This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -17. യേശുവിന്റെ കുരിശുമരണത്തിലെ രഹസ്യം!!


ലോകത്തില്‍മരണമില്ലാതെ ജീവിച്ചു, ഭൗതിക ലോകം (ജീവന്‍ വസിക്കാന്‍ പറ്റുന്ന പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങളും) ഭരിക്കുവാന്‍, ദൈവം തന്റെ വചനം തന്നെയായ ക്രിസ്തുവിലൂടെ(ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലൂടെയും) മനുഷ്യനെ തന്റെ ആത്മീയ സാദൃശ്യത്തില്  (ദൈവമക്കളായി) ഭൗതിക ലോകത്തില് സൃഷ്ട്ടിച്ചു! വേദനയോ മറ്റു ദുരിതങ്ങലോ കൂടാതെ പ്രസവിച്ചു പെരുകി വര്‍ദ്ധിക്കുവാനും അനുഗ്രഹിച്ചു! (ഉല്പ്പത്തി 1:28).

ദൈവം വരച്ച വരയിലൂടെ മാത്രം  സഞ്ചരിക്കുന്ന ഒരു പാവയായല്ല, ദൈവം മനുഷ്യനെ  ഭൂമുഖത്ത് സൃഷ്ട്ടിച്ചത്! അവന് നന്മയോ തിന്മയോ തിരിച്ചറിയാനുള്ള കഴിവ് കൊടുത്തിരുന്നില്ല എങ്കിലും, സ്വതന്ത്രമായി തിരുമാനം എടുക്കാനുള്ള   കഴിവ്  ദൈവം അവനു കൊടുത്തിരുന്നു (ഉല്പത്തി 2:19)!! ദൈവമക്കളായി നിലനിൽക്കുവാൻ  "അനുസരണം"  എന്ന ഒരു കല്പനയും അവനു കൊടുത്തു! (ഉല്പത്തി 2:17)!  ദൈവശക്തിക്ക് എതിര്‍ ശക്തിയായ  പിശാചിന് മനുഷ്യന്റെ ഭൗതിക ലോകത്തിലെ കടന്നുവരവും, പെരുകി ലോകം ഭരിക്കുന്ന അവസ്ഥയും ഇഷ്ട്ടപെട്ടില്ല! കാരണം, പിശാചിന്റെ ആധിപത്യത്തില്‍ ഭൗതിക ലോകം വരണം എന്ന് പിശാച് ആഗ്രഹിച്ചു! അതിനാല്‍, അവന്റെ ആത്മാവ് ‍ മനുഷ്യനില്‍ കടന്നു കയറി മനുഷ്യനെ  നയിക്കാനും  അവനെ ദൈവത്തില്‍ നിന്നും അകറ്റാനും  പരിശ്രമിച്ചു! അതില്‍ പിശാചു ജയിച്ചു മനുഷ്യന്‍ തോറ്റു!

പൈശാചിക പ്രേരണക്ക് കീഴ്പ്പെട്ട്  മനുഷ്യന് അനുസരണം എന്ന ദൈവകല്പ്പനയെ ലംഘിക്കുകയും,
 മനുഷ്യന് പിശാചിനെ അനുസരിച്ച്  പൈശാചിക സന്താനമായി മാറുകയും ചെയ്തു! ആ ചതി മനുഷ്യന് നന്മയും തിന്മയും തിരിച്ചറിയാനുള്ള ദൈവത്തിനുള്ള കഴിവ്കൂടി ഭാഗീകമായി ഉണ്ടാക്കികൊടുത്തു! പിശാച്ചിന്റെ ആത്മാവ് മനുഷ്യനില്‍ കടന്നു! അങ്ങനെ മനുഷ്യന്റെ ദൈവികമായ ആത്മീയ സാദി൪ശ്യ൦ നഷ്ട്ടപെട്ടു മരണം അവനിലേക്ക്‌ കടന്നു; പിശാചു ജയിച്ചു! മനുഷ്യനും, മനുഷ്യനെ കൊണ്ടുള്ള ക്രിസ്തുവിന്റെ പദ്ധതിയും പരാജയപെട്ടു! (ഉല്പ്പത്തി6:6).  മനുഷ്യര് പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുവാന് തുടങ്ങി! പൈശാചിക മക്കള് (പിശാചിന്റെ ആത്മാവിനാല് ജന്മം കൊണ്ടവരും പിശാചിന്റെ ആത്മാവിനാല്  ശക്തിയാല് നയിക്കപ്പെടുന്നവരും) ഭൂമിയില് ജനിച്ചു തുടങ്ങി!

