This website comprises chapters from the book, "The Bible Secrets" (Malayalam).

03/07/14



എപ്രകാരമാണ് പിശാചിന്റെ മക്കളും(ചെന്നായിക്കള്‍) ദൈവമക്കളും (ഇസ്രയേല്‍ ഭവനത്തിലെ ആടുകള് / ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ട മനുഷ്യര്‍‍) ജന്മമെടുക്കുന്നു എന്ന് നാം മനസിലാക്കിയിരിക്കണം! ജനിപ്പിക്കുന്ന മാതാപിതാക്കള്‍ ഇത് പഠിച്ചു മനസിലാക്കിയില്ലെങ്കില്‍ തലതെറിച്ച മക്കക്ക് ജന്മം കൊടുക്കാന്‍ ഇടവരുകയും, അവര്‍ മൂലം തീരാദു:ഖo അനുഭവിക്കാന്‍ ഇടവരുകയും ചെയ്യും! ജന്മ കൊടുക്കുന്നവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ പിശാച്ച് അവരിലൂടെ കളകളെ ലോകത്തില്‍ വിതക്കുന്നു! അവ വളന്നു ജനിപ്പിച്ചവന് പോലും ദോഷം ഉണ്ടാക്കുന്നു!!യേശു പറഞ്ഞു: "എന്റെ സ്വര്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതു മാറ്റപെടും" (മത്തായി 15:13). 

രണ്ടുതരം ചെടികള്‍(മനുഷ്യര്) എങ്ങനെ നടപെടുന്നു?

"ദൈവാത്മാവിനാല്‍ നയിക്കപെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്" (റോമ 8:14). അപ്പോള്, പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്നവര്  പിശാചിന്റെ പുത്രന്മാര്  തന്നെ! യേശു തന്റെ ശിഷ്യരോട് നിങ്ങളില് ഒരുവന് പിശാചാണ് എന്നും, (യോഹന്നാൻ 6:70) അവന് ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു എന്ന് പറഞ്ഞതും ഒര്മിക്കുമെല്ലോ!

എങ്ങനെ ഒരുവന്‍/ ഒരുവള്‍ ദൈവാത്മാവിനാല്‍ നയിക്കപെടുന്നു എന്ന് മനസിലാക്കാം? 

"ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്." (ഗലാത്തി 5:22). ഇവയെല്ലാം  ഒരുമനുഷ്യനില്‍ ഉണ്ട് എങ്കില്‍ അവനില്‍ ദൈവാത്മാവ് ഉണ്ട്! ഇതിന്റെ വ്യാജ ദാനങ്ങള്‍ പിശാചിന് ഉണ്ടാക്കാം എന്നത് മറക്കരുത്! ഉദാ: മദ്യത്തോട് ഉള്ള സ്നേഹം! തെറ്റായ മറ്റു സ്നേഹ ബന്ധങ്ങള്‍!ഇതുപോലെ ഓരോ ദാനത്തിനും പിശാചു കൃത്രിമ ദാനം ഉണ്ടാക്കാറുണ്ട്!ഇതേക്കുറിച്ച് മറ്റ് അദ്ധ്യായങ്ങളില് നിന്നും വായിക്കുമെല്ലോ.

യാക്കോബ്, "ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള് വെട്ടിയെടുത്ത് അവയില് അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു. താന് തൊലിയുരിഞ്ഞു മാറ്റിയ കമ്പുകള് ആടുകള് വെള്ളം കുടിക്കുന്ന പാത്തികളില് അവയുടെ മുമ്പില് കുത്തിനിര്ത്തി. വെള്ളം കുടിക്കാന് വരുമ്പോഴാണ് അവ ഇണചേരാറുള്ളത്. ആടുകള് ഈ കമ്പുകളുടെ മുമ്പില് ഇണചേര്ന്നു. അവയ്ക്ക് പൊട്ടും പുള്ളിയും വരെയുമുള്ള കുട്ടികളുണ്ടായി"(ഉല്പത്തി 30:37-39).  

"അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യമുഘേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവ് മുഘേനയും വിശുദ്ധികരിക്കപെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ ആകുമായിരുന്നു. എന്നാല്‍; ഈ അവസ്ഥയില്‍ അവര്‍ വിശുദ്ധരത്രെ". (1കോറി 7:14). ഈ അവസ്ഥയില്‍ അല്ലാതെ, മക്കളെ ജനിപ്പിച്ചാല്‍ ജന്മം കൊള്ളുന്ന ശിശു അശുദ്ധിയാല്‍ ഉണ്ടായത്!! അതായത്;  ജന്മo കൊടുക്കുന്ന സമയത്ത് ഭാര്യയും ഭര്ത്താവും പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവസ്ഥയില്‍ എങ്കില്‍,  ജന്മ൦ കൊള്ളുന്ന ശിശു പിശാചിന്റെ പ്രജ (കളകള്)! 

മക്കള്‍ക്ക്‌ ജന്മo കൊടുക്കുന്ന അവസരത്തില്‍ സ്ത്രിയും പുരുഷനും ഒരുപോലെ പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ടാല്, 
ആ അവസ്ഥയില് ഭാര്യാഭര്തൃ ബന്ധത്തിന്റെ മഹത്വമെടുക്കുന്നത് പിശാചാണ്! അതില് നിന്നും ലഭിക്കുന്ന "ഉല്പന്നത്തിനും" പിശാചിന് അവകാശമുണ്ട്!  ഗര്‍ഭത്തില്‍ രൂപം കൊള്ളുന്ന ശിശുവിനെ നയിക്കുന്നത് മാതാപിതാക്കളില് വസിച്ചിരുന്ന പിശാചിന്റെ ആത്മാവാണ്! അഥവാ; ജന്മമെടുത്ത മനുഷ്യന് പൈശാചിക സന്താനമായ കളയാണ്!  (ജറെമിയ 16:10-12).  മാതാവിന്റെ ഉദരത്തിൽ "ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ് അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.  അവര്‍ക്കു സര്‍പ്പത്തിന്റെതുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞ അണലിയെപ്പോലെ ബധിരരാണ് അവര്‍." (സങ്കീർത്തനങ്ങൾ 58:3,4). മാതാപിതാക്കള് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന സമയത്തു അപകര്ഷത, അരക്ഷിതാവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം തുടങ്ങിയ തരത്തിലുള്ള ആത്മാവിന്റെ പ്രേരണയിൽ നയിക്കപ്പെട്ടുകൊണ്ട് കുട്ടികൾക്ക് ഉദരത്തിൽ ജന്മം കൊടുത്താൽ, ഭൂമിയിൽ പിറക്കുന്ന കുഞ്ഞിന്റെമേൽ ജന്മം കൊണ്ട് തന്നെ ഇത്തരം ആത്മാക്കൾ അവകാശം പറഞ്ഞു നയിച്ച് തുടങ്ങുകയും, കുട്ടിക്ക് അപകര്ഷത, അരക്ഷിതാവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം തുടങ്ങിയവയാൽ ജീവിതം ദുസ്സഹമാവുകയും ചെയ്യും! ഇവയുടെ ബന്ധനത്തിൽ നിന്നും ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിനാല് എങ്ങനെ മോചനം നേടാം എന്ന് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക!

പ്രത്യേകം ഓര്മ്മിക്കുക; ദൈവത്തിന്റെ പരിശുദ്ധ ആത്മാവില് സ്വര്ഗ്ഗീയ സുഖത്തില്,  പൂര്ണ്ണ സംതൃപ്തിയില്   ഭാര്യഭര്തൃ ബന്ധം നടക്കുവാനും, ആ ബന്ധത്തിന്റെ മഹത്വമെടുക്കുവാനും, അങ്ങനെ ആ ബന്ധത്തില് ജനിക്കുന്ന കുട്ടികളുടെമേല് അവകാശം എടുക്കുവാനും, അവരെ മാതാവിന്റെ  ഉദരത്തിൽ ഉരുവാകും മുതൽ നയിക്കാനും, ദൈവം അതിയായി ആഗ്രഹിക്കുന്നുണ്ട്!

ദൈവമക്കളെ പിശാചിന്റെ ആത്മാവ് നേരിട്ടും, അല്ലാതെ; മറ്റു മനുഷ്യരിലൂടെ കീഴുപ്പെടുത്തിയും അവരിലൂടെ കളകള്‍ക്ക് ജന്മം കൊടുക്കാം! പിശാചിന്റെ മക്കള്‍ താല്കാലികമായി ദൈവാത്മാവിന് കീഴ്പ്പെട്ടിരിക്കുന്ന സമയത്ത് ബന്ധപ്പെട്ടാല് അവരിലൂടെ ദൈവമക്കളും ജന്മമെടുക്കാം! വിഭിന്ന ആത്മാവിനാല് ഭാര്യാ ഭാര്ത്താക്കന്മാര് നയിക്കപെടുന്ന അവസ്ഥയില്, ശക്തി കൂടിയ ആത്മാവ് ആരിലാണോ വസിക്കുന്നത്, അവരുടെ ആത്മാവിനെ ജന്മം കൊള്ളുന്ന കുട്ടിയിലേക്ക്‌ പകരപ്പെടും! അത്തരം വീടുകളില്‍ മാതാപിതാക്കളും മക്കളും തമ്മിലും, ജന്മം കൊണ്ട് സഹോദരങ്ങള് ആയിരിക്കുന്നവര്‍ തമ്മിലും ‍ കടുത്ത ഭിന്നത ഉണ്ടാക്കുന്നു! കാരണം,‍ ചെന്നയിക്കളും ആടുകളും തമ്മില്‍ സമാധാനം എങ്ങനെ ഉണ്ടാകും?

"ശാരീരികരീധിയില് ജനിച്ചവന് ആത്മാവിന്റെ ശക്തിയാല് ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെയാണ്"(ഗലാത്തിയ 4:29). ദൈവമക്കളെ പൈശാചികമക്കള് ഉപദ്രവിച്ചുകൊണ്ടേയിരിക്കും!

ചില കളകളെ (പിശാചിന്റെ മക്കളെ) നല്ല മരത്തോടു (ദൈവമക്കളോട്) വിവാഹത്തിലൂടെ ദൈവം തന്നെ ഒട്ടിച്ചു ചേര്ത്ത് രക്ഷിക്കാറുമുണ്ട്! "ഒലിവ് മരത്തിന്റെ ശാഖകളില് ചിലതു മുറിച്ചുകളഞ്ഞിട്ടു കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില് നിന്ന് വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില് നീ ആ ശാഖകളെകാള് വലിയവാണെന്ന് അഭിമാനിക്കരുത്" (റോമ11:17,18). പാപങ്ങള്‍ക്ക്‌ ദൈവ ശിക്ഷ വരുന്ന അവസരങ്ങളില്‍ എപ്പോഴും ശിശുക്കളെ (ഗര്‍ഭത്തില്‍ ഉള്ളത്) ഉള്‍പെടെ ഉള്ളവരെ ശിക്ഷിച്ചിരുന്നതായി ബൈബിളില്‍ കാണാം എന്നത് മറക്കരുത്! കള ചെറുതാണെങ്കിലും "കള" കളയല്ലാതാകുന്നില്ല എന്നതും മറക്കരുത്! ചില പാപങ്ങള് തലമുറകളെ തന്നെ പിശാചിന്റെ പിടിയില്പെടുത്തുന്നു!

