്‍ നിന്ന് അടര്‍ത്തി എടുത്തു, അതിനു ചില പ്രിത്യേക അര്‍ഥം ചിലര്‍ ഉണ്ടാക്കുന്നു പോലും !


താങ്കള്‍ "ദൈവ വചനം" എന്ന താക്കോല്‍ സ്വന്ത ജീവിതത്തില്‍ അനുസരിച്ചു ഒന്ന് ഉപയോഗിച്ച് നോക്കുക, അപ്പോള് കാണാം "ദൈവരാജ്യം" എന്ന ദൈവം രാജാവായി വാഴുന്ന അത്മീയരാജ്യം താങ്കളുടെ മുന്നില്‍ തുറക്കുന്നത്!! അങ്ങനെ, ഈ ഭൂമിയില് യേശു തന്റെ വചനം ഉപയോഗിച്ചു പണിത ദൈവരാജ്യം എന്ന അത്മീയ രാജ്യത്തില്‍ പ്രവേശിച്ചു ജീവിക്കുന്ന ഏതൊരാളുടെയും മുന്നില്‍, അവന്റെ ജഡമരണ സമയത്ത് അവന് നിത്യം ജീവിക്കാനുള്ള "സ്വര്‍ഗരാജ്യവും" ഈ താക്കോല്‍ തുറന്നു കൊടുക്കുന്നു!!


നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ താക്കോല്‍ കൈവശം വച്ചിരിക്കുന്ന പല മത നേദാക്കന്മാരും ഈ താക്കോല്‍ ഉപയോഗിച്ചു സ്വര്ഗ്ഗരാജ്യം തുറക്കാന് ‍ ജനങ്ങളെ പഠിപ്പിക്കുന്നില്ല, എന്ന് മാത്രമല്ല പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ പോലും, മത കര്മങ്ങളിലേക്ക് തള്ളി വിട്ടു വഞ്ചിച്ചു, അവര്‍ക്ക് മുന്‍പില്‍ സ്വര്ഗരാജ്യം അടച്ചു കളയുകയും ചെയ്യുന്നു!! മറ്റുചിലരെ കള്ള താക്കോല്‍ കൊടുത്തു കബളിപ്പിക്കുകയും ചെയ്യുന്നു!!


ഇനി ആരാണ് യഥാര്‍ഥ താക്കോലിന്റെ ഉടമസ്ഥന്‍ എന്ന് നോക്കാം!! "പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍ പറയുന്നു" (വെളിപ്പാട് 3:7). ഈ വചനങ്ങളിലൂടെ താക്കോലിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ കര്‍ത്താവ്‌ തന്നെ എന്ന് വ്യകതമാകുന്നു!!


നമുക്ക് കര്‍ത്താവിന്റെ അടുക്കല് നിന്നും താക്കോലുകള് പരിശുദ്ധ അത്മാവിലൂടെ നേരിട്ടുo അവിടുത്തെ വചനങ്ങള്‍ എഴുതിയിരിക്കുന്ന ബൈബിളില്‍ നിന്നും പഠിച്ചു കരസ്ഥമാക്കാം!! ആരും കള്ളതാക്കൊലിനാല്‌ കബളിപ്പിക്കപ്പെടാതിരിക്കട്ടെ!! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !!

പ്രിയ സുഹുര്ത്തെ, നിങ്ങള്‍ ആദ്യം ബൈബിള്‍ എന്തിനു വേണ്ടിയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കേണം!! ആരെ കുറിച്ചാണ് ബൈബിളില്‍ എഴുതിയിരിക്കുന്നത് എന്ന് മനസിലാക്കേണം!! "ഈ സുവിശേഷം വിശുദ്ധ ലിഘിതങ്ങളില്‍ പ്രവാചകന്‍മാര്‍ മുഘേന ദൈവം മുന്കൂട്ടി വാഗ്ദാനം ചെയിതിട്ടുള്ളതാണ്. ഇതു അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെ സംബന്തിച്ചുള്ളതാണ് " 
(റോമ 1:2,3). ബൈബിള്‍ ക്രിസ്തുവിനെ സംബന്തിച്ചുള്ളതാണ്. അവിടുന്ന് പഠിപ്പിച്ച നിത്യജീവന്റെ വഴിയെ കുറിച്ചുള്ളതാണ്!! ബൈബിള്‍ മനുഷ്യന്റെ ആത്മീയ ജീവിതത്തെ കുറിച്ചും നിത്യജീവിതത്തെ കുറിച്ചും പഠിപ്പിക്കുന്നതാണ്!!

ബൈബിള്‍ കാലകരണപ്പെട്ടുപോയി  എന്ന് പഠിപ്പിക്കുന്ന വിഡ്ഢികളെ!! ബൈബിള്‍ കാള വണ്ടിയുണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിപ്പിക്കുന്ന പുസ്തകമല്ല എന്ന് നിങ്ങള് മനസിലാക്കേണം!! ഇന്ന് റോക്കറ്റും വിമാനവും ഉണ്ടാക്കാന്‍ മനുഷ്യന് അറിയാം എന്ന് നീ വിചാരിക്കുന്നുണ്ടോ?? നിനക്ക് തെറ്റി പൊയ്!! ബൈബിള്‍ മനുഷ്യന്റെ ആത്മീയ ജീവിതം, മനുഷ്യന്റെ ജഡിക മരണം, ആത്മീയ മരണം, നിത്യജീവന്‍, ദൈവരാജ്യം ഇങ്ങനെയുള്ള വിഷയങ്ങളെ കുറിച്ച് പ്രബോധിപ്പിക്കുന്ന  പുസ്തകമാണ്!! അതെ കുറിച്ച് ദൈവ ആത്മാവിനാല്‍ നയിക്കപ്പെട്ട മനുഷ്യര്‍, നിര്‌മല മനസാക്ഷിയോടെ പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്താല്‍ എഴുതിയ പുസ്തകമാണ്
ബൈബിള്‍!! ഇവ 2000 കൊല്ലം മുന്‍പും ഇനി 2000 കൊല്ലം കഴിഞ്ഞും എന്നും ഒരുപോലെയിരിക്കും!! നിനക്ക് നിന്റെ മരണം ഉള്‍പ്പെടെ ഇവകളിലോന്നുപോലും ഈ ഭൂമിയില്നിന്ന് എടുത്ത് മാറ്റാനാവില്ല!! മനുഷ്യന്റെ മരണം ശാസ്ത്രം മാറ്റും എന്ന് വിശ്വസിക്കുന്ന വിഢികളെ, ഭുമിക്കു ചൂടും വെളിച്ചവും തരുന്ന സൂര്യന്‌ നശിക്കുന്ന ഒരു ദിവസം ഉണ്ട് എന്ന് എന്തേ മറക്കുന്നു?

നിങ്ങള്ക്ക് കല്പ്പനകള് പാലിച്ചു എങ്ങനെ നിത്യജീവന് പ്രാപിക്കാം എന്ന് ക്രിസ്തുവിന്റെ ആത്മാവില് നയിക്കപ്പെട്ട പ്രവാചകന്മാരാല് പഴയനിയമ ബൈബിളില് എഴുതി വയ്ക്കപ്പെട്ടിരിക്കുന്നു!! നിങ്ങള്ക്ക് യേശുവില്‍ കൂടി അവിടുത്തെ കൃപയാല് വിശ്വാസം വഴി, എങ്ങനെ നിത്യജീവന്‍ പ്രാപിക്കാം എന്ന് പുതിയ നിയമ ബൈബിളില്, യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് നയിക്കപ്പെട്ട അവിടുത്തെ ശിഷ്യന്മാര് എഴുതി വച്ചിരിക്കുന്നു !!