മനുഷ്യര്ക്ക് നന്മക്ക് കീഴില് നിന്ന് നിത്യജീവാന് നേടാന് (ദൈവാത്മാവിനാല് നയിക്കപ്പെടാന്/ ദൈവമക്കളാകുവാന്)  ക്രിസ്തു(ദൈവത്തിന്റെ ശക്തിയും   ജ്ഞാനവും), ആദ്യം മനുഷ്യരുടെ മനസാക്ഷിയുടെ ഉള്ളില് കല്പനകള് ജന്മനാ തന്നെ കൊടുത്തു! എന്നാല്, ഇവ പാലിച്ചും മനുഷ്യര്ക്ക് പിശാചിനെ തോല്പിച്ച് നിത്യജീവനിലേയ്ക്ക് കടക്കാന് പറ്റാതെ വന്നപോള്, ദൈവം അംഗീകരിച്ച കാര്യങ്ങള്, എഴുതപ്പെട്ട കല്പനകളാക്കി വീണ്ടും മനുഷ്യർക്ക്  കൊടുത്തു. എന്നാല്; കൽപ്പനകള് പൂർത്തീകരിച്ച് ഒരുമനുഷ്യനും പിശാചിനെ തോല്പ്പിക്കാന് സാധിച്ചില്ല എന്ന് മാത്രമല്ല; കല്പനകള്,  മനുഷ്യനെ കൊണ്ട് കൂടുതല് പാപം ചെയ്യിപ്പിക്കാന് പിശാചിന് അവസരം ഉണ്ടാക്കികൊടുത്തു! "പാപത്തിന്റെ  ശക്‌തി നിയമവുമാണ്‌".(1 കോറിന്തോസ് 15:56). 

ദൈവം പല മനുഷ്യരെയും ഉപയോഗിച്ച് പിശാചിനെ പരാജയപെടുത്തി ദൈവം കൊടുത്ത ആത്മീയ സാദി൪ശ്യത്തില് എങ്ങനെ ‍ മടക്കി കൊണ്ടുവന്നു നിത്യജീവന്‍ പ്രാപികാം എന്ന് പഠിപ്പിക്കാന് ശ്രമിച്ചു!  എന്നാല്‍, മനുഷ്യരെ കൊണ്ടുള്ള അത്തരം എല്ലാ പരിശ്രമങ്ങളെയും പിശാചു തകര്‍ത്തു! ഈ ഭുമിയില്‍ ജനിച്ച എല്ലാ മനുഷ്യരും ഒന്നുപോലെ പിശാചു പറഞ്ഞത് അനുസരിച്ചു പാപം ചെയ്തു (റോമാ 3:12),(സങ്കീര്ത്തനം 53:3)! ചിലരെ പ്രലോഭിപ്പിച്ചു.. ചിലരെ പ്രകോപിപ്പിച്ച്‌.. ചിലരെ വഞ്ചിച്ചു.. ചിലരെ ബലം പ്രയോഗി
ച്ച്‌.. ഇങ്ങനെ പലരീതികളില്‍ പിശാചു എല്ലാ മനുഷ്യരെയും തോല്പിച്ചു! എല്ലാവരും പൈശാചിക പ്രേരണക്കു വശപ്പെട്ടു, പൈശാചിക മക്കളായി! പിശാചിനെ അതായത് മരണം കൊടുക്കുന്ന ശക്തിയെ എങ്ങനെ തോല്‍പിക്കാം എന്ന് ദൈവം പ്രവാചകന്‍മാരെ തിരഞ്ഞു എടുത്തു പഠിപ്പിക്കാന്‍ നോക്കി അതും പരാജയപെട്ടു!

ഒടുക്കം ദൈവം, "ക്രിസ്തു" (ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന ദൈവമകന്) തന്നെ ഈ ഭൂമിയിലേക്ക് (
ലോകത്തില്) മോശക്കുമുന്നില് ദൈവം(ക്രിസ്തു)   അഗ്നിയില് വന്നതുപോല, ദൈവം(ക്രിസ്തു) മനുഷ്യരൂപത്തില് വന്ന്, നിത്യജീവനുവേണ്ടി മനുഷ്യര്ക്ക്  നല്കപ്പെട്ട സകല കല്പനകളുമനുസരിച്ച് (പൂര്ത്തിയാക്കി) മനുഷ്യനായി, മനുഷ്യര്ക്കുവേണ്ടി ജീവിച്ച്‌  ഭൂമിയില് ജീവിതം തികക്കുന്നതിനും, മനുഷ്യനെ പോലെ ജീവന് കൊടുത്ത്  മരിച്ചശേഷം,   തന്നിലെ ദൈവശക്തിയാൽ തിരിച്ച്  ജീവന് തിരികെയെടുത്ത് മരിക്കുന്ന മനുഷ്യശരീരത്തില്നിന്ന്,  ഒരിക്കലും മരിക്കാത്ത  അത്മീയ  ശരീരത്തില്  ഉയര്ത്തു നിത്യം ജീവിക്കാന് തിരികെ മാറുന്നതിനുവേണ്ടിയും, അത്  എങ്ങനെ പ്രാപിക്കാം എന്ന്‌ ഭൂമിയിലെ ഒരു ശ്രേഷ്ട്ട ജാതിയായ യഹൂദ വംശത്തെ പഠിപ്പിക്കാനും തിരുമാനിച്ചു! (മത്തായി 21:33-41), (മര്ക്കോസ്  12 :1- 9), (ലൂക്കോസ് 20:9-16). 