"പണ്ട് തന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന  ചില ദുഷ്ടമനുഷ്യര്‍ നിങ്ങള്ക്കിടയില്‍ കയറികൂടിയിട്ടുണ്ട്" (യുദാസ്4).  ജനിക്കും മുന്പേ ശിക്ഷക്കായി വിധികപ്പെട്ടവര്! അത്തരക്കാരെക്കുറിച്ച്  യേശു ക്രിസ്തു ഇങ്ങനെ പറഞ്ഞിരിക്കുന്നു! "അണലി സന്തതികളെ.......(മത്തായി-12:34). "ദുഷ്ട്ടവും അവിശ്വസ്തവുമായ ജനത..(മത്തായി 12:39). 'നിങ്ങള് നിങ്ങളുടെ പിതാവായ പിശാചില് നിന്നുള്ളവര് .." (യോഹന്നാന് 8:44). "ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു" (മാര്ക്കോസ് 14:21). നാശം അടയാന് വേണ്ടി മാത്രം ജനിക്കുന്ന ചിലര്!


"ഗര്ഭത്തില്ത്തന്നെ എന്നെ കര്ത്താവ് വിളിച്ചു, അമ്മയുടെ ഉദരത്തില് വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു." (ഏശയ്യാ49:1). "ഞാൻ നിന്നെ ഉദരത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പ് ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ചു; ഞാൻ നിന്നെ ജനതകൾക്ക് പ്രവാചകനായി നിയമിച്ചു".(ജറെമിയ 1:5). "നീ എന്റെ അന്തർഭാഗങ്ങളെ നിർമ്മിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ ചേർത്തു." (സങ്കീർത്തനം 139:13). "അങ്ങയുടെ കൈകളിലേക്കാണ് ഞാൻ പിറന്നു വീണത്. മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അവിടുന്നാണ് എന്റെ ദൈവം"(സങ്കീർത്തനം 22:10). "കർത്താവരുളിച്ചെയ്യുന്നു: ഞാൻ പ്രസവത്തോളമെത്തിച്ചിട്ടു പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നൽകുന്ന ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?" (ഏശയ്യാ 66:9).  "മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്  തന്നെ ദൈവം എന്നെ പ്രത്യേകം തിരഞ്ഞെടുത്തു" (ഗലാത്തി 1:15), (റോമ 9:12-16). "തന്റെ  മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു" (എഫെസ്യർ 1:4). നിക്കും മുന്പേ മനുഷ്യനെ അറിയുന്ന ദൈവം തന്റെ മകനെയും മകളെയും  ഗര്ഭത്തില് ഉരുവാകുമ്പോളേ പേരു ചൊല്ലി വിളിക്കുന്നു; മക്കളായി തിരഞ്ഞെടുക്കുന്നു!

ഭൂമിയില് ജനിച്ച ദൈവമക്കള് (ആടുകള്) നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മചെയ്തു അത്മീയ മരണം വരിച്ചാല്  അവര് വീണ്ടും ദൈവത്തിന്റെ മകനും മകളുമാകുവാന്,  മാനസാന്തരപ്പെട്ടു പശ്ചാത്തപിച്ചു യേശുക്രിസ്തുവിന്റെ  നാമം വിളിച്ചപേക്ഷിച്ചു പാപം മോചനം നേടി, അവിടുത്തെ കല്പനകള് പാലിച്ചു,  അവിടുന്ന് വഴി പരിശുദ്ധ ആത്മാവിനെ കര്സ്ഥമാക്കി,  ആ ആത്മാവിന്റെ പ്രേരണക്കനുസരിച്ച് ജീവിച്ചുകൊണ്ട് വീണ്ടും ദൈവമക്കളായിതീരാം! നിത്യജിവന് പ്രാപിക്കാം! 
 
പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവസരത്തില് ഗര്‍ഭപാത്രത്തില്‍ ആരും മക്കള്‍ക്ക് ‌ ജന്മം കൊടുക്കരുത്! ഗർഭം വഹിക്കുന്ന സ്ത്രകള് കഴിവതും പൈശാചിക ആത്മാവിൽ വസിക്കുന്ന ആളുകളുടെ സത്കാരങ്ങളും പരദൂഷണം പോലുള്ള സംഭാഷണങ്ങളും സ്നേഹ അഭിവാദനങ്ങളും ഏറ്റുവാങ്ങരുത്! "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടി" (ലൂക്കാ 1:41). അങ്ങനെ തന്നെ പൈശാചിക  മനുഷ്യരിൽ നിന്ന് അശുദ്ധ ആത്മാവും, "അണുബാധ പോലെ" ആത്മാവിൽ ഉദരത്തിലുള്ള ശിശുവിലേക്കും പകരപ്പെടുന്നു! പൈശാചിക ആത്മാവിൽ ഭൂമിയിലേക്ക് ജനിപ്പിക്കുകയുമരുത്!ദൈവമക്കള്‍ കഴിവതും പിശാചിന്റെ മക്കളെ പങ്കാളികളായി   തിരഞ്ഞു എടുക്കരുത്! ഭൂമിയില്‍ ജീവിതം ഒന്നേ ഉള്ളന്നു മനസിലാക്കിയിരിക്കണം!

സ്ത്രികള്‍ ഗര്‍ഭo ഉദരത്തില്‍ വഹിക്കുന്ന സമയത്തും പ്രിത്യേകിച്ചു  പ്രസവസമയത്തും സ്വന്ത ശരീരം പിശാചിന്റെ ശക്തിക്ക് കീഴ്പ്പെട്ട് അവന്റെ ദാനങ്ങള്‍ പുറപ്പെടുവിക്കാതിരിക്കാന് ശ്രമിക്കണം! അബോധ അവസ്ഥയില് ശാസ്ത്രക്രിയയിലൂടെ കുഞ്ഞിനു ഭൂമിയിലേക്ക് ജന്മം കൊടുക്കാന് നിര്ദേശിക്കപെടുന്നവര്, അബോധ അവസ്ഥയിലാകും മുന്പ്; ശരീരവും മനസ്സും ദൈവാത്മാവിനാല് നയികപ്പെടുന്ന അവസ്ഥയിലായിരിക്കണം! ഒരു മനുഷ്യന് ലോകത്തില് പിറക്കുന്നതിന്റെ മഹത്വം ദൈവത്തിനു കൊടുക്കണം. പ്രസവ സമയത്തും സ്വന്ത ശരീരം ദൈവാത്മാവിന്റെ പ്രേരണക്ക് അടിപ്പെട്ടിരിക്കണം! ഉദാ: പ്രസവ വേദനയാല് ശാപവാക്കുകളോ ചീത്തവാക്കുകളോ പുറപ്പെടുവിക്കരുത്!

ജന്മനാ തന്നെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാതെ ജനിക്കുന്ന മനുഷ്യരുണ്ട്! ഉദാഹരണമായി: ഓട്ടിസം, മന്ദബുദ്ധികൾ, മറ്റു ശാരീരിക ബലഹീനതകള് കൊണ്ട് നന്മയും തിന്മയും തിരിച്ചറിയാനാവാതെ ഭൂമിയിൽ ജീവിച്ചു മരിക്കുന്നവർ! കൂടാതെ;   മാതാവിന്റെ ഉദരത്തിൽ വച്ചും തന്നെ മരിക്കപ്പെടുന്ന ശിശുക്കളും! ഇവരെല്ലാം ഇവർക്ക് ജന്മം കൊടുക്കുന്ന അവസരത്തിൽ  മാതാപിതാക്കളില് നിന്നും പകർന്നു കിട്ടിയ ആത്മാവിൽ അതതിന്റെ വാസ സ്ഥലത്തു മരണശേഷം എത്തുന്നു! അതായത്; നന്മയായ ആത്മാവ് നന്മയിലേക്കും, തിന്മയായ ആത്മാവ് തിന്മയിലേക്കും!  എന്നാല്; പൈശാചിക മാതാപിതാക്കള്, നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാത്ത തങ്ങളുടെ  മക്കൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ; മാനസാന്തരപ്പെട്ടു  യേശുവിനെ സ്നേഹിച്ചു "ക്രിസ്തുവിനെ" (ദൈവശക്തിയും ജ്ഞാനവും) കരസ്ഥമാക്കി  നിത്യജീവൻ പ്രാപിക്കുകയും, ആ അവസ്ഥയിൽ  ഈ ഭൂമിയിൽ വച്ച് തങ്ങളുടെ മക്കളെ   സ്നേഹിക്കുകയും ചെയ്‍താൽ, ആ സ്നേഹം വഴി മക്കളിലേയ്ക്ക് അവരിൽ നിന്നും  "ക്രിസ്തു" കടന്നു ചെല്ലുകയും, നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിവില്ലാത്ത  അവരുടെ മക്കളുടെ ആത്മാവ് നിത്യജീവൻ പ്രാപിക്കുകയും ചെയ്യും! പിന്നെ അവർ മരിച്ചു ഈ ലോകം വിടുമ്പോൾ ആത്മാവിൽ സ്വർഗ്ഗത്തിലേക്ക് മാറ്റപ്പെടുന്നു! 

"നിങ്ങള് ഏതു വീട്ടിലു പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം സമാധാനത്തിന്റെ പുത്രന് അവിടെയുണ്ടെങ്കില് നിങ്ങളുടെ സമാധാനം അവനില് കുടികൊള്ളും. ഇല്ലെങ്കില് അതു നിങ്ങളിലേക്കു  തിരിച്ചുപോരും" (ലൂക്കാ 10:5,6). "സമാധാന പുത്രന്മാര്" ദൈവാത്മാവിന്റെ നിര്മല പ്രേരണയാല് ജനിച്ചു നയിക്കപെടുന്നവര്! "അസമാധാന പുത്രന്മാര്"  പിശാചിന്റെ ആത്മപ്രേരണയാല്  ജനിച്ചു അതിനാല് നയിക്കപെടുന്നവര്!  (ശിഷ്യന്മാർ ആ ഭവനങ്ങളിൽ ചെല്ലുന്നതിനു മുൻപേ അവിടെ  സമാധാനത്തിന്റെ  പുത്രന്മാരായ ചിലർ ജന്മനാ ഉണ്ടായിരുന്നു!). "ദൈവത്തില് നിന്നുള്ളവന് ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നു" (യോഹ8:47). "നാം ദൈവത്തില് നിന്നുള്ളവരാണ്" (1 യോഹ 4:6). നാം ശ്രദ്ധിച്ചാൽ നമ്മിലെ ക്രിസ്തു നമുക്ക്  നേർവഴിക്ക് മാർഗ്ഗ നിർദേശം നൽകുന്നതും  പ്രജോതനം നൽകുന്നതും തിരിച്ചറിയാൻ സാധിക്കും!