നിങ്ങള്ക്ക് ഇഷ്ട്ടം ഉണ്ടെങ്കില്‍ ബൈബിള്‍ വായിച്ചു നിങ്ങളുടെ ദുഷ്ട്ട സ്വഭാവങ്ങള്‍ ഉപേക്ഷിച്ചു മാനസാന്തരപ്പെടാം. യേശുവിന്റെ നാമം വിളിച്ചു അപേക്ഷിച്ചു ചെയിതു പോയ പാപങ്ങള്‍ക്ക് അവിടുത്തെ കല്പന പാലിക്കുന്നതിലൂടെ മോചനം പ്രാപിക്കാം!! അങ്ങനെ അവിടുത്തെ പരിശുദ്ധ ആത്മാവിനെ സ്വന്തമാക്കി നിത്യജീവനും യേശുക്രിസ്തുവിലൂടെ ദൈവത്തില് നിന്നും കരസ്ഥമാക്കാം!! അതിനു വേണ്ടതില്‍ അധികം ബൈബിളില്‍ എഴുതപ്പെട്ടിട്ടുണ്ട്!! എന്നിട്ടും നീ ബൈബിള്‍ പൂര്‍ണമല്ല എന്ന് പഠിപ്പിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള് നിങ്ങളുടെ പാരമ്പര്യങ്ങള് എന്ന് വിശ്വസിക്കുന്ന  മത ആചാരങ്ങളും, മതകര്‍മങ്ങളും ‍ , മത നിയമങ്ങളും ബൈബിളിനോട് കൂട്ടിചേര്‍ത്തു നിനക്ക് പണമുണ്ടാക്കാനല്ലേ ??

ഇന്ന് നിങ്ങള് ബൈബിളിലെ വ്യാകരണ തെറ്റും, അക്ഷരത്തെറ്റും, ഭാഷാന്തരം വരുത്തിയപ്പോള്  വന്ന തെറ്റും നോക്കി ഇരുന്നാല്‍, നിങ്ങള് നിങ്ങളുടെ പാപങ്ങളില് മരിക്കും!! നിങ്ങള്ക്ക് മാനസാന്തരപ്പെട്ട് നിങ്ങളുടെ വൃത്തികേടുകളും ഉപേക്ഷിക്കാന്‍ മടി ആയതുകൊണ്ടല്ലേ നിങ്ങള് ബൈബിള്‍ പൂര്‍ണമല്ല എന്ന് പഠിപ്പിക്കുന്നത്?? നിങ്ങള്ക്ക് ആത്മീയ ചൂഷണം നടത്താനല്ലേ??


സ്വര്ഗ്ഗീയമായ ദൈവസ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ വിശ്വാസികളിലേക്കു പകര്ന്നു കൊടുക്കുന്ന യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് വിശ്വാസികളിലേക്ക് (നിലവിലുള്ള തിരുവചനം പാലിച്ചു ജീവിക്കുന്നവരിലേക്കു) നിത്യ ജീവനെ പകര്ന്നു കൊണ്ടു കടന്നു വരുന്നുണ്ട് എങ്കില് പിന്നെ, തിരുവചനം (മൂലകൃതികളുടെ അഭാവത്തില്  നടന്ന standardization, പരിഭാഷാ പിഴവുകളും) അവ പകര്ത്തി എഴുതിയപ്പോള് വന്നു എന്നു കരുതപ്പെടുന്ന തെറ്റുകളെകുറിച്ചും അമിതമായി ഉത്ഘണ്ടപെടേണ്ടതിന്റെയും ആവശ്യമുണ്ട് എന്നു തോന്നുന്നില്ല!


ബൈബിളില്‍ മാനസാന്തരപ്പെട്ട് യേശുവില്‍ നിത്യജീവന്‍ പ്രാപിക്കാന്‍ വേണ്ടതില്‍ അധികം എഴുതിയിട്ടുണ്ട്!! ഇനി കൂടുതല്‍ നിങ്ങള്ക്ക് ഇതേ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള് യേശുവിന്റെ പരിശുദ്ധാത്മാവിനെ പ്രാപിക്കുക!! പരിശുദ്ധാത്മാവ് ബാക്കി ബൈബിള്‍ താങ്കളെ പഠിപ്പിക്കും!! താങ്കള്‍ ബൈബിളിലെ തെറ്റു നോക്കി തിരുത്താന്‍ നടക്കേണ്ട!! ബാക്കി ബൈബിള്‍ അന്വോഷിച്ചു നടക്കേണ്ട !! ദൈവം എല്ലാം താങ്കളെ പഠിപ്പിക്കും!!പരിശുദ്ധാത്മാവ് എല്ലാം പഠിപ്പിക്കും!

"എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധ ആത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും" (യോഹന്നാന്‍14:26). ഈ പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കെണമെങ്കില്‍ നീ നിന്റെ സകല വൃത്തികേടുകളും പാപ സ്വഭാവവും യേശുക്രിസ്തുവിന്റെ വചനത്തിന്റെ പേരില്‍ അവിടുത്തെ നാമത്തില്‍ ഉപേക്ഷിക്കണം!! എന്നിട്ട് അവിടുത്തെ കല്പനകള് സ്വന്ത ജീവിതത്തില് പാലിച്ച് യേശു ക്രിസ്തുവിന്റെ നാമത്തില് സര്വ്വത്തിന്റെയും അധിപനായ ദൈവത്തോട് വിളിച്ച
പേക്ഷിക്കണം!! അതിനു ഇഷ്ട്ടം ഇല്ലാത്തവരും, ബൈബിളിനോട് ചിലത് കൂട്ടിച്ചേര്‍ത്തു അത്മീയവും, പണപരവും, രാഷ്ട്രിയപരവും, മതപരമായ ചൂഷണം നടത്താനുമായി  ചില വിഡ്ഢികള്‍ ബൈബിള്‍ പൂര്ണമല്ലെന്നും,  ബൈബിളില്‍ തെറ്റ് ഉണ്ടെന്നും  യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ കാലം കഴിഞ്ഞു എന്നും പഠിപ്പിച്ചു നടക്കുന്നു!!


ബൈബിളിലെ എല്ലാ വചനങ്ങള്‍ക്കും തന്നെ ലോകപരമായ ഒരു അര്‍ഥവും, അത്മീയമായ മറ്റൊരു അര്‍ഥവും നല്കപ്പെട്ടിരിക്കുന്നു! ബൈബിള്‍ പാഠപുസ്തകമോ സഹിത്യപുസ്തകമോ വെറും ഒരു മത ഗ്രന്ഥമോ മാത്രമായി കണക്കാക്കി വായിക്കുന്നവര്‍ക്ക്, ബൈബിളിലെ വചനങ്ങളുടെ ലോകപരമായ അര്‍ഥം മാത്രം ഗ്രഹിക്കുന്നു! അതായത്,  ലോകമക്കള്‍ (പരിശുദ്ധ ആത്മാവിനെ പ്രാപിക്കാത്തവര്‍) ബൈബിള്‍ വായിച്ചാല്‍ അവര്‍ക്ക് ബൈബിളിലെ ലോകപരമായ അര്‍ഥം മാത്രം കിട്ടുന്നു! ഉദാ: യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ സര്‍പ്പങ്ങളെ കൈയ്യില്‍ എടുക്കും (മര്‍കോസ്16:18) ഇത് വായിച്ചിട്ട് ദൈവത്തെ പരീക്ഷിക്കാന്‍ സര്‍പ്പത്തെ പിടിക്കുന്നവന്‍ പാമ്പ് കടി ഏറ്റു മരിക്കും! ഇതിലെ സര്‍പ്പത്തിന്റെ അത്മീയ അര്‍ഥം മനസിലാക്കേണം!