യഹൂദ വംശത്തെ തിരഞ്ഞെടുക്കാന്‍ കാരണം, യഹൂദനായിരുന്ന പിതാവായ അബ്രഹം,   തന്റെ വംശത്തില് (വിശ്വാസികളുടെ വംശത്തില്) ജനിക്കുന്ന ഒരു  സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും (ഉല്പത്തി 22:18&12:4) എന്ന വാഗ്‌ദത്തം, ദൈവത്തില് നിന്നും പ്രാപിച്ചിരുന്നു. അതിനാല്; യഹൂദരെ നിത്യജീവന് നേടാനുള്ള വഴി പഠിപ്പിച്ചാല്‍ വേഗത്തില്‍ അവര്‍ ആത്മീയ ജീവിതം പഠിച്ചു, പിശാചിനെ തോല്പിച്ചു നിത്യജീവന്‍ കരസ്ഥമാക്കി, മറ്റുള്ള ലോക മനുഷ്യരെ അവര് (യഹൂദര്) പഠിപ്പിക്കും എന്ന് മനസിലാക്കി (യോഹന്നാന് 4:22)!

ക്രിസ്തു(ദൈവത്തിന്റെ ശക്തിയും  ജ്ഞാനവുമെന്ന ദൈവമകന്) മനുഷ്യനായി യഹൂദവംശത്തില്‍, കന്യകയുടെ ഉദരത്തില് ‍മനുഷ്യ അണ്ടമോ ബീജമോ കൂടി ചേരാതെ, ദൈവ വചനത്തില് (ദൈവ ശക്തിയില്)‍ നിന്നും ഉരുതിരിഞ്ഞു വളര്‍ന്നു (ഫിലിപ്പി 2:6-8), (യോഹന്നാന് 1:13), (ഹെബ്ര 2:14,15), (1 തിമോത്തി 2:5) (പാരമ്പര്യ പാപ ബന്ധനം ജീനുകള്‍ വഴി ഇല്ലാതിരിക്കാന്‍) ഗര്‍ഭ പാത്രത്തിലെ എല്ലാ സുഖ ദു:ഖങ്ങളും അനുഭവിച്ചു! തുടര്‍ന്ന് ഒരു വിശുദ്ധ മനുഷ്യനായി ഭുമിയില്‍ ജീവിതം തുടങ്ങി! പിശാചു തന്റെ സകല തന്ത്രങ്ങളും  ആ വിശുദ്ധ ദൈവമനുഷ്യന്റെമേല്‍ പയറ്റിനോക്കി ഒരു പാപമെങ്കിലും ചെയ്യിപ്പിച്ചു അവനില് പ്രവേശിച്ച്‌ അവനെ അടിമയാക്കിതീര്ക്കാന്, പൈശാചിക സാന്താനമാക്കിതീര്ക്കാന്! (ലൂക്ക 4:13), (മത്തായി 4:4), (മര്ക്കോസ് 1:12). വിവസ്ത്രനാക്കി ചമ്മട്ടി കൊണ്ട് അടിച്ചു, അവസാനം തെറ്റായി കുറ്റം ആരോപിച്ചു മരത്തില്‍ ആണി അടിച്ചു ശരീരം തൂക്കി! യേശുവിന്റെ മനുഷ്യ ശരീരത്തിനു പാപം ചെയ്യാതെ പിടിച്ചു നില്ക്കാന് പിതാവായ ദൈവത്താല് സഹായം ലഭിച്ചു എന്ന്, പിശാചിനാല് ചോദ്യം ചെയ്യപ്പെടാതിരിക്കാന്, പിതാവായ ദൈവം ബന്ധം മുറിഞ്ഞു മാറിനിന്നു (മത്തായി 27:46)!പിതാവുമായുള്ള ബന്ധം മുറിയുക എന്ന പാനപാത്രം മാറിപ്പോകുവാൻ യേശു ആഗ്രഹിച്ചിട്ടും പ്രർത്ഥിച്ചിട്ടും.  പിതാവിന്റെ ഇഷ്ട്ടം നിറവേറ്റപ്പെടുന്നതിനായി അവിടുന്ന് സ്വയം സമർപ്പിച്ചു! (മത്തായി 26:39),(ലൂക്കാ 22:42).