ഭൂമിയില്‍ ജനിച്ചുപോയ കളകളുടെ(ചെന്നായിക്കളുടെ) ഉള്ളില് വസിച്ചു അവരെ ജന്മനാ നയിക്കുന്ന പൈശാചിക ആത്മാവിനെ; പൂര്ണ്ണമായി മരിപ്പിച്ചു അവരെ വീണ്ടും യേശുവിന്റെ സുവിശേഷത്തിലൂടെ ക്രിസ്തുവില് ജനിപ്പിച്ചു; ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കളാക്കാന്; ദൈവത്തിനു മാത്രമേ കഴിയൂ! പക്ഷെ; അതിന് ഏതെങ്കിലും മനുഷ്യന് വളരെ ആഗ്രഹയോടെ ദൈവസന്നിധിയില് മുട്ടിപ്പായി കഷ്ടത സഹിച്ചു പിടിച്ചു നിന്ന് വിശ്വാസത്തോടെ പ്രാര്ത്ഥിക്കേണ്ടിയിരിക്കുന്നു! കാരണം; ജന്മനാ പൈശാചിക ആത്മാവിനാല് നയികപ്പെടുന്ന പൈശാചിക മക്കള്ക്ക്; ദൈവാത്മാവിനെ പ്രാപിക്കാന് ദൈവഹിതപ്രകാരം ദൈവസന്ധിയില് ചെല്ലാനോ, പ്രാര്ത്ഥിക്കനോ, ദൈവത്തെ വിശ്വസിക്കാനോ സ്വയമേ കഴിവില്ല! മാത്രമല്ല; അവര് ദൈവിക കാര്യങ്ങളോട്പോലും വളരെ എതിര്പ്പ്കാണിക്കുന്നവരും ആയിരിക്കും! ഇനി അഥവാ അവർ വലിയ  ദൈവഭക്തരാണ് എന്ന് ചമഞ്ഞാല് തന്നെ; അവരുടെ ദൈവഭക്തി തെറ്റായ രീതിയിലും; അത് പ്രത്യക്ഷമായി ദൈവത്തെ ആരാധിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതായാല് പോലും;   പരോക്ഷമായി പൈശാചിക ശക്തിയും ജ്ഞാനവും ശക്തിപ്പെടുത്തുന്നതിനും, പൈശാചിക നാമം മഹത്വപ്പെടുത്തുന്നതിനും ആയിരിക്കും! ഇത് അവർ അറിയാതെ തന്നെ സംഭവിക്കുന്നതുമാണ്! അത്തരക്കാർക്കുവേണ്ടി ദൈവഹിതം ആരാഞ്ഞു മാത്രം പ്രാര്ത്ഥിക്കുക ഉചിതം! 

ദൈവമക്കളും കളകളും എല്ലാ ജാതികളിലും മതങ്ങളിലുമുണ്ട്! എന്നാല്‍, ജന്മം കൊണ്ട ദൈവമക്കള് ഏതെങ്കിലും തരത്തില്‍ നന്മയും തിന്മയും തിരിച്ചു അറിയാന്‍ ഇടയായുകയും, തിന്മ ചെയ്തു നിത്യജീവന് ന്ഷ്ട്ടപെട്ടാല്, അവര് ‍ ഉടന്‍ യേശുക്രിസ്തുവിനെ വിശ്വസിച്ചു മാനസാന്തരപ്പെട്ടു അവിടുത്തെ അഭയം തേടി കല്പന പാലിച്ച് നിത്യജീവന്‍ നിലനിര്‍ത്തുകയും വേണം! ക്രിസ്തുവിലൂടെ അവര്‍ക്ക് അത്മീയമരണത്തെ അതിജീവിക്കാം! ഇത്തരം രോഗികളെ (നഷ്ട്ടപ്പെട്ട ആടുകളെ) തേടി യേശു ക്രിസ്തുഭൂമിയില്‍ അവതരിച്ചു!
"ഇസ്രായില്‍ ഭവനത്തിലെ നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തെക്ക് മാത്രമാണു ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മത്തായി 15:24). ആടുകള് ഇടയന്റെ സ്വരം ശ്രവിക്കും! യേശുക്രിസ്തു വന്നില്ലായിരുന്നുവെങ്കില്,  നന്മയും തിന്മയും തിരിച്ചറിഞ്ഞു പൈശാചിന്റെ പ്രേരണയാല്  തിന്മപ്രവര്ത്തിച്ചു പിശാചിന് പിടിയിലായിപോയ ആടുകള് (ദൈവാത്മാവിനാല് ജനിച്ചവര് / തിരഞ്ഞെടുക്കപ്പെട്ടവര് / ഇസ്രയേല്ക്കാര്) വിധിയില്പ്പെടുകയും പിശാചു അവരുടെ ആത്മാവിനെ ദൈവത്തോട് വാദിച്ചു നരകത്തില്‍ പിടിച്ചെടുക്കുകയും, അങ്ങനെ അപ്പനെ (ദൈവത്തെ) കിട്ടിയില്ല എങ്കിലും, ദൈവമക്കളെ പിടിക്കുകയും ചെയ്യുമായിരുന്നു! 

കുട്ടികളുടെ മുൻപിൽ ഒരിക്കലും മാതാപിതാക്കള് പരസ്പരം സ്നേഹ രഹിതരായി കാണപ്പെടെരുത്! കുട്ടികളുടെ മുൻപിൽ കലഹിക്കുന്ന മാതാപിതാക്കള് കുട്ടികളിലെ ദൈവശക്തിയും ജ്ഞാനവും ഇല്ലാതാക്കുകയും; പകരം പൈശാചിക ശക്തിയും ജ്ഞാനവും അവരിൽ  ജനിപ്പിക്കുകയും ചെയ്യും! 

ലോകമാകുന്ന വയലില് പിശാചും ദൈവവും വിതച്ചു കൊയ്തുകൊണ്ടേ ഇരിക്കുന്നു! തന്റെ മക്കള്‍ നഷ്ട്ടപെടുമെല്ലോ എന്ന് കരുതി ദൈവം കളകളെയും വളരാന്‍ അനുവദിക്കുന്നു! മാതാപിതാക്കള്‍ കളകള്‍ എങ്കിലും ദൈവമക്കള്‍ ആകുന്ന അവരുടെ മക്കള്‍ കളകളെ ആശ്രയിച്ചാണ് ലോകത്തില്‍ ജീവിക്കുന്നത്! അതുപോലെ പല ദൈവമക്കളും പിശാചിന്റെ മക്കളെ ഈ ലോക ജീവിത്തില്‍ ആശ്രയിക്കുന്നു! അങ്ങനെ പിശാചിന്റെ മക്കളും ലോകത്തില്‍ തഴച്ചു വളരുന്നു! ".....വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും."  (മത്തായി 13:28,29).


കളകളുടെ  അനുപാതം നല്ല വിളകളെക്കാള് ലോകത്തില് കൂടി വന്നു കൊണ്ടേയിരിക്കുന്നു! നല്ല വികള്ക്ക് ഞെരുക്കവും കൂടിവരുന്നു! കളകളുടെ അനുപാതം വളരെ കൂടി ലോകം കളകള്കൊണ്ട് നിറയാറാകുമ്പോള്, അതായത്; ദൈവത്തിന് ആത്മാക്കളെ(ദൈവമക്കളെ) വളരെ കുറച്ചുമാത്രം ദൈവത്തിനു കിട്ടുന്ന അവസ്ഥയിലെത്തുമ്പോള്! ദൈവം ലോകമാകുന്ന വയല് ചുടും! അപ്പോള് ലോകവും അതിലെ  സമസ്തവും നശിക്കും!

"ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" (മത്തായി 13:43).




മൂന്നു തരത്തിലുള്ള പ്രത്യേകതകളുള്ള വിവേകമാണ് ഈ ഐശ്യര്യത്തിലെ രഹസ്യം.

1)  "ഉപദേശം സ്വീകരിക്കുന്നവരോട് കൂടെയാണ് വിവേകം"  (സുഭാഷി
തം13:10). എപ്പോഴും "ക്രിസ്തുവിന്റെ" (ദൈവശക്തിയുടെയും ജ്ഞാനത്തിന്റെ) ഉപദേശം സ്വീകരിക്കുക! ക്രിസ്തുവിനാൽ നയിക്കപ്പെടാത്ത മനുഷ്യരുടെ  ഉപദേശം തേടരുത്! എന്നാല്; ഒഴിവാക്കാനാവത്ത സന്ദർഭങ്ങളിൽ പ്രതിഫലം നൽകികൊണ്ട് ലോകപരമായി ജ്ഞാനമുള്ള ചില മനുഷ്യരുടെ വിൽക്കപ്പെടുന്ന ഉപദേശം ദൈവിക സമ്മതപ്രകാരം  തേടാം. ഉദാ: ലോക നിയമങ്ങളെയും  അവകാശങ്ങളെയും കുറിച്ച് വക്കീലിനോട്, ഡോക്‌ടർ, etc.. കാരണം (1 കോറി 10:25). അത്തരം ഉപദേശങ്ങൾ  നല്ലത് എന്ന് ദൈവം മനസ്സിലാക്കിയാൽ  സ്വീകരിക്കാം, നടപ്പാക്കാം! 

2)  "വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു" (സുഭാഷിതം13:16). ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ ദമ്പതികള്‍ ഏതു പ്രവര്‍ത്തികളും പരസ്പരം ആലോചനയോടെ ചെയ്യണം! പ്രിത്യേകിച്ചും ക്രിസ്തുവിന്റെ ആത്മാവിൽ  നിലനിന്നു ജീവിച്ചു, ദൈവത്തോടാലോചിച്ചു ദൈവനാമ മഹത്വത്തിനായിരിക്കണം ജീവിതത്തിലെ  എല്ലാ പ്രവര്ത്തികളും! പൈശാചിക ശക്തിയില്  നിന്നോ  പൈശാചിക ജ്ഞാനത്തില് നിന്നോ, അത്തരം ജ്ഞാനത്താലോ ശക്തിയാലോ നയിക്കപ്പെടുന്ന മനുഷ്യരിൽനിന്നോ  ആലോചന സ്വീകരിക്കരുത്! 

3) "പെട്ടെന്ന് കൊപിക്കാത്തവന് ഏറെ വിവേകമുണ്ട്" (സുഭാഷിതം14:29). ഭാര്യാഭര്‍ത്രു ബന്ധത്തില്‍ പെട്ടന്നുള്ള കോപം ഇരുവര്‍ക്കും പാടുള്ളതല്ല!

പ്രിയ സുഹൃത്തേ, താങ്കള്‍ കോപിക്കാനുള്ള സമയം എത്ര എന്ന് എടുത്താല്‍ അറിയാം, താങ്കള്‍ക്ക് എത്രമാത്രം വിവേകം ഉണ്ട് എന്ന് അറിയാന്‍! യേശുവിനെ കുരിശില്‍ ആണി അടിച്ചു തൂക്കി! അപ്പോളും അവിടുന്ന് വിവേകം വെടിഞ്ഞു ആരോടും കൊപിച്ചില്ല! മനുഷ്യനായിട്ട് അവതരിച്ച ദൈവത്തിന്റെ വിവേകത്തിന്റെ അളവ്! നിയന്ത്രിക്കാന്‍ സാദ്യമല്ലാത്ത കോപം ഉള്ളവര്‍ ഉപവാസവും പ്രാര്‍ത്ഥനയും വഴി അത് നേടി എടുക്കണം! ശാരീരിക അസുഖം ഉള്ളവര്‍ അതിനു വേണ്ട മുന്‍കരുതല്‍ എടുക്കണം! എന്നിട്ടും, നിയന്ത്രിക്കാന് ‍ പ്രയാസമുള്ളതരത്തില് പൈശാചിക കോപത്തിന്റെ  ആത്മാവിന് അടിപ്പെട്ടു നില്ക്കുന്നവര്  യഥാര്‍ത്ഥ ക്രിസ്തു വിശ്വാസിയുടെ സഹായം തേടണം!

താങ്കള്ക്ക് എത്രമാത്രം "വിവേകം" ഉണ്ടോ അത്രമാത്രം "ജ്ഞാനമേ" താങ്കളില് ഉള്ളു! 
കാരണം, "ജ്ഞാനമാണ് ഞാന് എന്റെ വാസം വിവേകത്തിലും" (സുഭാഷിതം 8:12). താങ്കള്ക്ക് എത്രമാത്രം "ജ്ഞാനം" ഉണ്ടോ അത്രമാത്രo "ദൈവഭക്തിയെ" താങ്കളില് ഉള്ളു! കാരണം, "ജ്ഞാനം" ഉള്ളവര്ക്ക് മാത്രമേ ജീവിതത്തിലെ ഓരോ പ്രവര്ത്തിയിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മയെ വെറുത്തു നന്മ പ്രവര്ത്തിച്ചു ദൈവഭക്തി അനുഷ്ട്ടിക്കുവാന് കഴിയു. നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെങ്കില് ക്രിസ്തുവിൽ വസിക്കണം! "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതം 8:13). എത്രമാത്രം ദൈവഭക്തി താങ്കളില് ഉണ്ടോ അത്രമാത്രമേ താങ്കള്ക്ക് ദൈവവുമായിട്ടുള്ള സഹവാസവും അതിലൂടെ ഉള്ള ഐശ്യര്യവും! 