"കണ്ണ്‍ ശരീരത്തിന്റെ വിളക്ക്" (മത്തായി6:22). ഇവിടെ കണ്ണിന്റെ അത്മീയ അര്‍ഥം മനസിലാകിയിരിക്കണം! യേശുവിനെ മണവാളനും വിശ്വാസികളെ മണവാട്ടിയുമായി ബൈബിളില്‍ എഴുതിയിരിക്കുന്നു! ഇവിടെയും ലോകപരമായ അര്‍ഥം എടുക്കുന്നവര്‍ക്ക് തെറ്റുന്നു! "കണ്ണ് നിനക്ക് ദുഷ്പ്രേരണക്ക് കാരണമാകുന്നെങ്കില്‍ അത് ചൂഴന്നടുത്ത് എറിഞ്ഞു കളയുക" (മത്തായി18:9) ഇതിന്റെ ലോകപരമായ അര്‍ഥം മാത്രം മനസിലാക്കി തന്റെ ജഡകണ്ണ് നശിപ്പിച്ചാല്‍ ശരീരം ആകുന്ന ദൈവാലയം നശിപ്പിക്കാന്‍ ശ്രമിച്ചതിനു ദൈവം അവനെയും നശിപ്പിക്കും! പരിശുദ്ധ ആത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം.. (1കോറി 6:19). ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും... ആ ആലയം നിങ്ങള്‍ തന്നെ.. (1കോറി 3:17). "കോപിക്കാം, എന്നാല് പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന് അസ്തമിക്കുന്നതുവരെ നീണ്ടു പോകാതിരിക്കട്ടെ." (എഫേസോസ്4:26) ഇത് വായിച്ചിട്ട് ലോകത്തിലെ സൂര്യന് ഉദിച്ചിരിക്കുമ്പോള് എല്ലാം കൊപിക്കാം എന്ന് കരുതുന്നവന് തെറ്റി പോകുന്നു. "സുര്യന്" എന്ന വാക്കിന് അത്മീയ അര്ഥം ഇവിടെ ഉണ്ട്. 
  
ബൈബിളില് "യഹോവയെ" "പിതാവ്" എന്നും വിളിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെകുറിച്ച്  "ദൈവപുത്രന്" എന്നും  എഴുതപ്പെട്ടിരിക്കുന്നു, എന്നാല്, ഇവിടെയും ദൈവം ഒരു കല്യാണം കഴിച്ചു ഒരു  പുത്രനുണ്ടായി  എന്ന തരത്തില് ലോകപരമായി അര്ഥം എടുക്കുന്നവന് തെറ്റിപോകുന്നു!ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമെന്ന  ക്രിസ്തുവിനെയാണ്, വിശുദ്ധ വേദപുസ്തകത്തില് തിരുവചനം "ദൈവത്തിന്റെ പുത്രന്" എന്ന് വിളിച്ചിരിക്കുന്നത്! ആ ക്രിസ്തുവാണ് ജീവദാതാവായ പരിശുദ്ധ ആത്മാവായി മാറിയ യേശുക്രിസ്തു. ഇതേ കുറിച്ച് മറ്റ് അദ്യായങ്ങളില് നിന്നും കൂടുതല് മനസിലാക്കുമെല്ലോ!   

"ഇസ്രയേല് ഭവനത്തിലെ  നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാന് അയക്കപ്പെട്ടിരിക്കുന്നത്." (മത്തായി15:24). എന്ന് തിരുലിഘിതത്തില് എഴുതപ്പെട്ടിരിക്കുന്നു! ഇവിടെയും ഇസ്രയേല് ഭവനത്തിനും, ആടുകള്ക്കും എല്ലാം ആത്മീയ അര്ഥം ഉണ്ട്! ഇവിടെയും ലോകപരമായ അര്ഥം എടുക്കുന്നവര്ക്ക് തെറ്റിപോകുന്നു! ഇസ്രയേല് എന്ന വാക്കിന്റെ അത്മീയ  നിര് വചനം പല സ്ഥലങ്ങളിലും തിരുവചനത്തില് രേഘപ്പെടുത്തിയിട്ടുണ്ട്.

"ധാന്യം മെതിക്കുന്ന കാളയുടെ വായ് നിങ്ങള് മൂടിക്കെട്ടരുത്. (നിയമാവര്ത്തനം 25:4) കാളയുടെ കാര്യത്തിലാണോ ദൈവത്തിന്റെ ശ്രദ്ധ? അവിടുന്ന് സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുത്തുന്നവന് പ്രതിഫലേച്ഛയോടും മെതിക്കുന്നവന് ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടെ ജോലിചെയ്യുന്നതിന് നമുക്കുവേണ്ടി ഇതെഴുതപെട്ടിരിക്കുന്നു" (1 കോറി 9:10). 

ഇങ്ങനെ,  ബൈബിളിലെ ഏതു ദൈവവചനം എടുത്താലും അതിനു ലോക മക്കള്‍ക്ക്‌ ലോകപരമായ അര്‍ഥവും, ദൈവമക്കള്‍ക്ക് ആത്മീയ അര്‍ഥവും ഒളിപ്പിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു! 
ഇത് ബൈബിളിനു  മാത്രമുള്ള ഒരു സവിശേഷതയാണ്!  ബൈബിളിനെ ബൈബിള് കൊണ്ട്തന്നെയായിരിക്കണം വ്യാഖ്യാനിക്കേണ്ടതും.
 
ഒരു മനുഷ്യായുസ് കൊണ്ട്, ബൈബിളിലെ മുഴുവന് വചനങ്ങളുടെയും  അത്മീയ മര്മങ്ങള് അഴിച്ചെടുത്ത് മനസിലാക്കാക്കി, ആത്മീയമായി ഗ്രഹിക്കുക   അസാദ്യം! അത്രയേറെ ആഴവും പരപ്പും ബൈബിളിലെ ദൈവിക മര്മ്മങ്ങള്ക്കുണ്ട്! അത് പഠിക്കുതോറും വിശാലമായി കൊണ്ടേയിരിക്കും! "ഞാന് വായ് തുറക്കുമ്പോള് എനിക്ക് വചനം ലഭിക്കുവാനും സുവിശേഷത്തിന്റെ രഹസ്യങ്ങള് ധൈര്യപൂര്വ്വം പ്രഘോഷിക്കുവാനും നിങ്ങള് എനിക്കുവേണ്ടി പ്രാത്ഥിക്കുവിന്" (എഫേസോസ്‌ 6:19).

എന്ത് കൊണ്ടാണ്, ചില മനുഷ്യര്‍ക്ക് ബൈബിള് വചനങ്ങളിലെ അത്മീയ അര്‍ഥം ഗ്രഹിക്കാതെയിരിക്കുന്നത്?

"സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അത് ലഭിച്ചിട്ടില്ല." (മത്തായി13:11).  "പിതാവില്‍ നിന്നും  വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്ക് വരാന്‍ ആര്‍ക്കും സാധിക്കുകയില്ല." (യോഹന്നാന്‍ 6:65). സര്‍വ്വ  ശക്തനായ ദൈവത്തില്‍ നിന്നുമുള്ള വരം, അതായതു ആകര്‍ഷണം ലഭിക്കാതെ ഒരു മനുഷ്യനും  ബൈബിളിലെ വചനങ്ങളുടെ രഹസ്യ അത്മീയ മര്മ്മങ്ങള്  പഠിച്ചു മനസിലാക്കി രക്ഷ പ്രാപിക്കാന്‍ സാദ്യമല്ല! എന്തുകൊണ്ട് ചില മനുഷ്യർക്ക് ആ വരം ദൈവത്തിൽ നിന്നും ലഭിക്കുന്നില്ല എന്നത് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക!