ദൈവത്താല് ഉപേക്ഷിക്കപ്പെട്ട സമയത്തെ അതിഭയന്കര വേദനയില്‍ യേശുവിനെ പരിഹസിച്ചു പ്രകോപിപ്പിച്ചു പാപം ചെയ്യിപ്പിക്കാന് പിശാച്ച് ശ്രമിച്ചു! എന്നാല്‍, ഉത്തമ മനുഷ്യനായി അവിടുന്ന് എല്ലാം സഹിച്ചു! ഒടുക്കം ഒരു ശാപവാക്കോ ഒരു ചീത്തവാക്കോ കടുത്ത വേദനയില് പോലും പറയാതെ, ഒരു തെറ്റു൦ വാക്കിലോ, പ്രവര്ത്തിയിലോ, ചിന്തയിലോ തന്റെ പഞ്ച ഇന്ത്രിയങ്ങള്‍ ഉപയോഗിച്ച് ചെയ്യാതെ, മരണത്തെ (പിശാചിനെ)കണ്ട് ഭയപ്പെട്ട് ഓടുകയോ, തന്നെ കൊല്ലാന് വന്നവരെ മരണഭയത്താല് തിരിച്ച് ആക്രമിക്കുകയോ ചെയ്യാതെ, താന് മരിച്ചാല് മൂന്നു ദിവസത്തിനകം മരണത്തെ ജയിച്ചു, തിരിച്ചു പുനര്ജ്ജീവിക്കും എന്ന് അടിയുറച്ചു വിശ്വസിച്ച്കൊണ്ട്; പിശാചിനാല്‍(പിശാചു ബാധിച്ച മനുഷ്യരാല്‍) ദൈവമകനായിതന്നെ കൊല്ലപ്പെട്ടു!! അങ്ങനെ ഭൗതിക ലോകത്തില്‍ ഒരു മനുഷ്യന് സകല നിയമങ്ങളെയും പൂര്ത്തികരിച്ചു,  പാപം ചെയ്യാതെ ജീവിതം പൂര്ത്തിയാക്കി (സകല കല്പനകളും ദൈവമുന്പില് അനുസരിച്ച്)
മരണത്തിന്റെ അധികാരിയായ പിശാചിനെ സകല മനുഷ്യർക്കും വേണ്ടി തോല്പിച്ചു!(മത്തായി 5:17), (യോഹന്നാന് 19:30), (റോമ10:4), (ഹെബ്രായെര് 2:18) യേശുക്രിസ്തു തന്റെ പക്ഷം ചേരുന്ന എല്ലാവര്ക്കു വേണ്ടി എല്ലാ പൈശാചിക പരീക്ഷകളെയും മരണത്തെയും  ജയിച്ചു!

പിശാചിന് യേശുവിന്റെ ആത്മാവിനെ ബന്ധിച്ചു മരണത്തില്‍ (നരകത്തില്‍ / പ്രത്യക ബന്ധന അവസ്ഥയില്‍) നി൪ത്തുവാന്‍ ഒരു തടസവും ഉന്നയിക്കാന്‍ കഴിഞ്ഞില്ല! അതിനാല് തന്നെ ആ ആത്മാവ് വീണ്ടും തിരികെ വന്ന് മരണപ്പെട്ട ശരീരത്തില് തിരികെ കയറി കയറി! അങ്ങനെ ഭൂമിയില്‍ ആദ്യമായി ഒരു മനുഷ്യന്‍ നഷ്ടപ്പെട്ട  ദൈവിക ആത്മീയ സാദിര്‍ശ്യത്തില്‍ മരണത്തെ (പാപത്തെ, പിശാചിനെ) ജയിച്ചു രൂപാന്തരപ്പെട്ട ശരീരത്തില് തിരികെ മാറി, ദൈവിക ആത്മീയ സാദിര്‍ശ്യത്തില്‍ നിത്യജീവനില് വീണ്ടും വന്നു! മനുഷ്യ
ന്റെ കയ്യില് നിന്നും പിശാച് തട്ടിയെടുത്ത ഭൗതികലോകത്തിന്റെ മേല്ലുള്ള   അധികാരം, യേശുവിലൂടെ ദൈവം പിശാചില് നിന്നും തിരിച്ചു പിടിച്ചു! 

യേശുവിന്റെ  മഹത്വീകരിക്കപ്പെട്ട (രൂപാന്തരപ്പെട്ട) മനുഷ്യശരീരം, ദൈവത്തിന്റെ വലതുഭാഗത്ത്‌ ക്രിസ്തുവായി(ദൈവശക്തിയും ജ്ഞാനവുമായി)  വീണ്ടും ചേർന്ന് ഇരിക്കുവോളം  തിരികെ അത്മീയമായി ഉയർത്തി! "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36). "അവസാനത്തെ ആദം(യേശു) ജീവദാതാവായ ആത്മാവായിതീര്ന്നു." (1കോറിന്തോസ് 15:45).  അതിനു ശേഷം തന്നില് പ്രവര്ത്തിച്ച തന്റെ (ദൈവത്തിന്റെ /ക്രിസ്തുവിന്റെ) ആത്മാവിനെ (ദൈവശക്തിയെയും ജ്ഞാനത്തെയും), തന്റെ കല്പനകള്‍ പാലിക്കുന്നവര്‍ക്ക് (തന്റെ പക്ഷം നില്ക്കുന്നവര്ക്ക്) കൊടുത്ത്, മരണത്തെ ജയിച്ചു രൂപാന്തരപ്പെട്ട ശരീരത്തില് നിത്യം ജീവിക്കാന് സഹായിക്കുന്നു!! (എസെക്കിയേല്37:14), (ലൂക്ക24:49), (യോഹന്നാന് 3:16), (യോഹന്നാന് 14:16,17). "ദൈവം തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാന്‍വേണ്ടിയാണ് അത്."(അപ്പ :പ്ര. 3:26). യേശുക്രിസ്തു അരുളി ചെയ്തു: "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍(ശിഷ്യന്മാർ) അവനെ(യേശുവിനെ) അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ (ജീവദാതാവായ ആത്മാവായി) ആയിരിക്കുകയും ചെയ്യും." (യോഹന്നാന് 14:16,17).