പൂർണ്ണമായ ദൈവഭക്തി പുലര്ത്താന്  ഭാര്യയും ഭർത്താവും ദൈവത്തിൽ വസിച്ചിരിക്കണം! അതായത്; അവരുടെ ഹൃദയത്തിൽ "ക്രിസ്തു"(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) പൂർണ്ണമായി വസിച്ചിരിക്കണം!  "നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക"(മത്തായി  22:37). ഭാര്യ;  പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്‌സോടുംകൂടെ ഏതുകാര്യത്തിലും സ്‌നേഹിക്കുക (അനുസരിക്കുക) ക്രിസ്തുവിനെയാണ്! മറിച്ചു; ഭർത്താവിനെ അല്ല! അത്പോലെ തന്നെ; ഭർത്താവ്;  പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ ഏതുകാര്യത്തിലും സ്‌നേഹിക്കുക(അനുസരിക്കുക) ക്രിസ്തുവിനെയാണ്! മറിച്ചു; ഭാര്യയെ അല്ല! അവർ ഏതുകാര്യത്തിലും ക്രിസ്തുവില് നിന്നുള്ള  പ്രജോതനയാലോ, പ്രേരണയാലോ,  ഉത്തേജനയാലോ, നിർദേശത്താലോ പ്രവർത്തിക്കുന്നു. അങ്ങനെ അവരെ രണ്ടുപേരെയും ''ക്രിസ്തു'' നയിക്കുന്നു! അങ്ങനെ അവർ ഒറ്റ ആത്മാവില് ജീവിക്കുന്നു! ക്രിസ്തുവിന്റെ ആത്മാവിൽ! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "അവര്‍ ഒറ്റ ശരീരമായിത്തീരും." (ഉൽപത്തി 2:24). ഭാര്യയും ഭർത്താവും, ക്രിസ്തുവിന്റെ  ആത്മാവിന്റെ ഫലങ്ങളായ  ദൈവീക സ്‌നേഹം, ദൈവീക ആനന്ദം, ദൈവീക സമാധാനം, ദൈവീക ക്ഷമ, ദൈവീക ദയ, ദൈവീക നന്‍മ, ദൈവീക വിശ്വസ്തതദൈവീക സൗമ്യത, ദൈവീക ആത്മസംയമനം ഇവയിലൂടെ പരസ്പരം സ്‌നേഹിക്കണം! ദമ്പതികൾക്കിടയിൽ ക്രിസ്തു ഫിൽറ്റർ (അരിപ്പ) പോലെ നിലനിർത്തണം! ദമ്പതികൾ ക്രിസ്തുവിനെ മറികടന്നു പൈശാചിക ആത്മാവിന്റെ ഫലങ്ങൾ പരസ്പരം കൈമാറി വർദ്ധിപ്പിക്കാതെ ശ്രദ്ധിക്കണം!  ഭാര്യയോ ഭർത്താവോ ക്രിസ്തുവിനേക്കാള് ഉപരിയായി തന്റെ പങ്കാളിയെ സ്നേഹിച്ചാൽ, അത്തരം സ്നേഹം പൈശാചിക ആത്മാവിനു ഇടം കൊടുക്കുകയും,  അങ്ങനെ ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ പൈശാചിക ആത്മാവിന്റെ ഫലങ്ങൾ പരസ്പരം കൈമാറി ഭിന്നത ഉണ്ടാവുകയും ദൈവീകമായ സ്നേഹം കുറയുകയും ചെയ്യുന്നു. ആയതിനാല്; ഭാര്യയും ഭർത്താവും എപ്പോഴും ലക്ഷ്യംവയ്‌ക്കേണ്ടത്, തങ്ങളിലും തങ്ങൾക്കിടയിലും ദൈവികമായ ശക്തിയും ജ്ഞാനവുമായ ''ക്രിസ്തു'' വളർന്നു അനുദിനം ശക്തിപ്രാപിക്കുന്നതിനും, അത് വാക്കുകള്കൊണ്ടും പ്രവൃത്തികൾകൊണ്ടും, ചിന്തകൾകൊണ്ടും മറ്റുള്ളവരിലേക്ക് പടർത്തുന്നതിനുമായിരിക്കണം. 

ജഡശരീരത്തിലുള്ള സ്നേഹം കേവലം ജഡികമാണ്! അത് നിത്യതയിലേക്ക് പോകുന്നുമില്ല! മാത്രമല്ല, അത് സംതൃപ്തി ഒരിക്കലും ആർക്കും നൽകുന്നുമില്ല! അതിനാല് തന്നെ അത് സംതൃപ്‌തിക്കായി മറ്റുപലതിനെയും തേടിക്കൊണ്ടിരിക്കുകയും, അങ്ങനെ തിന്മകളിൽ പെട്ട് എതിർക്രിസ്തുവിൽ അതായതു പൈശാചിക ശക്തിയിലും ജ്ഞാനത്തിലും നയിക്കപ്പെട്ടു ജീവിതം ദുരിത പൂർണ്ണമായി മാറുകയും ചെയ്യും! എന്നാല്; ക്രിസ്തുവിലുള്ള ഭാര്യാ-ഭർതൃ ബന്ധം പൂർണ്ണ സംതൃപ്‍തി കൈവരുത്തുകയും; അത് കൂടുതൽ സ്വർഗ്ഗീയമാവുകയും; അതുവഴി ജനിക്കുന്ന മക്കള് ദൈവമഹത്വത്തില് ജന്മമെടുത്തതുകൊണ്ട് ജന്മനാല് ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കളാവുകയും ചെയ്യും! ഏക ആത്മാവിൽ വസിക്കുന്ന ഭാര്യക്കു ഭർത്താവിന്റെ ചിന്തകളും ആഗ്രഹങ്ങളും ആത്മാവിൽ തിരിച്ചറിഞ്ഞു മനസിലാക്കാന്  കഴിയും! അതുപോലെ തന്നെ ഏക ആത്മാവിൽ വസിക്കുന്ന ഭർത്താവിന് ഭാര്യയുടെ ചിന്തകളും ആഗ്രഹങ്ങളും ആത്മാവില് തിരിച്ചറിഞ്ഞു മനസിലാക്കാന് കഴിയും! ഹൃദയകൊണ്ടു ക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിക്കാന് തീക്ഷണതയും പൂർണ്ണമനസ്സും പൂർണ്ണ ശക്തിയും കാണിച്ചുകൊണ്ട് ഭാര്യയും ഭർത്താവും ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുക! അതിനുശേഷം മക്കളെ, അതിനു ശേഷം മറ്റു ദൈവമക്കളെ ക്രിസ്തുവിൽ സ്നേഹിക്കുക! അതിനുള്ള ''വിവേകം'' എപ്പോഴും നിലനിർത്തുക!

മൂന്നു തരത്തിലുള്ള പ്രത്യകതകള്‍ ഉള്ള "വിവേകം" - പരിശുദ്ധ ആത്മാവില്; നിർമ്മല മനഃസാക്ഷിയിൽ; ക്രിസ്തുവിൽ നിന്നും ഉപദേശം തേടി സ്വീകരിക്കുന്നത്, എന്തും ആലോചനയോടെ പ്രവര്‍ത്തിക്കുന്നത് - അതായതു എടുത്തു ചാട്ടം എന്ന സ്വഭാവം ഇല്ലാത്ത! പെട്ടെന്ന് കോപിക്കാത്ത - "വിവേകം കാത്തുസുക്ഷിക്കുന്നവന് ഐശ്യര്യമുണ്ടാകും" (സുഭാഷിതം19:8).

"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27).

ഈ പ്രവര്‍ത്തികള്‍ താങ്കളുടെ ജീവിത്തില്‍ ഉണ്ടോ? "മകനെ, നമ്മള്‍ ദരിദ്രരരായിത്തിര്ന്നതില്‍ നിനക്ക് ആധിവേണ്ട. നിനക്ക് ദൈവഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്ക്‌ പ്രീതികരമായതു അനുഷ്ട്ടിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്ത് കൈവരും" (തോബിത്4:21). 
എന്തെന്നാല്;  "വിനയത്തിനും ദൈവ ഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്." (സുഭാഷിതം 22:4).

എന്താണ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവര്ത്തി ?

  
യേശു പറഞ്ഞു: "ഇതാണ് ദൈവഹിത മനുസരിച്ചുള്ള  പ്രവര്‍ത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക." (യോഹന്നാന്‍6:29). പ്രിയ സുഹുര്ത്തെ, താങ്കളുടെ മനസ്ക്ഷിക്ക് വിരുദ്ധമായ കാര്യം ഒരിക്കല്‍ എങ്കിലും ജീവിത്തില്‍ പ്രവര്ത്തിച്ചിട്ടുണ്ടെങ്കില്‍ ഒട്ടും മടിക്കാതെ യേശുക്രിസ്തുവിനെ അവിടുത്തെ വചനം പാലിച്ചു വിശ്വസിച്ചു അഭയം തേടാന്‍ മടിക്കരുതേ! അങ്ങനെ യേശുക്രിസ്തുവിന്റെ അനുഗ്രഹം നിങ്ങളുടെ ഭാര്യാഭര്തൃ ബന്ധത്തില് എശ്വര്യത്തിന്റെ വാടാമലരുകള് എന്നും വിരിയിക്കട്ടെ! ക്രിസ്തുവിനോട് ചേരുന്നത് ഒരു മതത്തില്‍ ചേരുന്നതല്ല! യേശുക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല!

"...നിന്റെ യൗവ്വനത്തിനെ ഭാര്യ, അനുഗ്രഹീതയായിരിക്കട്ടെ; അവളില് ആനന്ദംകൊള്ളുക" (സുഭാഷിതം 5:18).

"ഭാര്യയുടെ ശരീത്തിന്മേല് അവള്ക്കല്ല അധികാരം, ഭര്ത്താവിനാണ്. അതുപോലെ തന്നെ ഭര്ത്താവിന്റെ ശരീത്തിന്മേല് അവനല്ല, ഭാര്യക്കാണ്  അധികാരം" (1കോറി 7:4).

"കര്ത്താവില് പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്" (1 കോറി 11:11).

 ദൈവം നിങ്ങളെ   അനുഗ്രഹിക്കട്ടെ. ആമേന്.



യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല! യേശു ക്രിസ്തു ഒരു മതസ്ഥാപകനും അല്ല! എന്നാല്‍, ചില വികട ബുദ്ധികള്‍ അവിടുത്തെ ഒരു മതസ്ഥാപകന്‍ എന്ന നിലയില്‍ ചിത്രീകരിക്കാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു! ക്രിസ്തിയാനിയാകുന്നത് മതമോ രാഷ്ടിയപ്പാര്ട്ടിയോ  മാറിയല്ല! മറിച്ച്; മനം മാറിയാണ്! ക്രിസ്തീയതയില് പുരോഹിതനില്ല, പൂജാരിയില്ല, മതകര്മ്മ അനുഷ്ട്ടാനമില്ല!