വചനത്തിന്റെ അത്മീയ അര്‍ത്ഥം ലഭിക്കാത്ത ചില മനുഷ്യര്‍ ജന്മകൊണ്ട് ക്രിസ്തിയാനികള്‍ എന്ന് അറിയപെടാറുണ്ടെങ്കിലും, അവര്‍ക്ക് വരം ലഭിച്ചവരാണോ എന്ന് ചിന്തിക്കുക?

"പണ്ട് തന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങള്ക്കിടയില്‍ കയറികൂടിയിട്ടുണ്ട്" (യുദാസ്4). ദൈവം ചില കാരണങ്ങളാല്‍ ശിക്ഷിക്കാന്‍ മാറ്റി വച്ചിരിക്കുന്ന മനുഷ്യരെ എങ്ങനെ താങ്കള്‍ക്ക് ബൈബിളിലെ അത്മീയ അര്‍ഥം മനസിലാക്കി കൊടുക്കും?


ചില മനുഷ്യരെ (കളകളെ / ലോകമക്കളെ / ചെന്നായ്ക്കളെ) ശിക്ഷക്കായി ദൈവം മാറ്റി നിര്ത്താന് പല കാരണങ്ങളാണുള്ളത്! 

ചിലര് ചിലരുടെ പല തലമുറകള്ക്ക് കടുത്ത ദോഷം വരുത്തുന്ന തിന്മകള് മനപൂര്വ്വം  ചെയ്യുമ്പോള്, പിശാച്ച്;  ദൈവ സന്നിധിയില് നിന്ന്  ദുഷ്ടത പ്രവര്ത്തിച്ചയാളുടെ പല  തലമുറകളെ തന്നെ അവകാശം പറഞ്ഞ് പിടിച്ചു മേടിക്കുന്നു! ഒരു ചൊല്ലുണ്ട് ......"അന്ന് ഫലിപ്പതു ചെയ്താലും നിന്നു ഫലിപ്പതു ചെയ്യരുത്"! 


മനപ്പൂര്വ്വം ദൈവത്തിന്റെ സത്യമായ വചനങ്ങളെ, അല്ലെങ്കില് ക്രിസ്തു എന്ന ദൈവശക്തിയെ, അല്ലെങ്കില് പരിശുദ്ധ ആത്മാവ് എന്ന സഹായകനെ, മനപ്പൂര്വ്വം ഉപേക്ഷിക്കുന്നവരെ ദൈവം പിശാചിനു നരകം നിറക്കാനായി വിട്ടുകൊടുക്കുന്നു! (2 തെസ്ലൊനിക്ക 2:9-12). പരിശുദ്ധ ആത്മാവിന് എതിരായ പാപം!(മത്തായി 12:32).


ചില മനുഷ്യര്ക്ക് ജന്മത്തില് തന്നെയുള്ള കാരണം;  ജന്മം കൊണ്ട് ദൈവാത്മാവിനാല്   നയിക്കപ്പെടുന്ന അവസ്ഥയില്   ദൈവമഹത്വത്തിനായി മക്കള്ക്കു ജന്മം കൊടുക്കാം; ദൈവമക്കളുമായി ജനിപ്പിക്കാം! മനപൂര്വ്വം പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന അവസ്ഥയില്, മക്കള്ക്കു ജന്മം കൊടുക്കാം;  ആ  ആത്മാവില് മക്കളെ ജനിപ്പിച്ചു അവരെ നരകത്തിലും  അയക്കാം! തിരുവചനം പറയുന്നു: "കര്ത്താവായ യേശുക്രിസ്തുവില് വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" (അപ്പ:പ്ര16:31). ഇതെ കുറിച്ച് ആദ്യായം 51&52  നിന്ന് മനസിലാക്കുമെല്ലോ! 

എന്ത് കൊണ്ട് ബൈബിള്‍ വചനങ്ങളുടെ ആത്മീയ അര്‍ഥം ലോക മക്കളുടെ മുന്‍പാകെ മറക്ക
പ്പെട്ടിരിക്കുന്നു?

ഈ ലോകം ദുഷ്ടന്റെ വലയത്തില്‍! മനുഷ്യന്റെ ഭൗതിക ലോകത്തില് ‍ പിശാചിന്റെ സിംഹാസനം ഇരിക്കുന്നു! ദൈവമക്കളുടെ അത്മീയ ജീവിതത്തിന്റെ രഹസ്യം പരസ്യപ്പെടുത്തിയാല്‍ പിശാചിന് അവരെ ലോക മക്കളിലൂടെയും അല്ലാതെ നേരിട്ടും നിഷ്പ്രയാസം വശികരിച്ചു കെണിയില്‍പ്പെടുത്താം!(ഗലാത്തിയ4:29). ദൈവം സ്നേഹമാണ് മനുഷ്യര്‍ക്ക് പൂര്ണ്ണ  സ്വാതന്ത്ര്യം, ലോകത്തില്‍ അനുവദിച്ചിരിക്കുന്നു! നന്മയും തിന്മയും തിരിച്ചറിയാനുള്ള ദൈവത്തിനുള്ള കഴിവ് മനുഷ്യരും നിര്‍ഭാഗ്യവശാല് അല്പം  കരസ്ഥമാക്കി പൊയി! അതില്‍ കെണിവച്ചു പിശാചു മനുഷ്യരെ പിടിക്കുന്നു! 


മനുഷ്യനെ  ദൈവം  സൃഷ്ട്ടിച്ചിരിക്കുന്നത് താന് വരക്കുന്ന  വരയില് കൂടെ മാത്രം സഞ്ചരിക്കുന്ന ഒരു പാവയായിട്ടല്ല! ദൈവം മനുഷ്യന് ചിന്താശക്തിയും ആത്മാവും സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള കഴിവും കൊടുത്തിരിക്കുന്നു!  ജീവനൊ മരണമോ അവന് സ്വയം തിരഞ്ഞെടുക്കാം. (നിയമാവര്ത്തനം 30:15,30:19)&(ജറെമിയ21:8) ഏതു പ്രവര്ത്തികള്ക്കും സ്വയം നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവര്ത്തിക്കാനറിയാത്തവര് ദൈവത്തിന്റെ സഹായം യേശുക്രിസ്തുവഴി തേടാം! പരിശുദ്ധ ആത്മാവു വഴി അവിടുന്ന് സഹായിക്കും! 

നമുക്ക് വചനങ്ങളുടെ അത്മീയ അര്‍ഥം ബൈബിള്‍ വീണ്ടും വീണ്ടും വായിച്ചു മനസിലാക്കി വളരാം! അങ്ങനെ നന്മയെ സ്വന്ത ജീവിതത്തില്‍ ആത്മീയ ബുദ്ധി ഉപയോഗിച്ച് മുറുകെ പിടിക്കാം! പിശാചിന്റെ കെണിയില്‍ പ്പെട്ടിരിക്കുന്ന ദൈവ മക്കളെ ബൈബിളിന്റെ അത്മീയ അര്‍ഥം അല്പം വെളിപെടുത്തി നമുക്ക് രക്ഷപെടുത്താം! ബാക്കി അര്‍ഥം ദൈവാത്മാവ് അവര്‍ക്ക് നേരിട്ട് മനസിലാക്കി  അവരെ  വഴിനടത്തും!