യേശുക്രിസ്തുവന്ന്, "ഒടിവിന് ഒടിവും കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും പകരം കൊടുക്കണം"(ലേവ്യര് 24:20)&(പുറപ്പാട് 21:23). എന്നതരത്തിലുള്ള പഴയനിയമങ്ങള് പൂര്ത്തികരിച്ചു! "നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന് മായിച്ചുകളയുകയും അവയെ കുരിശില് തറച്ചു നിഷ്കാസനം ചെയ്യുകയും ചെയ്തു" (കൊളോസോസ്‌ 2:14).  പകരം, "ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ച് കൊടുക്കുക."(ലൂക്ക6:29). എന്ന തരത്തിലുള്ള ലളിതമായ നിര്ദേശങ്ങള് (സ്നേഹത്തിന്റെയും ക്ഷമയുടെയും ഉപദേശങ്ങള്) പരിശുദ്ധ ആത്മാവില് വിശ്വാസിയുടെ മനസാക്ഷിയില് കൊടുത്തു, തന്നില് വിശ്വസിക്കുന്നവര്ക്ക് ഇപ്പോഴും കൊടുത്തുകൊണ്ടുമിരിക്കുന്നു.. "പരിശുദ്ധ ആത്മാവ് നിങ്ങളെ  നയിക്കുന്നെങ്കില് നിങ്ങള് നിയമത്തിനു കീഴല്ല." (ഗലാത്തിയ 5:18). കര്ത്താവായ യേശുവിന്റെ കൃപക്ക് കീഴിലാണ്, രക്ഷയിലാണ്, നിത്യജീവനിലാണ്, ദൈവമക്കളാണ് നിങ്ങള്.

"സൈന്ന്യങ്ങളുടെ കര്ത്താവ് അരുളിചെയ്യുന്നു: എന്റെ ഇടയനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക ആടുകള് ചിതറട്ടെ" (സഖറിയ 13:7), (മത്തായി 26:31), (യോഹ 16:31). പാപികളെ സ്നേഹിക്കുകയും പാപികളുടെ സ്നേഹം ഏറ്റുവാങ്ങി അവരോടൊപ്പം സഹവസിക്കുകയും ചെയ്ത യേശു പാപം പ്രവർത്തിക്കാതെ പാപത്തിൽ പങ്കുകാരനായി! അങ്ങനെ; മനുഷ്യരുടെ പാപങ്ങളും ബലഹീതകളും രോഗങ്ങളും വഹിച്ച പാപം ചെയ്യാത്ത ഇടയനായ യേശുവിനെതിരെ ഉയരാന് ദൈവം,  പിശാച്ച് കൊണ്ടുവന്ന "മരണം"എന്ന "വാളിനെ" (പശാചിക ബന്ധനത്തെ / ന്യായവിധിയെ) അനുവദിക്കുന്നു! പാപം ചെയ്ത ദാവീദിനോട് ദൈവം അരുളിചെയ്തു;   "എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയത് കൊണ്ട് നിന്റെ ഭവനത്തില്നിന്നു "വാള്" ഒഴിയുകയില്ല." (2സാമുവല് 12:10). പാപം ചെയ്തവര്ക്ക് ലഭിക്കേണ്ട പൈശാചിക ഉപദ്രവം/ ന്യായ വിധി/ മരണം / അഥവാ "വാള്" പാപം ചെയ്യാത്ത മനുഷ്യനായ യേശുവിന്റെ മുകളിലേക്ക് വന്നു!  ആടുകളായ യേശുവിന്റെ ശിഷ്യര് ചിതറി ഓടിപോയി! എന്നാല്,  ദൈവം യേശുവില്, പിശാച്ച് കൊണ്ടുവന്ന "മരണം" എന്ന "വാളിനെ" മനുഷ്യര്ക്ക് വേണ്ടി ജയിച്ച് തിരികെ വന്നു! ചിതറിപോയ ആടുകള്  ഇടയനോട് ചേര്ന്നു ഒന്നായിവന്നു! ഇപ്പോഴും പാപം ചെയ്തു  ചെന്നായ അതായത് പിശാച്ച്‌ വന്ന് ബന്ധിച്ചു ഉപദ്രവിച്ച്‌ ചിതറിച്ച് ആത്മീയമായി മരിച്ച  ആടുകളെ, ഇടയനായ യേശുക്രിസ്തു നിത്യജീവന് പരിശുദ്ധ ആത്മാവിനാല് നല്കി "വാള്"(ആത്മീയ മരണം / ന്യായവിധി / പൈശാചിക ഉപദ്രവം/ ബന്ധനം) ഒഴിവാക്കി ഒരുമിച്ചു ചേര്ത്തുകൊണ്ടുമിരിക്കുന്നു!   
 