യേശുക്രിസ്തു ഭൂമിയില്‍ വന്നു നിത്യരക്ഷയുടെ സുവിശേഷം ലോകത്തെ അറിയിച്ചു! മനുഷ്യന്‍ എപ്രകാരം ദൈവത്തില്‍ ആയിരിക്കാമെന്നു, മറ്റു മനുഷ്യരില്‍ ദൈവത്തെ കണ്ടു, അവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കാനും, ലോകത്തിലെ അശുദ്ധി പുരളാതെ സ്വയം സൂക്ഷിക്കുന്നതിലൂടെ അവനവനില്‍ വസിക്കുന്ന ദൈവത്തെ, ആത്മാവിലും സത്യത്തിലും  ആരാധികാനും യേശു പഠിപ്പിച്ചു! മത പ്രകാരമുള്ള ദൈവാരാധനക്ക് പകരം ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന മനുഷ്യ സമൂഹത്തെ  പഠിപ്പിച്ച യേശുവിനെ, അന്നത്തെ മത നേദാക്കള്‍ മൃഗീയമായി കൊന്നു! കാരണം, മനുഷ്യര്‍ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിച്ചു നിത്യരക്ഷ പ്രാപിച്ചാല്‍ മത കര്‍മങ്ങള്‍ക്ക് കിട്ടുന്ന പണവും etc...etc... കാര്യങ്ങളും മത നേതാക്കള്‍ക്ക് നഷ്ട്ടപെടും എന്നത് തന്നെ കാരണം!

"കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ നിന്നും ഈ കല്പന നമ്മുക്ക് ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം." (1യോഹന്നാന്‍4:21). യേശുവിന്റെ പേര് പറഞ്ഞു വരുന്ന ഏത് മനുഷ്യനു സഹോദരനെ വെറുക്കാം? ബൈബിളില്‍ എഴുതിയിരിക്കുന്നത് പാലിക്കാന്‍ ശ്രമിക്കുന്നതാണോ തെറ്റ്? യേശുവിന്റെ ആത്മാവ്‌ ഉള്ളില്‍ ഉള്ളവനാണ് തന്നെയാണ് ക്രിസ്ഥിയാനിയുടെ സഹോദരന്‍ അഥവാ സഹോദരി! യേശുവിന്റെ ആത്മാവ് ഉള്ളില്‍ ഉള്ളവന്‍ യേശുവിന്റെ സ്വഭാവം കാണിക്കും! യേശു ഒരിക്കലും താന്‍ പറഞ്ഞ വചനങ്ങള്‍ മാറ്റി പറയുകയും ഇല്ല! "ആകാശവും ഭൂമിയും കടന്നു പോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നു പോവുകയില്ല" (ലൂക്ക 21:30). "ഞാന്‍ പൗലോസിന്റെതാണ്‌ ഞാന്‍ അപ്പോളസിന്റെതാണ്, ഞാന്‍ കേപ്പായുടെതാണ്, ഞാന്‍ ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങള്‍ ഓരോര്ത്തരും  പറയുന്നതിനെയാണ് ഞാന്‍ ഉദേശിച്ചത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?" (1കൊറോന്തി 1:12). 

ഇക്കാലഘട്ടത്തിലും ഞങ്ങള്‍ കേപ്പയുടെ (വി. പത്രോസിന്റെ) എന്ന് പറഞ്ഞു വരുന്ന ചില ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്! ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ചു സ്വന്തം ജീവന്‍ യേശുക്രിസ്തുവിനു കാഴ്ച വച്ച ആ വിശുദ്ധന്റെ പേര് പറയാന്‍ അര്‍ഹതയുള്ളവരാണോ ഇത്തരം ചില പട്ടു വസ്ത്രധാരികളും അവരുടെ അനിയായികളും?ഇത്തരം ക്ഷുദ്രജീവികള്‍ യേശുവിന്റെ പേര് പറഞ്ഞു വന്നു ക്രിസ്തീയത ഒരു മതമാക്കി അവതരിപ്പിച്ച്, കര്‍മങ്ങള്‍ അനിഷ്ട്ടിച്ചും മറ്റുള്ളവരെ അനുഷ്ട്ടിപ്പിക്കാന്‍ പ്രേരിപ്പിച്ചു മനുഷ്യരുടെ സമ്പത്ത് കൊള്ള അടിക്കുന്നു! മനുഷ്യരുടെ ആത്മാക്കളെ നിത്യ നരകത്തില് വിടുന്നു! മറ്റുള്ളവര്‍ സത്യം മനസിലാക്കാതിരിക്കാന്‍; ആരെകിലും ബൈബിള്‍ വായിക്കുകയോ യേശുവിന്റെ സുവിശേഷത്തെ കുറിച്ച്  എഴുതുകയോ; പരസ്യമായി ഉള്ള സത്യം അറിയിക്കുകയോ ചെയ്താല്;  മതബ്രാന്ത് അല്ലെങ്കില്‍ മതത്തെ അവഹേളിച്ചു എന്ന് പറഞ്ഞു ഉപദ്രവിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നു പോലും!

"ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കെണ്ടത്" (യോഹന്നാന്‍ 4:24). ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ നിർമ്മല മനഃസാക്ഷിയിൽ നന്മയായ കാര്യങ്ങൾ  ചെയ്യാന് പ്രേരിപ്പിക്കുന്ന ശക്തിക്ക്, ഞാന് എന്ന ഭാവം വെടിഞ്ഞു അനുസരിക്കുക! അങ്ങനെ ദൈവത്തെ ആരാധിക്കുക! ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ  തിന്മയായ  കാര്യങ്ങൾ  ചെയ്യാന് പ്രേരിപ്പിക്കുന്ന ശക്തിക്ക് സ്വയം കീഴടങ്ങി  അനുസരിക്കുമ്പോൾ അത് പൈശാചിക ആരാധന ആയിത്തീരുന്നു!

"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭുമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യ നിര്‍മിത ആലയങ്ങളിളല്ല വസിക്കുന്നത്" (അപ്പ:പ്ര 17:24). മനുഷ്യ നിര്‍മിത മന്തിരങ്ങളില്‍ ദൈവത്തെ കാണുവാന്‍ പോകുന്നവരെ, ദൈവം നിങ്ങളുടെ ഉള്ളിലാണ് വസിക്കാന്‍ ആഗ്രഹിക്കുന്നത്! ദൈവത്തെ മറ്റു മനുഷ്യരിലാണ് കാണുവാന്‍ ശ്രമിക്കേണ്ടത്! മത ബന്ധനങ്ങള്‍ പൊട്ടട്ടെ, മനുഷ്യസ്നേഹവും ദൈവസ്നേഹവും വിജയിക്കട്ടെ.



വിശ്വാസം, അന്ധവിശ്വാസം,  യേശുക്രിസ്തുവിലുള്ള വിശ്വാസം,  ഇവ എന്താണെന്ന് നമുക്ക് ഈ അദ്ധ്യായത്തില് മനസിലാക്കാം! 

വിശ്വാസം എന്നതിന് ബൈബിള്‍ കൊടുക്കുന്ന നിര്‍വചനം, "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്യവുമാണ്"(ഹെബ്രായെര്‍11:1). എന്നാല്;  ഈ നിര്‍വ്വചനം ഉപയോഗിച്ച് ഏതു മനുഷ്യനും ഈ ഭൂമിയില് അത്ഭുതങ്ങളും അടയാളങ്ങളും സ്വന്തമാക്കുവാനും പ്രവർത്തിക്കുവാനും സാധിക്കും! അതിനു യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസവുമായി യാതൊരു ബന്ധവും വേണമെന്ന് ഇല്ല! കാരണം, അത്ഭുതങ്ങളും അടയാളങ്ങളും മനുഷ്യ മനസിന്റെ ശക്തികൊണ്ടും, പിശാചിനെ ഉപയോഗിച്ചുള്ള മറ്റു ആഭിചാര പ്രവര്‍ത്തനങ്ങളാലും നിഷ്പ്രയാസം ആര്‍ക്കും കരസ്ഥമാക്കാം പ്രവർത്തിക്കാം! അതുപോലെ തന്നെ ഒരുവന് യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയുസും ആരോഗ്യവും സമ്പത്തും കിട്ടിയാലും അവനു നിത്യജീവന് അഥവാ ജീവിത സായൂജ്യം നേടണമെന്നില്ല! എന്തെന്നാല്, നിത്യജീവന്‍ നേടാന്‍ ഉള്ള മാനദണ്ഡം അത്ഭുതങ്ങളും അടയാളങ്ങളും അല്ല!

"അന്ന് പലരും എന്നോട് ചോദിക്കും; കര്‍ത്താവേ കര്‍ത്താവേ, ഞങ്ങള് ‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്നിന്ന് അകന്നു പോകുവിന്‍" (മത്തായി 7:22,23)‍. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും, യേശുക്രിസ്തു അറിയാത്തവര്ക്കും, യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാനും അവ സ്വന്തമാക്കുവാനും സാധിക്കും!

ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി24:24). പൂര്‍ണ്ണവിശ്വാസത്തോടെ ചില വാക്കുകളോ വാചകങ്ങളോ ഉരുവിടുകയോ, കല്ലോ, പ്രതിമകളോ, മനുഷ്യശരീരം തന്നയോ, അരിയോ ഗോതോമ്പ് അപ്പമോ മറ്റു എന്തെകിലും വസ്തുക്കളോ ‌ എടുത്തുവച്ച്; അതിനെ പൂജിച്ചാലും അവിടെ എല്ലാം വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും!! എന്നാല്; ഇവയെല്ലാം വെറും അന്ധവിശ്വാസങ്ങളുടെയും ആഭിചരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ളവതന്നെ! എന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തില്‍ നിന്നും ക്രിസ്തുവിനെ സ്വന്തമാക്കി നിത്യജീവനും, അതോടൊപ്പം അത്ഭുതങ്ങളും അടയാളങ്ങളും നേടണമെങ്കില് അതിനു വഴി വേറെ!


യേശുക്രിസ്തുവിലുള്ള "വിശ്വാസം  കേള് വിയില് നിന്നും ക്രിസ്തുവിനെപ്പറ്റിയുള്ള  പ്രസംഗത്തില് നിന്നുമാണ്" (റോമ10:17). അതായത്; "ദൈവ വിശ്വാസം" എന്നത് ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള അറിവിലൂടെ മനുഷ്യര്ക്ക് വരുന്നു. അത്  ജനിക്കാന് വിശുദ്ധ വേദപുസ്തകം വായിക്കുക, ദൈവവചന അടിസ്ഥാനത്തിലുള്ള പുസ്തകങ്ങള് വായിക്കുക, വിശ്വാസമുള്ളവരുടെ പ്രസംഗങ്ങള് ശ്രവിക്കുക. യേശുക്രിസ്തുവിന്റെ നാമത്തില് അത്ഭുതങ്ങള് കരസ്ഥമാക്കിയവരുടെ സാക്ഷ്യങ്ങള് ശ്രവിക്കുക. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല"(ഹെബ്രായര് 11:6).
 
യേശു പറഞ്ഞു: "എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും, എന്ത് ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട. വിജാതിയരാന് ഇവയെല്ലാം അന്ന്വോഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‌ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും" (മത്തായി 6:31-33). പിതാവിന്റെ ഈ ഭൂമിയിലെ രാജ്യം ദൈവരാജ്യമാണ്!

എന്താണ് ദൈവരാജ്യം?

"ദൈവരാജ്യം എന്നാല്‍ ഭക്ഷണവും പാനിയവും അല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധ ആത്മാവില്‍ ഉള്ള സന്തോഷവുമാണ്" (റോമ 14:17). 

എപ്രകാരം ദൈവരാജ്യത്തില്‍ പ്രവേശിക്കാം?

യേശു പ്രതിവചിച്ചു: "സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്യമല്ല" (യോഹന്നാന്‍3:5). "ദൈവത്തില് നിന്നും ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്റെമേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം" (1യോഹന്നാന് 5:5). 

എന്താണ് ദൈവ നീതി? 

"ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശു ക്രിസ്തുവില്‍ ഉള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്" (റോമ 3:22).

ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ് "ക്രിസ്തു" (1കോറി 1:24),  ക്രിസ്തുവാണ് "യേശു". അവിടുന്ന്  പറഞ്ഞു"നിങ്ങള് എന്നില് വസിക്കുകയും എന്റെ വാക്കുകള് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ട്ടമുള്ളത് ചോദിച്ചുകൊള്ളുവിന് നിങ്ങള്ക്ക് ലഭിക്കും" (യോഹന്നാന്14:7). "ദൈവം ആത്മാവാണ്" (യോഹന്നാന് 4:23). ആ ആത്മാവിന്റെ  ശക്തിയില് വസിക്കുക, അതായത് ദൈവശക്തിയില് വസിക്കുക! "ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്" (1കോറി4:20). ദൈവശക്തിയിലും ജ്ഞാനത്തിലും     നയിക്കപ്പെടുക, അങ്ങനെ ദൈവമക്കളാവുക! ദൈവത്തിന്റെ  ക്തിയും ജ്ഞാനവുമായ യേശുക്രിസ്തു(പരിശുദ്ധ ആത്മാവ്)വിന്  നമ്മുടെ ഉള്ളില് വസിച്ചുകൊണ്ട് നമ്മുടെ  ഹൃദയം:- സ്വര്ഗ്ഗീയമായ ദൈവസ്നേഹംആനന്ദംസമാധാനം, ക്ഷമ, ദയനന്മവിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാല് നിറക്കാന് കഴിയും!  ഇവ നമുക്ക് അനുഭവിച്ചറിയാന് സാധിക്കുന്ന അനുഭൂതിയാണ്! ആ ശക്തിയില് ജീവിച്ചുകൊണ്ട്  ഇഷ്ട്ടമുള്ളത് ദൈവത്തോട് യേശുക്രിസ്തുവിന്റെ നാമത്തില് ചോദിക്കുക, കരസ്ഥമാക്കുക! "നീതിമാന്മാരുടെ ആഗ്രഹം നന്മയിലേ ചെല്ലൂ" (സുഭാഷിതം11:23). വിദ്വേഷത്തിന്റെ ആത്മാവിനാല് നയിക്കപ്പെടാതിരിക്കാന്, വിരോധമുള്ളവരോട്ക്ഷമിക്കുക.  (മര്ക്കോസ്11:24-26).  ഓര്മ്മിക്കുക: അതും പ്രധാനമാണ്! കാരണം; "വിദ്വേഷംമൂലം പലരും അശുദ്ധരായി തീരുന്നു" (ഹെബ്രായര് 12:15).

വിശ്വാസികള് ദൈവരാജ്യത്തില് ജീവിച്ചു നിലനിന്ന് ദൈവാനുഗ്രഹം പ്രാപിക്കാതെ ഇരിക്കേണ്ടതിന് അവരെ ദൈവാരാജ്യത്തില് നിന്നും പുറത്താക്കാന്, പിശാച് നേരിട്ടോ മറ്റു മനുഷ്യരെ ഉപയോഗിച്ചോ മൂന്നുകാര്യങ്ങളാണ് ചെയ്യാന് ശ്രമിക്കുന്നു! 1. പരിശുദ്ധ ആത്മാവിലുള്ള സന്തോഷം കെടുത്താണ് നോക്കുന്നു. 2. യേശുക്രിസ്തുവിലുള്ള വിശ്വാസം തകര്ക്കാന് ശ്രമിക്കുന്നു! 3. സമാധാനം എടുത്തുകളയാന് ശ്രമിക്കുന്നു. 

എന്തെങ്കിലും കാര്യത്തില് നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടാന് തുടങ്ങിയാല്, ദൈവരാജ്യത്തില് നിന്നും പുറത്തുചാടി പോകാതെ യേശുക്രിസ്തുതന്നെയാണ്  നിങ്ങളുടെ കർത്താവും ഇടയനും എന്ന് എപ്പോഴും ഉറപ്പ് വരുത്തിക്കൊള്ളുക! യേശുക്രിസ്തു നിങ്ങളുടെ കർത്താവും ഇടയനുമെങ്കില്; നിങ്ങളുടെ പ്രശ്നങ്ങളുടെ മേല് നിങ്ങളുടെ വിശ്വാസത്തിന്റെ ശക്തി നോക്കേണ്ട അവശ്യമില്ല! നിങ്ങളെ പൈശാചിക അടിമത്വത്തിന്റെ കിഴിൽനിന്നും പുറത്തുകൊണ്ടുവന്നു ദൈവരാജ്യത്തില് പ്രവശിപ്പിച്ച  ക്രിസ്തുവിന്റെ കർതൃത്തത്തിന് കീഴിലാണ് നിന്റെ എല്ലാ പ്രശ്നങ്ങളും! തന്റെ വിശ്വാസത്തില് വയലിലെ പുല്ലുകളെ മനോഹരമായി ഉടുപ്പിക്കുന്നവന്, ചെളിയിലെ താമരകളെ അലങ്കരിക്കുന്നവന്, ആകാശത്തിലെ പറവകളെ പോറ്റുന്നവൻ, നമ്മുടെ   ആവശ്യങ്ങളെ സമൃദ്ധമായി നിറവേറ്റും! അവിടുന്ന് നമ്മേ  ജയോത്സവമായി വഴിനടത്തും. ആമേന്.

എങ്ങനെ മനുഷ്യര്‍ക്ക് ശരിയായ രീധിയില് യേശുക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട്   അത്ഭുതങ്ങളെ  പ്രാപിക്കാം?

ലളിതമായി ഉത്തരം പറഞ്ഞാല്; "ദൈവരാജ്യത്തില് ജീവിച്ചുകൊണ്ട്" എന്ന് തന്നെ! ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും വസിക്കുന്നവർ ദൈവരാജ്യത്തിലും, പൈശാചിക ശക്തിയിലും ജ്ഞാനത്തിലും വസിക്കുന്നവർ പൈശാചിക രാജ്യത്തിലും വസിക്കുന്നു! യേശുക്രിസ്തു അരുളിച്ചെയ്തു:  "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹ14:21). യേശുവിന്റെ കല്പനകള്‍ സ്വീകരിക്കാതെയും, അവ സ്വന്ത ജീവിതത്തില് പാലിക്കാന്‍ ആത്മാര്‍ഥതയോടെ പരിശ്രമിക്കാതെയും, എങ്ങനെ അവിടുത്തെ വിശ്വസിക്കാന്‍ കഴിയും? എങ്ങനെ ദൈവരാജ്യത്തില് വസിക്കാന് കഴിയും?

യേശുവിനെ അനുസരിക്കണമെങ്കില്‌, യേശു പഠിപ്പിച്ച  മാനസാന്തരവും ദൈവഭക്തിയും ദൈവാരാധനയും അത്മീയ ജീവിതത്തില്‍ പ്രാവര്ത്തികമാക്കേണ്ടിയിരിക്കുന്നു! ഇവ സ്വന്തജീവിത്തില്‍ പാലിക്കുവാന്‍ ഇഷ്ട്ട്മില്ലാത്തവരാണ് അത്ഭുതങ്ങള് വേണ്ടി അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരങ്ങള്ക്കും പുറകെ ‍ പോകുന്നത്! യേശുവിന്റെ കല്പനകള്‍ ആകട്ടെ വളരെ ലളിതവും സുന്ദരവും! പക്ഷെ, അവ പാലിക്കാന്‍ മനുഷ്യര്‍ അവിടുത്തെ വചനം മനസിലാക്കി മാനസാന്തരപ്പെട്ട് സകല വൃത്തികേടും ദൈവത്തിലാശ്രയിച്ച് ഉപേക്ഷിക്കാന് പരിശ്രമിക്കേണ്ടിയിരിക്കുന്നു! "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍‌വലിക്കുന്നു" (സങ്കീ119:101). 

വിശുദ്ധ വേദപുസ്തകത്തില് നിന്നും ഈ വചനങ്ങള് ഹൃദയത്തില് ഉറപ്പിക്കുക>>(മത്തായി18:19&21:22),(മര്ക്കോസ്11:24)(യോഹന്നാന് 14:13,14&17:7&15:7&15:16&16:23,24). (യാക്കോബ് 1:5,6), (1യോഹന്നാന് 3:22 &5:14). NB: നല്ല നിലത്ത് (ഹൃദയത്തില്) വീണ വിത്ത് 100 മേനിവരെ ഫലം പുറപ്പെടുവിക്കും (മത്തായി 13:23). അതിനാല്; ഹൃദയത്തില് നിന്ന് പക, വിദ്വേഷം, അസൂയ, ഭയം, അവിശ്വാസം, ദുഷ്ടത, ദുശ്ചിന്ത മുതലായ എല്ലാം എടുത്തുമാറ്റി നിലമൊരുക്കുക(ഹൃദയം അതായത് മനസ്സ് ഒരുക്കുക). ഇവ വ്യക്തിയിൽ  ഇരുന്നാൽ, ഈ പുളിമാവ്, ആ വ്യക്തിയിലെ ദൈവിക ശക്തിയും ജ്ഞാനവുമായ  ക്രിസ്തുവിനെ കുറച്ചുകൊണ്ട് വന്ന്, ക്രമേണ ഇല്ലാതാക്കി, ആത്മീയ മരണം കൊണ്ടുവരുകയും, പൈശാചിക ശക്തിയും ജ്ഞാനവും വളർത്തി പൈശാചിക സന്താനമാക്കിമാറ്റി പൈശാചിക രാജ്യത്തിൽ ചേർക്കുകയും ചെയ്യും!! "നിങ്ങള് ആഗ്രഹിക്കുന്നത് നിങ്ങള്ക്കു ലഭിക്കുന്നില്ല, നിങ്ങള് കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു" (യാക്കോബ് 4:2). അസൂയ ഉണ്ടാക്കാന് ആരെങ്കിലും പരിശ്രമിച്ചാലും അസൂയവേണ്ട! നാവുകൊണ്ടും ആരെയും കൊല്ലേണ്ട! (സുഭാഷിതം18:21)&(ജറെമിയ 18:18). "പ്രിയപ്പെട്ടവരെ, ഹൃദയം നമ്മെ കുറ്റപ്പെടുത്തിന്നില്ലെങ്കില് ദൈവത്തിന്റെ മുമ്പിൽ നമുക്ക് ആത്മധൈര്യമുണ്ട്. നാം ആവശ്യപ്പെടുന്നതെന്തും അവിടുന്ന് നമുക്കു നൽകുകയും ചെയ്യും" (1 യോഹ 3:21,22).  