ബൈബിള് ഒന്നെങ്കില് പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചു പഠിക്കുക.. അല്ലെങ്കിൽ പരിശുദ്ധ ആത്മാവിന്റെ അഭിഷേകം ഉള്ളവരില് നിന്ന് പഠിക്കുക! ബൈബിളിലെ അക്ഷരങ്ങളെയല്ല മറിച്ച്, ബൈബിളിലെ ആശയങ്ങളെയും അതിലെ വാക്യങ്ങളിലെ അത്മാവിനേയുമാണ് സ്വീകരിക്കേണ്ടത്! അക്ഷരം കൊല്ലുന്നു ആത്മാവ് ജീവിപ്പിക്കുന്നു! (2കോറിന്തോസ് 3:6). ബൈബി
ളിലേ പുസ്തകങ്ങള് എല്ലാം ഒരേ ആത്മാവില് എഴുതപ്പെട്ടതാണ്! ആ ആത്മാവിനോട് ചേരാത്ത ഒരു പുസ്തകവും ബൈബിളിനോട് ചേരുകയുമില്ല!

സഹോദരാ / സഹോദരി താങ്കള്‍ക്ക് വചനത്തിന്റെ അത്മീയ അര്‍ഥം തുറന്നു കിട്ടുന്നുണ്ടോ? ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ദൈവത്തില്‍ നിന്നും വരം കിട്ടിയിട്ടുണ്ട്! "നിങ്ങൾ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിൻ. രക്ഷയിലേക്കു വളർന്നുവരേണ്ടതിന് നിങ്ങള് പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിൻ" (1 പത്രോസ് 2:1,2). കർത്താവിന്റെ വചങ്ങളാകുന്ന ആത്മീയ പാല്; ഇളം പൈതലിനെ പോലെ മുൻവിധികളൊന്നുമില്ലാതെ നിഷ്‌കളങ്കരായി വിശ്വസിച്ചു  സ്വീകരിക്കുവിൻ! അവിടുന്ന് നിങ്ങളെ വളർത്തും.  അതിനാല്; വരുവിന്....‍ യേശു ക്രിസ്തുവിന്റെ അടുക്കലേക്കു അവിടത്തെ വചനം പാലിച്ച്‌ മാനസാന്തരപ്പെട്ട്! അവിടുന്ന് നിങ്ങളെ രക്ഷിച്ചു നിത്യജീവന്‍ നല്‍കും! താങ്കള്‍; ദൈവം ആരെന്നു രുചിച്ച് അറിയുകയും, യേശുവിന്റെ മഹത്വം കാണുകയും ചെയ്യും! ദൈവം തന്റെ മക്കളെയും പ്രിയ മക്കളെയും യേശു ക്രിസ്തുവിലൂടെ അനുഗ്രഹിക്കട്ടെ! ആമേന്.


     


          
ബി.സി- 1500  മുതല് എ.ഡി- 100 വരെയുള്ള 1600 വര്ഷങ്ങള് കൊണ്ട് 40 തില് പരം എഴുത്തുകാര് എഴുതിയതാണ് ബൈബിള്! അതില് രാജാക്കന്മാര്, വൈദ്യന്മാര്, ചുങ്കക്കാര്, പ്രവാചകന്മാര്, കവികള്, പ്രഭുക്കന്മാര്, പുരോഹിതന്മാര്, മുക്കുവന്മാര്, ആട്ടിടയര്, കൃഷിക്കാര് തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തില് നിന്നുള്ള പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകര് ഉള്പ്പെടുന്നു!

ബൈബിള്- എബ്രായ, ഗ്രീക്, അരാമ്യ, ഭാഷകളില്, പാപ്പിറസ് ചെടിയുടെ തോല്, ചര്മലിഖിതങ്ങള്, മെഴുകുപലകകള്, കല്പലക തുടങ്ങി പ്രതലങ്ങളില്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്  എന്നീ ഭൂഖണ്ടങ്ങളില് ഇരുന്നുകൊണ്ട്‌ എഴുതി!

ദാവീദ് യുദ്ധ സമയങ്ങളില്, സോളമെന് സമാധാന വേളയില്,  ലൂക്കോസ് കപ്പല് യാത്രാവേളയില്, പൗലോസ് ജയിലില് കിടക്കുമ്പോള്, മോശ വനാന്തരങ്ങളിലും, മരുഭൂമിയിലും.  യോഹന്നാന് പത്മൊസ് ദ്വീപിലും   വെച്ചെഴുതി. ബൈബിളിലെ അവസാന എഴുത്തുകാരനായ യോഹന്നാന് ജനിക്കുന്നതിനു 1450 വര്ഷം മുന്പ് ആദ്യ എഴുത്തുകാരനായ മോശ ജനിച്ചു. ഇതിനിടയില് 60 -ഓളം തലമുറകള്  ജീവിച്ചിരുന്നു. ഇവരുടെ കാലം, ഭാഷ,  തൊഴില്, പ്രായം, സംസ്കാരം, സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു. എങ്കിലും, ബൈബിളില് യാതൊരു പൊരുത്തക്കേടും ഇല്ലാതെ, തുടക്കം മുതല് ഒടുക്കം വരെ;   ആശയ വൈരുദ്ധ്യം ഒട്ടും ഇല്ലാതെ, പരസ്പരം കൃത്യമായി ഒറ്റ ആത്മാവില്‌ യോജിച്ചു കിടക്കുന്നു! "... ... കര്ത്താവിന്റെ അധരങ്ങള് കല്പ്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു" (ഏശയ്യാ 34:16).

B.C. 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ് അന്ത്യോക്യോസ് എപ്പിപ്പാനസ്, A.D. 4 - ആം നൂറ്റാണ്ടിലെ റോമന് ചക്രവര്ത്തി ഡയോക് ലഷൻ,  14 - ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള് നശിപ്പക്കുവാന്! അവരെല്ലാം മരിച്ചു മണ്ണ്‍മറഞ്ഞു എങ്കിലും, ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില് അജയ്യമായി നിലകൊള്ളുന്നു!

നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു: "വേദപുസ്തകം കേവലം ഒരു പുസ്തകമല്ല. പ്രവര്ത്തന ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു. അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു ശക്തിയെയും അത് കീഴടക്കികളയും".

18 -ആം നൂറ്റാണ്ടില് തോമസ്‌ സ്പെയിന് എന്നൊരു നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ് ദി റിസര് എന്നാ പുസ്തകം എഴുതി. അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില് ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള് മുഴുവന് ചുട്ടുകളയണം. പിശാചിന് പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം അത് ആരും  വായിക്കരുത്"!

"നൂറു  വര്ഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയില്" എന്ന് വോള്ടയര് പറഞ്ഞു. 12 വര്ഷം കഴിഞ്ഞപ്പോള് താന് ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു. "യേശുവേ.. ദൈവമേ.. ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് അദേഹം  മരിച്ചു! അദ്ദേഹത്തിന്റെ പ്രസ്‌ ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി! നോഹയുടെ പെട്ടകം മഹാ പ്രളയത്തിലും തകരാതിരുന്നത് പോലെ, ചാര കൂമ്പാരങ്ങള്ക്ക് മുകളിലൂടെ ബൈബിള് ഇന്നും, ഈ ഭൂമിയില് കാലാന്തരങ്ങളിലൂടെയുള്ള അതിന്റെ യാത്ര ദൈവാത്മാവില് വിജയകരമായി തുടരുന്നു!

നരഭോജികളായ ആഫ്രിക്കന് മനുഷ്യരെ മനുഷ്യസ്നേഹികളാക്കി  തീര്ക്കുവാനും, ആക്രമികളെയും ക്രൂരന്മാരെയും - സമ ശിഷ്ടങ്ങളെ അകമഴിഞ്ഞ് ദൈവസ്നേഹത്തില് പരസ്നേഹമുള്ളവരാകുവാനും ബൈബിളിലെ  വചനങ്ങള്ക്ക് കഴിഞ്ഞു!   എണ്ണിയാല് ഒടുങ്ങാത്ത ലക്ഷോപ ലക്ഷം ജനങ്ങള്ക്ക്‌ നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാര്ഥ ദൈവഭക്തിയിലേയ്ക്കുമുള്ള നിര്മലമായ ദൈവിക പ്രജോതനം, പരിശുദ്ധ ആത്മാവിലൂടെ ഇന്നും പകര്ന്നുകൊണ്ടിരിക്കുന്നതും ബൈബിളിലെ ദൈവീക  വചനങ്ങള് തന്നെ!