കുറെ കൂടി ലളിതമായി എഴുതുകയാണെങ്കില് ഇങ്ങനെ എഴുതാം; ക്രിസ്തു, യേശുവെന്ന മനുഷ്യനായി തിന്മയെ(മരണത്തെ)  ജയിച്ചു ഒരിക്കലും മരിക്കാത്ത    ജീവദാതാവായ ആത്മാവായിതീര്ന്നു! "യേശു
ക്രിസ്തു എന്ന ദൈവാത്മാവ് (ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന ദൈവമകന്) മനുഷ്യ ആത്മാവിന് അത്മീയ മരണം കൊടുക്കുന്ന   >>പൈശാചിക ശക്തിയും ജ്ഞാനവുമെന്ന "എതിർക്രിസ്തു"<< "വൈറസിനെ" അതിജീവിച്ച വാക്സ്സിനാണ്! ആ വാക്സ്സിന് (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) ശരീരത്തില് എടുക്കുന്നവര്ക്ക് ആത്മീയ മരണം ഇല്ല! (റോമാ 8:11), (യോഹന്നാന് 14:26). പാപം ചെയത് അശുദ്ധനായ മനുഷ്യനില് പ്രവേശിപ്പിക്കാനുള്ള(ഇന്സ്റ്റാള്ചെയ്യാനുള്ള)  പരിശുദ്ധ ആത്മാവ്   എന്ന വാക്സിന് ഉണ്ടാക്കാതിരിക്കാന്, യേശുവിനെ തോല്പ്പിക്കാന് പിശാച്ച് പ്രത്യക്ഷമായും പരോക്ഷമായും ശ്രമിച്ചു! എങ്കിലും, പിശാചിനെ യേശു പരാജയപ്പെടുത്തി, ജീവദാതാവായ ആത്മാവായ തീര്ന്നു; മരണത്തിന്റെ അധികാരിയായ പിശാചില് നിന്നും മരണത്തിന്റെ താക്കോല് കരസ്ഥമാക്കി (ഹെബ്രയര്2:15) (വെളിപാട് 1:17,18), (ഏശയ്യാ 44:6). അങ്ങനെ; ജോയേല് പ്രവാചകന് വഴി (2:28) അരുളിച്ചെയ്തതുപോലെ "അവസാന നാളുകളില് എല്ലാ മനുഷ്യരുടെ മേല് എന്റെ ആത്മാവിനെ ഞാന് വര്ഷിക്കും" (അപ്പ:പ്ര 2:17). അങ്ങനെ; പാപം ചെയ്‌ത്‌ അശുദ്ധരായി പോയവര്ക്കു യേശുക്രിസ്തുവിന്റെ നാമത്തില്; ദൈവാത്മാവ് വഴി നിത്യജീവന് പ്രാപിക്കാനുള്ള മാര്ഗ്ഗം ദൈവംതന്നെ നിര്മ്മിച്ചുകൊടുത്തു!

"യേശു"
എന്ന ദൈവമനുഷ്യന്‍ മാത്രമേ, ഈ ഭൂമിയില്‍ പാപം ഒന്നും ചെയ്യാതെതന്നെ (നിരപരാധിയായി) പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ട് (പിശാചു ബാധിതരായ മനുഷ്യരാല്‍) മരിച്ചു! ദൈവത്താല്‍ ഉയ൪ത്തോള്ളൂ!

യേശുക്രിസ്തു എന്ന ദൈവമകന്  മനുഷ്യപുത്രനായി ഭൂമിയില് അവതരിച്ചു  പഴയ നിയമ ഉടമ്പടിമാറ്റി, പകരം തന്റെ രക്തത്താല് മനുഷ്യരുമായി പുതിയ നിയമ ഉടമ്പടി മുദ്രവച്ചു! (ജറെമിയ 31:31-34).  യേശുക്രിസ്തുവില്  വിശ്വസിക്കുന്ന മനുഷ്യരുടെ പാപങ്ങള്‍ക്ക്‌ മോചനം, അവിടുത്തെ സഹനത്താലും മരണതാലും വരും (ഹെഹ്രായര്  5:8,9), (യോഹന്നാന് 3:18). "എന്നെ പ്രതി നിന്റെ തെറ്റുകള് തുടച്ചുമാറ്റുന്ന ദൈവം ഞാന് തന്നെ (ഏശയ്യ 43:25). അവിടുത്തെ പക്ഷം ചേരുന്നതിനു മാനസാന്തരപെട്ട്  അവിടുത്തെ കല്പന പാലിക്കണമെന്നു൦. താന്‍ കാണിച്ച ആത്മീയ ജീവിതം എല്ലാ മനുഷ്യരും പിന്തുടരണമെന്നും അങ്ങനെ ആത്മീയ മരണം തരുന്ന പാപത്തെ(പിശാചിനെ)  തോല്പിക്കാം എന്നും അവിടുന്ന് പഠിപ്പിച്ചു!