"റ്റാ -ബിബ്ലിയ" ചെറിയ പുസ്തകങ്ങള് എന്ന് അര്ഥം വരുന്ന   ബഹുവചന ഗ്രീക്കു പദത്തില് നിന്നാണ്  "ബൈബിള്" എന്ന വാക്ക് ഉണ്ടായത്. ബൈബിള് 66 ചെറു പുസ്തകങ്ങള് ചേരുന്നതാണ്. പഴയനിയമം - 39 പുതിയ നിയമം - 27


"ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ "ക്രിസ്തു" (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും 1കോറി 1:24) ആണെന്ന് നിങ്ങള് വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തില് ജീവന് ഉണ്ടാകുന്നതിനും വേണ്ടിയാണ്." (യോഹന്നാൻ 20:31). 

ബൈബിളിലെ 
പുസ്തങ്ങളോട് സാമ്മ്യമുള്ള പല പുരാതന പുസ്തകങ്ങളും കണ്ടു കിട്ടിയിട്ടുണ്ടെങ്കിലും,  അവയിലെ ചില വാചകങ്ങള്,  ബൈബിളിലെ പുസ്ഥകങ്ങളെ ഒന്നാക്കുന്ന പരിശുദ്ധ ആത്മാവിന്റെ പ്രബോധനങ്ങള്ക്ക് നേരെ വിപരീധമായതിനാല്, അവയെ 66 പുസ്തങ്ങളുള്ള സത്യവേദ പുസ്ഥകത്തോട് കൂടെ ചേര്ക്കപ്പെട്ടിട്ടില്ല!
 
പഴയ നിയമ ബൈബിളില്,  ദൈവവും ദൈവത്തിന്റെ ശക്തിയും  ജ്ഞാനവുമെന്ന ദൈവത്തിന്റെ പുത്രന് ക്രിസ്തുവും ചേര്ന്നു നടത്തിയ മനുഷ്യ സൃഷ്ട്ടിയെ കുറിച്ചും, മനുഷ്യന് പിശാചിന്റെ പിടിയിലായി നിത്യജീവന് നഷ്ട്ടപ്പെടുത്തിയതിനെ പറ്റിയും, മനുഷ്യര് പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെട്ടു പൈശാചികമക്കളായി തീര്ന്നതിനെ  കുറിച്ചും, നഷ്ട്ടപ്പെട്ട നിത്യജീവനെ തിരികെ പിടിക്കാന്, ദൈവം  മനുഷ്യര്ക്ക് കല്പ്പനകള് കൊടുത്തതിനെ കുറിച്ചും, കല്പ്പനകള് മനുഷ്യര്ക്ക്‌ പാലിച്ച് പൂര്ത്തിയാക്കി പിശാച്ചിനെ / പാപത്തെ / മരണത്തെ ജയിച്ചു  ദൈവത്തിന്റെ ആത്മാവിനാല് നയിക്കപ്പെട്ടു ദൈവ മക്കളാകാന് കഴിയതെ വന്നപ്പോള്, കര്ത്താവായ ക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും എന്ന ദൈവത്തിന്റെ പുത്രന്(1കോറി1:24) തന്നെ -  മനുഷ്യര്ക്ക്‌ വേണ്ടി മനുഷ്യനായി വന്ന് അതിനെ  ജയിച്ച്, കൊടുത്ത കല്പ്പന തികച്ച്(പൂര്ത്തിയാക്കി), "പുതിയ നിയമ  ഉടമ്പടി" സ്ഥാപിക്കാന് - അതായത്, ഭൂമിയില് പിശാചിന്റെ പിടിയില്പ്പെടാതെ ദൈവകൃപയില് വിശ്വാസത്താല് ദൈവ മക്കളായി  ജീവിക്കാന്, ലളിതമായ പുതിയ  കല്പനകള് പരിശുദ്ധ അത്മാവില്,   മനുഷ്യന്റെ നിര്മ്മല മനസാക്ഷിയില് കൊടുക്കാന് പോകുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു!    കര്ത്താവ് പറഞ്ഞു: ഞാന് ഇസ്രയേല് ഗോത്രത്തോടും (എല്ലാ ജാതികളിലുമുള്ള ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യര്) യൂദഗോത്രത്തോടും "പുതിയ ഒരു നിയമ ഉടമ്പടി" ചെയ്യുന്ന കാലം വരും(ജറെമിയ 31:31).  

NB: പഴയ നിയമ ബൈബിളിലെ ചില പുസ്തകങ്ങളില് മോശവളർന്ന സംസ്കാരത്തിന്റെയും കാലഘട്ടത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടെയും സ്വാധീനത്താലും,  അക്കാലത്തെ മനുഷ്യർക്ക് ഉണ്ടായിരുന്ന കഠിനമായ  ഹൃദയത്താലും  വന്ന പല എഴുത്തുകളും  കാണുവാന് സാധിക്കും!(ദൈവം പറയാത്തത്)! അതിനാല് തന്നെ യേശുക്രിസ്തു അതേക്കുറിച്ചു ഇങ്ങനെ അരുളിചെയ്തു: "നിങ്ങളുടെ കഠിനമായ ഹൃദയം നിമിത്തമാണ്....  ....  മോശ നിങ്ങൾക്ക് അനുമതി നൽകിയത്!" (മത്തായി 19:8). 

പുതിയനിയമ ബൈബിളില്,  കര്ത്താവായ ക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും എന്ന ദൈവത്തിന്റെ പുത്രന്) മനുഷ്യനായി അവതരിച്ച്,  എല്ലാ തിരുവെഴുത്തുകളും പ്രവചനങ്ങളും നിയമങ്ങളും  തികച്ചതിനെ കുറിച്ചും,  അവിടുത്തെ  അന്ത്യ അത്താഴ സമയത്ത് "ഉടമ്പടി" തന്റെ ഓര്മ്മയ്ക്കായി സ്ഥാപിച്ചശേഷം,  അത് നടപ്പാക്കിയതിനെ കുറിച്ചും. (ഈ "പാനപാത്രം" രക്തം ചിന്തിയുള്ള കുരിശുമരണം ലൂക്ക 22:20, മത്തായി 26:39 എന്റെ പുതിയ നിയമ ഉടമ്പടി. (1കൊരിന്ത്യര് 11:25,  എബ്രായെര് 9:1-5). അവിടുന്ന് മനുഷ്യ ശരീരത്തില് രക്തം ചിന്തി മരിച്ചു ഉടമ്പടി സ്ഥാപിച്ചശേഷം, മരണത്തെ ജയിച്ച് ഉയര്ത്ത് തിരികെ സ്വര്ഗ്ഗത്തിലേയ്ക്ക് മടങ്ങിയതിനെ കുറിച്ചും, പിശാചിന്റെ പിടിയില്പെടാതെ നിത്യജീവനില് കഴിയാന്, യേശുക്രിസ്തുവിന്റെ കല്പ്പനകള് പാലിച്ചു മാനസാന്തരപ്പെടുന്ന എല്ലാ മനുഷ്യരിലേക്കും, ലളിതമായ പുതിയ  കല്പനകള്(ഈ  കല്പനകള്  വ്യക്തികളിൽ സമയം, സാഹചര്യങ്ങൾ, അവസ്ഥകൾ etc... അടിസ്ഥാനത്തില് വ്യക്തികളിൽ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, ദൈവീക കല്പനകളും, പ്രജോതനങ്ങളും, പ്രേരണകളും, സ്വാധീനങ്ങളും   അതാതു വ്യക്തികളിൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ  ശക്തിപ്പെടുത്തി, നിത്യജീവനിലേക്കു നയിക്കുന്നതായിരിക്കും) - നിര്മ്മല  മനസാക്ഷിയില് ഹൃദയത്തില് കൊടുക്കാനും, യേശുക്രിസ്തുവിന്റെ നാമത്തില് മാനസാന്തരപ്പെട്ട മനുഷ്യരെ നയിച്ചു ദൈവമക്കളാക്കി, നിത്യജീവനിലേക്ക് വഴിനടത്താന്  പരിശുദ്ധ ആത്മാവായി കര്ത്താവായ ക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും എന്ന ദൈവത്തിന്റെ പുത്രന്)  വീണ്ടും തിരികെ വന്നതിനെ കുറിച്ചും, ലോകാവസാനനാളില് യേശുക്രിസ്തു രാജാവായി വാനമേഘങ്ങളില് വീണ്ടും വരുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു!

A.D. - 1263 ന്നില് കര്ദിനാള് കേറോ ആണ് ബൈബിള് അദ്ധ്യായം തിരിച്ചത് എ ഡി 1551 ന്നില് റോബോര്ട്ട് സ്റ്റീഫെന് ഓരോ അദ്ധ്യായത്തെയും വാക്യങ്ങളാക്കി തിരിച്ചു!

66 പുസ്തകങ്ങളില് 1189 - അദ്ധ്യായങ്ങളും, 31,173 വാക്യങ്ങളുമുണ്ട് ബൈബിളില്! ബൈബിള് ഏകദേശം എഴുപത് മണിക്കൂര് കൊണ്ട് മുഴുവനായും  വായിക്കാവുന്നതാണ്!

ബൈബിളിലെ ഏറ്റവും വലിയ അദ്യായം സങ്കീര്ത്തനങ്ങള് 119. ഏറ്റവും ചെറിയ അദ്യായം  സങ്കീര്ത്തനങ്ങള്  117

ബൈബിളിലെ ഏറ്റവും ചെറിയ വാക്ക്യം, യോഹന്നാന് 11:35. ഏറ്റവും വലിയ വാക്ക്യം എസ്തേര് 8:9. ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം, യോഹന്നാന് എഴുതിയ ലേഖനം-2. ഏറ്റവും വലിയ  പുസ്തകം, സങ്കീര്ത്തനങ്ങള്.

ബൈബിളിലെ മദ്ധ്യവാക്യം ബൈബിളിന്റെ ആകെയുള്ള അന്തസത്തയാണ്. "മനുഷ്യനില് ആശ്രയിക്കുന്നതിനേക്കാള് യഹോവയില് ആശ്രയിക്കുന്നത് നല്ലത്"(സങ്കീര്ത്തനം 118:8).

"ബൈബിളിലെ തിരുവെഴുത്തുകള് ഒന്നും മനുഷ്യരുടെ സ്വയമായ പ്രജോതനത്താല് ഉളവായതല്ല.  അതിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല് വന്നതുമല്ല.  അവ ദൈവ കല്പനയാല് മനുഷ്യര് പരിശുദ്ധാത്മ നിയോഗം പ്രാപിച്ചു  സംസാരിച്ചവയാണ്" (2 പത്രോസ് 1:20,21). 
 
ബൈബിളിലെ ദൈവവചനങ്ങള് എല്ലാം സത്യം എന്ന് തെളിയിക്കുന്നത്, അത്  വിശ്വസിക്കുന്ന മനുഷ്യരുടെ  ഹൃദയത്തെ  സ്വര്ഗ്ഗീയമായ നിര്മ്മലസ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാല് നിറച്ചുകൊണ്ട്, സ്വര്ഗ്ഗീയ അനുഭവവും നിത്യജീവനും പകര്ന്നുകൊടുക്കുന്ന പരിശുദ്ധ ആത്മാവാണ്! മറിച്ചു; ബൈബിളിലെ പുസ്തകങ്ങള് എഴുതിയ മനുഷ്യര് അല്ല!

ഒരു മനുഷ്യനോടും ക്രിസ്തുമതത്തില് ചേരാന് പറയുന്നില്ല എന്നത് ബൈബിളിനുള്ള  ഒരു സൗന്ദര്യമാണ്. മറ്റു മത പുസ്തകങ്ങൾ ദൈവത്തിന്റെ ഭീകര കഥകൾ പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്താൻ ശ്രമിക്കുമ്പോൾ; ദൈവം സ്നേഹമാണ് എന്നും  ദൈവത്തെ പിതാവ് എന്നും പറഞ്ഞു പരിചയപ്പെടുത്തുന്നത്‌  വിശുദ്ധ ബൈബിൾ മാത്രമാണ്!

ബൈബിളിലെ പുസ്തകങ്ങളും, അവ എഴുതപ്പെട്ട കാലഘട്ടങ്ങളും. 

Old Testament


Book Author Date Written
Genesis, Moses ? - 1445 B.C.
Exodus, Moses 1445 - 1405 B.C.
Leviticus, Moses 1405 B.C.
Numbers, Moses 1444 - 1405 B.C.
Deuteronomy, Moses 1405 B.C.
Joshua, Joshua 1404-1390 B.C.
Judges, Samuel 1374-1129 B.C.
Ruth, Samuel 1150? B.C.
First Samuel, Samuel 1043-1011 B.C.
Second Samuel, Ezra? 1011-1004 B.C.
First Kings, Jeremiah? 971-852 B.C.
Second Kings, Jeremiah? 852-587 B.C.
First Chronicles, Ezra? 450 - 425 B.C.
Second Chronicles, Ezra? 450 - 425 B.C.
Ezra, Ezra 538-520 B.C.
Nehemiah, Nehemiah 445 - 425 B.C.
Esther, Mordecai? 465 B.C.
Job, Job? ??
Psalms, David 1000? B.C.
Sons of Korah wrote Psalms 42, 44-49, 84-85, 87; Asaph wrote Psalms 50, 73-83; Heman wrote Psalm 88; Ethan wrote Psalm 89; Hezekiah wrote Psalms 120-123, 128-130, 132, 134-136; Solomon wrote Psalms 72, 127.
Proverbs, Solomon wrote 1-29
Agur wrote 30
Lemuel wrote 31 950 - 700 B.C.
Ecclesiastes , Solomon 935 B.C.
Song of Solomon ,Solomon 965 B.C.
Isaiah, Isaiah 740 - 680 B.C.
Jeremiah, Jeremiah 627 - 585 B.C.
Lamentations, Jeremiah 586 B.C.
Ezekiel, Ezekiel 593-560 B.C.
Daniel, Daniel 605-536 B.C.
Hosea, Hosea 710 B.C.
Joel, Joel 835 B.C.
Amos, Amos 755 B.C.
Obadiah ,Obadiah 840 or 586 B.C.
Jonah, Jonah 760 B.C.
Micah, Micah 700 B.C.
Nahum, Nahum 663 - 612 B.C.
Habakkuk, Habakkuk 607 B.C.
Zephaniah, Zephaniah 625 B.C.
Haggai, Haggai 520 B.C.
Zechariah, Zechariah 520 - 518 B.C.
Malachi, Malachi 450 - 600 B.C.