യേശുക്രിസ്തുവില് വിശ്വസിക്കുന്ന മനുഷ്യര്ക്ക് മരണമില്ല (യോഹ 11:26), (1കോറി15:52)! അവര് അവരുടെ ജഡമരണശേഷം ലഭിക്കുന്ന രൂപാന്തരപ്പെട്ട ശരീരത്തില്  അത്മലോകത്തില്‍, നിത്യജീവിതം നയിക്കും!  യേശുക്രിസ്തു ഉണ്ടാക്കിയിരിക്കുന്ന  ഭൂമിയുടെ ആത്മീയ പതിപ്പില്  തന്നെ! (യോഹന്നാന് 14:3), (2പത്രോസ് 3:13), (വെളിപാട്‌ 21:1). 

യേശു തന്റെ ഓര്മ ആചരണം തന്നില്‍ വിശ്വസിക്കുന്നവര്‍ ഒരുമിച്ചു ചേരുമ്പോള്‍ നടത്തണമെന്നും,  തന്നിലൂടെയുള്ള നിത്യരക്ഷ, മറ്റുമനുഷ്യരെ അറിയിക്കണമെന്നും, കല്പ്പിച്ചിരിക്കുന്നു!

പ്രിയ സുഹുര്ത്തെ, താങ്കള് പാപിയെങ്കില് യേശുക്രിസ്തുവിന് (ദൈവത്തിന്റെ ശക്തിയും ജ്ഞാനത്തിന് / പുത്രന്)   നിനക്കും ദൈവത്തിനു പിശാചിനും ഇടയില്‍ നിന്ന്, നിനക്കുവേണ്ടി ദൈവത്തോട് വാദിക്കാന്‍ സാധിക്കും!(വിലാപങ്ങള്3:58). ഒരു പാപവും പ്രവര്ത്തിക്കാതെ യേശുവിനു ഭൂമിയില് വെച്ച് പിശാചില് നിന്ന് ഏറ്റ പീഡാനുഭവത്തിനും മരണത്തിനും പകരമായി നിന്നെ നരകത്തില്‍ വിടെരുതെന്നു ദൈവത്തോട് അപേക്ഷിച്ച്, പിശാചില്‍ നിന്നും നിന്നെ വിടുവിക്കാം! നിന്റെ പാപത്തിനു പകരം അവിടുന്ന്, തന്റെ ഭൂമിയിലെ പാപം ചെയ്യാതെ അനുഭവിച്ച മരണ ശിക്ഷ ദൈവസന്നിധിയില്‍ വയ്ക്കും (മര്ക്കോസ് 10:45)! നീ വിട്ടയക്കപെടും! പിശാചിന് യേശുവിനോട് വാദിക്കാനാവുകയില്ല! നിയമങ്ങള്  നീ പൂര്ത്തികരിച്ചില്ല എന്ന് അവക്കാശപ്പെട്ട്  പിശാചിനു  നിന്നെ പിടിക്കാനുമാകില്ല!

നീ യേശുവിന്റെ പക്ഷം ചേരേണ്ടിയിരിക്കുന്നു! നീ ഒന്നു മാനസാന്തരപ്പെട്ടു യേശുവിന്റെ കല്പനകള് അനുസരിച്ചേ! യേശുവില് വിശ്വസിച്ചേ! ഒന്ന് ആ നാമം വിളിച്ചു അപേക്ഷിച്ചേ!  "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്.... ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20). യേശുക്രിസ്തു അരുളിചെയ്തു:  "വഴിയും സത്യവും ജീവനും ഞാനാണ്"(യോഹ 14:6).  ദൈവശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ); ശരീരത്തിലും ആത്മാവിലും സ്വീകരിക്കുന്നത് ആത്മാവിലും ശരീരത്തിലും തിരിച്ചറിയാൻ സാധിക്കും! ക്രിസ്തുവിനെ ലഭിക്കുന്ന മനുഷ്യർ നിർമ്മല മനഃസാക്ഷിയിൽ പരിശുദ്ധ ആത്മാവിന്റെ ദാനങ്ങളാല് ഫലപുഷ്ടിനേടും! അതുപോലെ തന്നെ പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തുവിന്റെ  ആത്മാവ്); മനുഷ്യരിൽ നിറഞ്ഞാൽ തിരിച്ചറിയാന് കഴിയും! "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13),(യോഹ 14:23). യേശുവിന്റെ  ജീവദാതാവായ ആത്മാവ് നിങ്ങളിൽ വന്നാൽ, പൂർണ്ണമായ ദൈവശക്തിയും ജ്ഞാനവും(ക്രിസ്തു) നിങ്ങളിൽ നിറയുന്നതിലേക്കു  നിങ്ങളെ യേശു നയിക്കും! യേശുവിന്റെ നാമം മാനസാന്തരപ്പെട്ടു പൂര്ണ്ണ ഹൃദയത്തോടെ ഒന്ന് വിളിച്ചപേക്ഷിച്ചു നോക്കൂ..  ആരാണ് യേശു എന്ന് ഒന്ന് അനുഭവിച്ചു അറിഞ്ഞേ!