New Testament

Book Author Date Written (A.D)
Matthew Matthew 60's
Mark John Mark late 50's
early 60's
Luke Luke 60
John John late 80's
early 90's
Acts Luke 61
Romans Paul 55
1 Corinthians Paul 54
2 Corinthians Paul 55
Galatians Paul 49
Ephesians Paul 60
Philippians Paul 61
Colossians Paul 60
1 Thessalonians Paul 50 - 51
2 Thessalonians Paul 50 - 51
1 Timothy Paul 62
2 Timothy Paul 63
Titus Paul 62
Philemon Paul 60
Hebrews (Paul, Apollos, Barnabas...?) 60's
James James, half brother of Jesus 40's or 50's
1 Peter Peter 63
2 Peter Peter 63 - 64
1 John John late 80's
early 90's
2 John John late 80's
early 90's
3 John John late 80's
early 90's
Jude Jude, half brother of Jesus 60's or 70's
Revelation John late 80's
early 90's



കേരളത്തിലെ ക്രൈസ്തവ സഭ സുദീഘമായ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ അവര്ക്ക് അവരുടെ മാതൃഭാഷയില് ബൈബിള് ലഭ്യമായിരുന്നില്ല! മലയാള ദേശത്തിലെ ക്രൈസ്തവര് ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുര്ബ്ബാനക്രമവും ആയിരുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില് സി.എം.എസ്. മിഷനറിമാര് വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യര് കൂടുതല് അറിയാനിടയാവുകയും ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. 

ഈ ലേഖനം ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിന്റേയും വിവിധ മലയാളം ബൈബിള് പരിഭാഷകളുടേയും ചരിത്രം പ്രതിപാദിക്കുന്നു.

റമ്പാൻ ബൈബിൾ[തിരുത്തുക]

പ്രധാന ലേഖനം: റമ്പാന് ബൈബിള്

ഈസ്റ്റിന്ഡ്യാ കമ്പനിയുടെ കല്ക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ല് മലബാര് സന്ദര്ശിച്ചു. ബൈബിള് മലയാളത്തിലേക്കു വിവര്ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത്താന് അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിള് സുറിയാനിയില് നിന്നു മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു.
അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ മാര് ദിവന്നാസ്യോസിന്റെ മേല് നോട്ടത്തില് 1807-ല് നാലു് സുവിശേഷങ്ങള് സുറിയാനിയില് നിന്നു മലയാളത്തിലേക്കു വിവര്ത്തനം ചെയ്യാന് ആരംഭിച്ചു. ഈ യത്നത്തില് സഹകരിച്ചവരില് പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാന് . 1811-ല് ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സില് നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയില് നിന്നുള്ള പദാനുപദ വിവര്ത്തനം ആയതിനാല് ധാരാളം സുറിയാനി പദങ്ങള് ആ വിവര്ത്തനത്തില് കടന്നു കൂടിയിരുന്നു!.

1817-ല് ബൈബിള് പൂര്ണ്ണമായി തര്ജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിള് സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചര്ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിന് ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതന് മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോന് , സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യര് എന്നിവരുടെ സഹകരണം വിവര്ത്തന പ്രക്രിയയില് ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല് മണ്‍റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. അക്കാലത്ത് പ്രവര്ത്തിച്ചിരുന്ന ബൈബിള് സൊസൈറ്റി ഇതിനു ആവശ്യമുള്ള ധനസഹായം നല്കി.

1825-ല് ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തര്ജ്ജിമ പ്രസിദ്ധീകരിച്ചു. 1829-ല് ബൈബിള് സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തര്ജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സില് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ പുതിയ നിയമം അച്ചടിക്കുവാന് വേണ്ടി, ബെയ്‌ലി സ്വയം രൂപകല്പന ചെയ്തു നിര്മ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സില് സൂക്ഷിച്ചിട്ടുണ്ട്.

1835-ല് ബെയ്‌ലിയുടെ പഴയനിയമ തര്ജ്ജിമ പൂര്ത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ല് അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ല് പ്രസിദ്ധീകരിച്ചു.

ഗുണ്ടര്ട്ടിന്റെ പരിഭാഷ..

പ്രധാന ലേഖനം: ഹെര്മ്മന് ഗുണ്ടര്ട്ട്
ബെയ്‌ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങള് ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിള് ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നല്കിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കര്ത്താക്കളില് ഒരാളായ ഹെര്മ്മന് ഗുണ്ടര്ട്ടാ‍ണ്. ഗ്രീക്കു ഭാഷയും, സംസ്കൃതവും ഉള്പ്പെടെ പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. ഗ്രീക്കു പുതിയനിയമത്തില് നിന്നു ഗുണ്ടര്ട്ട് നേരിട്ടു വിവര്ത്തനം ചെയ്ത പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷന് പ്രസ്സില് നിന്നും 1854-ല് പ്രസിദ്ധം ചെയ്തു. 1859-ല് പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.

പ്രധാന ലേഖനം: സത്യവേദപുസ്തകം

തിരുവിതാംകൂര് , കൊച്ചി, മലബാര് പ്രദേശങ്ങളില് ബൈബിള് ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന് 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതില് സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികള് ഉള്പ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവര്ത്തനം നിര് വഹിച്ചത്.
ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജര്മ്മന് ഭാഷയിലുള്ള വിവര്ത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെ മലയാള തര്ജ്ജിമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളുകളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടര്ട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880-ല് പുതിയ നിയമം പൂര്ത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്.

1871-ല് ബൈബിള് സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്മ്മികത്തില് പരിഭാഷ ചെയ്യപ്പെട്ട് 1910-ല് പ്രസിദ്ധീകരിച്ച മലയാള ബൈബിള് പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരില് ഇന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തില് , ബെഞ്ചമിൻ ബെയ്‌ലിയുടെ വിവര്ത്തനത്തില് വരുത്തിയ പരിഷ്ക്കാരങ്ങള് ഉള്പ്പെടുത്തി 1889-ല് പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള് പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്ക്കൊള്ളാന് ഈ തര്ജ്ജുമയ്ക്കു കഴിഞ്ഞു. കേരള കത്തോലിക്കാ സഭയും യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ല് പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിള് പരിഭാഷയാണ് ഉപയോഗിക്കുന്നത്.

കേരള കത്തോലിക്ക സഭയുടെ പരിഭാഷ. [തിരുത്തുക]


കേരള കത്തോലിക്ക സഭ‍ 1893-മുതല് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള് ആരംഭിച്ചു. ഫാദര് മാത്യു വടക്കേലിന്റെ നേതൃത്വത്തിലുള്ള ഒരു വിവര്ത്തക സമിതി പഴയ നിയമം പൂര്ണ്ണമായി പരിഭാഷപ്പെടുത്തുകയും മൂന്നു വാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 എന്നീ വര്ഷങ്ങളില് എസ്. എച്ച്. ലീഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല മാണിക്കത്തനാർ വിവര്ത്തനം ചെയ്തു 1935 ല് പ്രസിദ്ധീകരിച്ച പുതിയനിയമ ഗ്രന്ഥമാണ് കേരളത്തിലെ കത്തോലിക്കര്ക്കിടയില് കൂടുതല് പ്രചാരം നേടിയതു്.
കേരളത്തിലെ കത്തോലിക്കര്ക്ക് സ്വന്തമെന്ന് അവകാശപ്പെടാന് 1939 തിലാണ്, മലയാള പരിഭാഷയിലുള്ള ബൈബിള്, കത്തോലിക്കര്ക്ക് പൂര്ത്തിയാക്കിയത്!
 അധ്യായത്തിന്റെ ചില ഭാഗങ്ങള്ക്കു  കടപ്പാട് :
 ബ്രദര്: ജോര്ജ് വര്ഗ്ഗീസ് & വിക്കിപീഡിയ. 

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.