യേശുക്രിസ്തു ഭൗതിക ലോകത്തില് തന്റെ ഭരണം തുടങ്ങാന്‍ പിതാവായ ദൈവത്തിന്റെ വലതുഭാകത്ത്‌ സ്വര്‍ഗത്തില്‍ കാത്തിരിക്കുന്നു! തന്റെ ശത്രുവായ മുഴുവന്‍ പിശാചുക്കളെയും, ഈ ഭുമിയില്‍ തന്റെ ആത്മാവില്‍ (ആത്മാവ്) വസിക്കുന്ന മനുഷ്യര്‍ കാല്കീഴിലാക്കുന്ന ദൈവമക്കളായ മനുഷ്യരാല് ഭൗതിക ലോകത്തില്പിശാചിനെ തോല്പ്പിച്ച് (പൈശാചിക ശക്തിയും ജ്ഞാനവും നിറഞ്ഞ മനുഷ്യരെക്കാള്; ദൈവശക്തിയും ജ്ഞാനവും നിറഞ്ഞ ശക്തരായ മനുഷ്യർ ലോകം  ഭരിക്കുന്നത്) അത്മീയ ഭൂരിപക്ഷം നേടുന്ന  സമയവും നോക്കി! മനുഷ്യസൃഷ്ടിയിലൂടെ പിശാചിന്റെ സർവായുധവർഗ്ഗത്തെ ദൈവം അടിയറവു വയ്പ്പിച്ചു!

താങ്കള്‍ യേശുക്രിസ്തുവിനെ  മനുഷ്യരുടെ മുന്‍പാകെ ഏറ്റു പറഞ്ഞാല്‍, ദൈവത്തിന്റെ ദൂതന്‍മാരുടെ മുന്‍പാകെ യേശുക്രിസ്തുവും താങ്കളെയും ഏറ്റുപറഞ്ഞു രക്ഷിക്കും (മത്തായി10:32)! പക്ഷെ, അവിടുത്തെ കല്പനകള് പാലിക്കാന്‍ മറക്കരുതേ!
ദൈവം   അനുഗ്രഹിക്കട്ടെ.

NB: സ്നേഹത്തോടെയുള്ള സഹവാസം അപരന്റെ പാപം മറ്റൊരുവൻ കൂടി പങ്കുചേർന്ന് വഹിക്കാൻ ഇടയാക്കും! തന്നെ സ്നേഹിച്ചുവന്ന ആരെയും യേശുക്രിസ്തു അകറ്റി മാറ്റി നിർത്തിയില്ല! യേശുക്രിസ്തുവിന്റെ കൂടെയിരുന്നു തികഞ്ഞ പൈശാചിക ശക്തിയിലായിരുന്ന യൂദാസ് പോലും ഒരുമിച്ചിരുന്നു  ഭക്ഷണം കഴിച്ചു! യേശുക്രിസ്തുവിലേക്ക് അവരിലെ പൈശാചിക ശക്തി കടന്നു കയറിയില്ല എങ്കിലും! അവരിലെ  പൈശാചിക ശക്തി  അവകാശപ്പെട്ട  മോചന ദ്രവ്യം, യേശുക്രിസ്തുവിന് പാപികള്ക്ക് വേണ്ടി  കൊടുത്തു"രക്തം ചിന്താതെ പാപ മോചനമില്ല". (ഹെബ്രായർ 9:22), (ലേവ്യർ 17:11).

"നീതിമാനെ(യേശുക്രിസ്തുവിനെ) നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലം" (മത്തായി 10:41). നന്മയായവനെ   അഭിവാദനം ചെയ്യുന്നവർ അവന്റെ നന്മപ്രവർത്തികളില് പങ്കുചേരുന്നു! എന്തെന്നാല്, ഇപ്രകാരം എഴുതപെട്ടിരിക്കുന്നു: "അവനെ (ദുഷ്ടനെ) അഭിവാദനം  ചെയുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ക് ചേരുകയാണ്" (2യോഹന്നാന്‍-11). 

ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമില്ലാതെ, അന്ധകാരത്തില് ഉറങ്ങുന്നവരേ, "......ഉണരുക, മരിച്ചവരില്‍നിന്ന്‌ എഴുന്നേല്‍ക്കുക, ക്രിസ്‌തു നിന്റെ  മേല്‍ പ്രകാശിക്കും." [എഫേസോസ്‌ 5:14]. ആമേൻ.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.