യേശുവിനെ അനുസരിച്ച്,  സ്നേഹിച്ച്, അവിടുത്തെ  ദൈവവചനത്തില് (വാഗ്ദത്തത്തില്) വിശ്വസിച്ച്; അത്ഭുതത്തിനു വേണ്ടി ഒരു മനുഷ്യന്  അതില്  നിലനില്ക്കാന് ശ്രമിക്കുമ്പോള്, ആ മനുഷ്യനില് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തു) ശക്തിപ്രാപിച്ച് അത്ഭുതമോ അനുഗ്രഹമോ നടക്കാതിരിക്കാന് പിശാച് ഇപ്രകാരം പ്രവര്ത്തിക്കാന് ശ്രമിക്കുന്നു! അതിനായി:-  1. പിശാച്ച് ആ മനുഷ്യന്  ആശ്രയം വച്ച ദൈവവചനം അയാളുടെ ഹൃദയത്തില് നിന്നും  എടുത്തു കളയാന് ശ്രമിക്കുന്നു! അതായത്, ദൈവവചനത്തിന്റെ അത്മീയ അര്ഥം ഗ്രഹിപ്പിക്കാതിരിക്കുകയോ, അതിനെ  മറന്നു കളയിപ്പിക്കുകയോ ചെയ്യുന്നു! അത് നടന്നില്ല എങ്കില്, 2. പിശാച്ച്‌ ആ മനുഷ്യന് ആശ്രയംവച്ച വചനത്തെപ്രതി ക്ലേശവും പീഡയും അയാള്ക്ക് ഉണ്ടാക്കികൊടുക്കുന്നു. പിശാച്ച് അയാള് വിശ്വസിച്ചതിനു നേരെ വിപരീധം ഉണ്ടാക്കികാണിക്കുന്നു! അതില് ചിലര് വീണ്പോകുന്നു! വചനത്തില് ഉള്ള വിശ്വാസം നശിച്ചു പോകുന്നു. അത്ഭുതം നടക്കാതെ പോകുന്നു! ക്ലേശത്തിലുംപീഡയിലുംപ്രതികൂലത്തിലും വീണ്‌പോകാതെ പിടിച്ചു നില്ക്കുന്നവരെ 3. പിശാച്ച്‌, ലൗകിക വ്യഗ്രത, ധനത്തിന്റെ ആകര്ഷണം ഇവകളെ ഉണ്ടാക്കി  അയാള് വിശ്വസിച്ച വചനത്തെ ഞെരുക്കി ഫലം പുറപ്പെടുവിക്കാതെ നോക്കുന്നു! എന്നാല്, ഇവിടെയും പിടിച്ചു നില്ക്കുന്നവര് വിജയിക്കുന്നു! അവരില് "ക്രിസ്തു" ശക്തിപ്രാപിക്കുകയും; അവര് വിശ്വസിച്ചു ഹൃദയത്തില് പിടിച്ചിരുന്ന ദൈവവചനം അവര്ക്ക് വേണ്ടി നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുന്നു. അവര് ദൈവവചനത്തിലൂടെ ദൈവത്തില് നിന്ന്, പിശാചിനെയും ലോകത്തെയും മറികടന്ന് അത്ഭുതം സ്വന്തമാക്കുന്നു! NB: മുകളില് പിശാച് ഉണ്ടാക്കുന്ന മൂന്നു കാര്യങ്ങള് എഴുതിയിരിക്കുന്ന ക്രമത്തില് അല്ലാതെയും കൊണ്ടുവരാന് പിശാച് ശ്രമിക്കാം!  ചിലര് ദൈവത്തില് നിന്ന് അത്ഭുതം തെണ്ടി വാങ്ങിക്കുന്നു! എന്നാല്, ചിലര് സ്നേഹവാനായ ദൈവത്തില് നിന്ന് വിശ്വാസത്തിന്റെ ശക്തിയാല് ബലമായി പിടിച്ചു വാങ്ങുന്നു! ദൈവഹിതമല്ലാത്തത് ദൈവത്തില് നിന്നും   ബലമായി പ്രാപിച്ചാല്; അതിനൊരു വില കൊടുക്കേണ്ടിവന്നേക്കാം!  ഓര്മിക്കുക; കൂടുതല് വാങ്ങുന്നവരോട് ദൈവം കൂടുതല് ചോദിച്ചേക്കാം!

"പ്രവര്‍ത്തികൂടാതുള്ള വിശ്വാസം മൃതമാണ്" (യാക്കോബ്2:26). തങ്ങൾക്ക് നടക്കുവാൻ പാടില്ലാത്ത, (കല്ലെറിഞ്ഞു കൊല്ലപ്പെട്ടേക്കാന് സാധ്യതയുള്ള) പ്രധാന പുരോഹിതന്റെ ഭവനത്തിലേക്കുള്ള വഴിയിലൂടെ - യേശുവിന്റെ വാക്ക് വിശ്വസിച്ച്, "അവർ സുഖപ്പെടുന്നത്" വിശ്വാസത്താല് കണ്ടു മുൻപോട്ടു നടന്ന പത്തു കുഷ്ടരോഗികള്, പോകുന്ന വഴിക്കു സൗഖ്യമായി! (ലൂക്കാ 17:15). കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥ അവരുടെ വിശ്വാസത്തിനു  തടസ്സമായില്ല! യേശുവിന്റെ വചനം കേട്ട് വിശ്വാസത്തോടെ സീലോഹ കുളത്തിലേക്ക്  ചെളി പുരട്ടപ്പെട്ട കണ്ണുകളാല് തപ്പി തടഞ്ഞു നടന്നു  പോയി കണ്ണു കഴുകിയ അന്ധന് കാഴ്ചപ്രാപിച്ചു!(യോഹ 9:7). ചെളി പുരട്ടപ്പെട്ട നീറുന്ന കണ്ണുകള് അവന്റെ വിശ്വാസത്തിനു  തടസ്സമായില്ല! 

വിശ്വാസത്താല് കാലുകള് (പ്രവര്ത്തികള്) ഭയപ്പെടാതെയുംനിരാശപ്പെടാതെയും ക്ഷമയോടെ മുന്പോട്ട് വയ്ക്കുമ്പോള് വലിയ  അത്ഭുതങ്ങള് സംഭവിക്കുന്നു! ഉദാ: ഭാവിയില് ഡോക്ടര് ആകും എന്ന് വിശ്വസിച്ചു പ്രാര്ത്ഥിക്കാന്  തുടങ്ങുന്നവര്- ആദ്യം, വിശ്വാസത്താല് താന് ദൈവത്താല് അനുഗ്രഹിക്കപ്പെട്ട്  ഡോകട്റാകുന്നതു ഭാവന കാണുക, അബ്രഹാം ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ടുകൊണ്ട്, (ഉത്പത്തി 15:5,6) അതുപോലെ എണ്ണമറ്റ തലമുറ ഉണ്ടാകും എന്ന് വിശ്വസിച്ചതുപോലെ! (1യോഹന്നാൻ 5:15). വിശ്വാസത്താല് ദർശ്ശനത്തിലേക്ക്‌ (ഭാവനയിലേക്ക്) വിശ്വസിച്ചത് സംഭവിക്കുവോളം; അധരം കൊണ്ടും ഹൃദയം കൊണ്ടും സാധിക്കുന്നിടത്തോളം ആവർത്തിച്ചു യേശുക്രിസ്തുവിന്റെ നാമത്തില് താന് അപ്രകാരമായിതീർന്നിരിക്കുന്നു എന്ന്  പറഞ്ഞു പ്രാർഥിച്ചുകൊണ്ടേയിരിക്കുക (അവിശ്വാസികളെ കേൾപ്പിക്കേണ്ടതില്ല). >> (ലൂക്കാ 18:1),(റോമാ 12:12), (1തെസ്സലോനിക്ക 5:17). ആ വചനങ്ങളില് നിലനിൽക്കുക! നിരാശപ്പെട്ട് ഇടയ്ക്കുവെച്ച് പറയുന്നത്  നിർത്തി ഉപേക്ഷിച്ചുപോകാതെ പ്രാർഥിക്കുന്നതില്  ഉറച്ചുവിശ്വസിച്ചുകൊണ്ട് ഉറച്ചുനിലകൊള്ളുക! ഡോക്ടര് ആകുവാന് വേണ്ടിയുള്ള വിദ്യാഭ്യാസം ആത്മാര്ധമായി നേടുകയും, ദൈവത്തോട് അതിനായി വിശ്വാസത്തോടെ പ്രാര്ഥിക്കുകയും വേണം!! അതുപോലെ; യേശുവില്കൂടെ നിത്യജീവന് പ്രാപിക്കേണ്ടവര് അവിടുത്തെ വചനം തന്നാല് ആവതു സ്വജീവിതത്തില് പ്രാവര്ത്തികമാക്കുകയും; യേശുക്രിസ്തുവില് വിശ്വസിക്കുകയും, ദൈവരാജ്യത്തില് വാസം ഉറപ്പിക്കുകയും  വേണം! വെള്ളത്തിന്റെ മുകളില് നടന്ന പത്രോസ്  ഇടക്ക് ഒന്ന് മുങ്ങിപ്പോയതുപോലെ, താങ്കള്  ദൈവരാജ്യത്തില് നിന്നും പുറത്തു ചാടിപോയാല് ഉടനെ മാനസാന്തരപ്പെട്ടു തിരികെ ദൈവരാജ്യത്തിൽ കയറുക!  താന് ചെയ്യുവാനുള്ളത് താന് ചെയ്യുമ്പോള്, തനിക്കു ചെയ്യുവാന് അസാധ്യമായത് ദൈവം ചെയ്യുന്നു!

ദൈവവചനം അറിയിക്കുന്നവര് തങ്ങളുടെ പ്രവര്ത്തനങ്ങളില്  കൂടെ, ദൈവം അനേകം ആത്മാക്കളെ രക്ഷിച്ചു സ്വര്ഗ്ഗത്തില് എത്തിക്കും എന്ന് ബലമായി വിശ്വസിക്കണം!

യേശുവില് നിന്നും അനുഗ്രഹം പ്രാപിക്കാന് യേശുവിന്റെ ആത്മാവിനു കീഴ്പ്പെട്ടിരിക്കുക!! അതായത്, യേശുവിന്റെ വചനങ്ങള് അങ്ങീകരിച്ചനുസരിക്കുക! യേശുക്രിസ്തു വഴി പിതാവായ ദൈവത്തില് നിന്ന് ഏതൊരു അനുഗ്രഹവും നീതികരിക്കപ്പെട്ടു ദൈവാരാജ്യത്തില് വസിക്കുന്ന  വിശ്വാസിക്ക് പ്രാപിക്കുവാനോ പിടിച്ചെടുക്കുവാനോ കഴിയും!
 
ദൈവസമ്മതമില്ലാതെ മറ്റുള്ളവര്ക്കു വേണ്ടി സ്വന്തവിശ്വാസം വച്ച്    പ്രാര്ഥിച്ച് സ്വയം തകരുന്ന മനുഷ്യരുണ്ട്!! അവിശ്വാസികളോട് പോലും അറിയാതെ പ്രാര്ഥനാസഹായം തേടുന്നരുമുണ്ട്! ദൈവത്തില് വിശ്വസിച്ചു; നിറവേറാന് കാത്തിരിക്കുന്ന വിഷയത്തെകുറിച്ച് അവിശ്വാസികളെ (വിശ്വാസം തകര്ക്കുന്നവരെ) അറിയിക്കരുത്!! അതായത്; പ്രതീക്ഷിക്കുന്ന അത്ഭുതം താങ്കള് പ്രാപിക്കില്ല എന്ന് വിശ്വസിക്കുന്നവരും, അതിന് അസൂയകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ എതിര് നില്ക്കാന് സാദ്യതയുള്ളവരോടും! എന്നാല്, കാര്യം സംഭവിച്ചുകഴിഞ്ഞു അത്തരക്കാരെ അറിയിക്കാം!!അഥാവായ ഇനി അറിയിച്ചുകഴിഞ്ഞു പോയാലും ഒട്ടും വിഷമിക്കേണ്ടാ! അവരിലില് നിന്നും കടന്നുവരുന്ന അവിശ്വാസത്തിന്റെ ശക്തിയെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില് തകര്ന്നു പോയിരിക്കുന്നു എന്ന് ആവര്ത്തിച്ചു പറഞ്ഞകൊണ്ട് ഹൃദയത്തില് വിശ്വാസം ഉറപ്പിച്ചുനിര്ത്തിക്കൊള്ളുക. ഒരിക്കല് പ്രാപിച്ച ദൈവാനുഗ്രഹത്തിന് ഇളക്കം വരുത്താന് പിശാച് ശ്രമിച്ചാല് "നിങ്ങളുടെ ഫലം നിലനിൽക്കും"എന്ന് യോഹന്നാൻ 15:16 കർത്താവായ യേശുക്രിസ്തു അരുളിയിരിക്കുന്ന ദൈവവചനത്തില് ഉറച്ചു നിലനിൽക്കുക.

പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന പൈശാചിക മക്കളുമായി ഒരുമിച്ച് ഒരേ മനസ്സോടെ തിന്നും കുടിച്ചും നടന്നാല്; വിശ്വസിച്ചു കാത്തിരിക്കുന്ന അത്‌ഭുതം നിറവേറാണ് കടുത്ത തടസങ്ങള് നേരിടും! "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌." (2കോറന്തിയോസ്6:14). വിശ്വാസികള് സ്നേഹത്തിലൂടെ ഹൃദയബന്ധത്തില് ഏര്പ്പെട്ടിരിക്കുന്ന സഹവിശ്വാസികള്; പൈശാചിക മക്കളുമായി ഹൃദയബന്ധത്തില് ഏര്പ്പെട്ടാലും അവരുടെ  ആ സ്നേഹബന്ധത്തിലൂടെ പൈശാചിക ശക്തി തടസമായി ഒഴുകി വരും!  അതും മനസ്സിലാക്കിയിരിക്കുക!  മരിച്ച ബാലികയെ ഉയര്പ്പിക്കാന് മുറിയില് കയറിയ യേശു അവിടെ ഉണ്ടായിരുന്ന അവിശ്വാസികളെ (ബാലിക മരിച്ചു എന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരെ)  മുറിയില് നിന്നും ഇറക്കിവിട്ടു എന്നകാര്യം മനസിലാക്കുക!! (മത്തായി 9:23-26).

ദൈവത്തില് ഉറച്ച വിശ്വാസത്തില് നിലനിന്ന് വിശ്വാസികള്ക്ക് (ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര് അതായത്  ദൈവമക്കള്ക്ക്) സ്വന്ത നാവുകൊണ്ടും ഹൃദയംകൊണ്ടും യേശുക്രിസ്തുവിന്റെ നാമത്തില്  പറഞ്ഞു; അനുഗ്രഹം ദൈവത്തില് നിന്നും വരുത്താം, പ്രാപിക്കാം! "ഒരേ വായില് നിന്നും അനുഗ്രഹവും ശാപവും പുറപ്പെടുന്നു"(യാക്കോബ് 3:10). "..   ..  ..ഹൃദയത്തില് ശങ്കിക്കാതെ താന് പറയുന്നത് സംഭവിക്കുമെന്നും വിശ്വസിക്കുകയും ചെയ്താല് അവന് അതു സാധിച്ചുകിട്ടും" (മര്ക്കോസ്11:23) സ്വന്ത നാവു കൊണ്ട് പറഞ്ഞു സ്വയം ശാപവും നാശവും  വരുത്തരുത്! ദൈവത്തിന്റെ അനുഗ്രഹം തടഞ്ഞു വയ്ക്കുകയുമരുത്! പിശാച്ച്, പ്രിയപ്പെട്ടവരെ ശപിക്കാന് പ്രേരിപ്പിച്ചാലും ആ പ്രേരണക്ക് വഴങ്ങരുത്! കർത്താവ് അരുളിചെയ്തു:  "എന്റെ  വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും"(ജറെമിയ 5:14). സ്വർഗ്ഗത്തിൽ നിന്ന് ദൈവശക്തിയും ജ്ഞാനവും,  നരകത്തിൽനിന്നും പൈശാചിക ശക്തിയും ജ്ഞാനവും കൊണ്ടുവരാ നാവിനു കഴിയും! നാശത്തിന്റെ വാക്കുകള് പറഞ്ഞു പോയവര് ദൈവസമക്ഷം ക്ഷമ പറഞ്ഞു പ്രാര്ഥിച്ചു പൈശാചിക ബന്ധനത്തില് നിന്നും എത്രയും വേഗം രക്ഷപെടുക!   "അധര ഫലം ഉപജീവന മാര്ഗ്ഗം നേടികൊടുക്കുന്നു; അധരങ്ങള് സംതൃപ്തി വിളയിക്കുന്നു.  ജീവനെ നശിപ്പിക്കാനും പുലര്ത്താനും  നാവിനു കഴിയും" (സുഭാഷിതം 18:20,21).  സ്വന്ത നാവിനെ വളരെ സൂക്ഷിക്കുക!! "നാവു തീയാണ്" (യാക്കോബ്3:6). "ഈജിപ്തില് ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്കിടന്നു മരിക്കാന് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്"(പുറപ്പാട്14:11). എന്ന് മോശക്കും ദൈവത്തിനും എതിരായി നാവുകൊണ്ട്  പിറുപിറുത്ത ഇസ്രയേല്ക്കാര്, അവര് പിറുപിറുത്തതുപോലെ മരുഭൂമിയില് മരിച്ചു വീഴുവാന് ഇടയായി! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഞാന് വിശ്വസിച്ചു; അതിനാല് ഞാന് സംസാരിച്ചു ..."(2 കോറി 4:13). വിശ്വാസത്താല് പറയുക! "കർത്താവ് അവനോടു കൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യർത്ഥമാകാന് അവിടുന്ന് ഇടവരുത്തിയില്ല" (1 സാമുവൽ 4:19). നാവ് ഉപയോഗിച്ച്   ശാപ  വാക്കുകള് പറയാന് തുനിഞ്ഞ  യാക്കോബിനെയും പ്രിയ ശിഷ്യനായ യോഹന്നാനെയും യേശു ശാസിച്ചത് (ലൂക്കാ 9:54,55) പ്രിത്യേകം ഓർമ്മിക്കുമെല്ലോ! "ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള് കാണാന് ആഗ്രഹിക്കുകയും ചെയ്യന്നവൻ തിന്മയില്  നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില് നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ." (1 പത്രോസ് 3:10). 

കൊടും കാറ്റിലും കോളിലും  വന്കപ്പലിനെ ചെറിയ ചുക്കാന് കൊണ്ട് കപ്പിത്താന് താന് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും. അതുപോലെ തന്നെ ക്രിസ്തു വിശ്വാസിയുടെ ചെറിയ നാവ്   പറയുന്നതനുസരിച്ചു വലിയ ജീവിതവും!(യാക്കോബ് 3:4). വിശ്വാസജീവിതം കപ്പലാണ്, യേശു ക്യാപ്റ്റന്, നാവ് ചുക്കാനാണ്, കര്ത്താവിലുള്ള വിശ്വാസം നങ്കുരമാണ്! സ്വന്ത നാവിനെ സൂക്ഷിച്ചാല് ഉപദ്രവങ്ങളില് നിന്നും രക്ഷപ്പെടും (സുഭാഷിതം 21:23). സ്വന്തം നാവു കൊണ്ട് പറഞ്ഞതിന് എല്ലാം കണക്കു കൊടുക്കണം! സ്വന്ത നാവു കൊണ്ട് പറഞ്ഞതുപോലെ സ്വയം വിധിക്കപ്പെടും! (മത്തായി 12:36,37). കുരിശില് കര്ത്താവ് നേടിതന്ന കൃപയുടെ ശക്തി വിശ്വാസിയുടെ നാവിലുണ്ട്! ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കള് ഒരു കാര്യം എപ്പോഴും മനസ്സിലാക്കിയിരിക്കണം -  "വചനം (ക്രിസ്തു / ദൈവത്തിന്റെ ശക്തിയും ജ്ഞാനവും)  നിനക്കു സമീപസ്ഥമാണ്‌, നിന്റെ അധരത്തിലും ഹൃദയത്തിലും അതുണ്ട്" (റോമാ 10:8). അത് പൈശാചിക മനുഷ്യര്ക്ക് അശുദ്ധ ജീവിതത്തിനായോ; സ്വന്തമായ അശുദ്ധ ജീവിതത്തിനായോ ഉപയോഗിക്കരുത്!  (യൂദാസ് 4). 

വിശ്വാസത്തിന് എതിര്, പിശാച് കൊണ്ടുവരാന് ശ്രമിച്ചാലും ഭയപ്പെട്ട് സംശയിക്കരുത്! മത്തായി 14:30 - 32 ല്  യേശുവിന്റെ വാക്ക് വിശ്വസിച്ച് കടലിനു മുകളില് നടന്ന പത്രോസ് ഭയപ്പെട്ടു സംശയിച്ചപ്പോള് താണുപോയി   എന്ന് അറിഞ്ഞിരിക്കുക! നീതിമാനായ ജോബ് ഭയപ്പെട്ടത്  ജോബിനു വന്നു ഭവിച്ചു!! "ഞാന് ഭയപ്പെട്ടിരുന്നത് എന്റെമേല് പതിച്ചിരിക്കുന്നു." (ജോബ്‌ 3:25). "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യെരുതെന്നും നിന്നോടു ഞാന് കല്പിച്ചിട്ടില്ലയോ?" (ജോഷ്വാ 1:9), (1 ദിനവൃത്താന്തം 28:20).   ദൈവവിശ്വാസത്തിന്റെ എതിരാണ് ഭയം! വിശ്വാസം; ഭയത്തെ കെടുത്തികളയും, ഭയം വിശ്വാസത്തെയും! യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധന്റെ ആത്മാവ് പ്രവര്ത്തിക്കുമ്പോള്, ഭയത്തിലും  നിരാശയിലും കൂടെ പിശാചിന്റെ ആത്മാവ് പ്രവര്ത്തിക്കുന്നു! എത്ര മാത്രം കൂടുതല് ഭയപ്പെടുന്നുവോ അത്രമാത്രം ശക്തമായി പിശാചിന്റെ ആത്മാവും പ്രവര്ത്തിച്ചുതുടങ്ങുന്നു! വിശുദ്ധ വേദപുസ്തകത്തിൽ; ദൈവാത്മാവ്  "365" തവണ "ഭയപ്പെടേണ്ടാ" എന്ന്  ആവർത്തിച്ച് അരുളിചെയ്തിരിക്കുന്നു!

പ്രതികൂലങ്ങളില്, നിരാശ, വിഷമം, പിറുപിറുപ്പ്, പ്രാക്ക്, തെറി, അവിശ്വാസികളുമായ് സ്നേഹബന്ധം, മുതലായവയില് ഇരുന്നാല്, പൈശാചിക ശക്തിയും ജ്ഞാനവുമായ "എതിര്ക്രിസ്തു" ആ മനുഷ്യനില് ശക്തിപ്രാപിച്ച്, തകര്ച്ച വേഗത്തിലാകുന്നു! എന്നാല്, പ്രതികൂലങ്ങളില് നിരാശപ്പെടാതെ സമാധാനത്തിലും ദൈവിക സന്തോഷത്തിലും വിശ്വാസത്തിലും നിലനിന്ന്, ദൈവത്തെ സ്തുതിച്ചുകൊണ്ട്,  വിശ്വാസത്താല് തിരുവചനങ്ങള് പറഞ്ഞും, ദ്യാനിച്ചും, ക്രിസ്തുവിൽ വിശ്വാസമുള്ളവരുടെ സാക്ഷ്യങ്ങൾ  ശ്രവിച്ചും നിലനിന്നാല്, ആ മനുഷ്യനില് ദൈവിക ശക്തിയും ജ്ഞാനവുമാകുന്ന "ക്രിസ്തു" ശക്തി പ്രാപിക്കുകയും, പ്രതികൂലം തകര്ന്നു പോവുകയും ചെയ്യും! ഉദാ: പൗലോസും സെലാസും കീർത്തനം പാടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നപ്പോള് കാരാഗ്രഹത്തിന്റെ അടിത്തറ ഇളകി  എല്ലാ വാതിലുകളും തുറന്നു, എല്ലാവരുടെയും ചങ്ങലകള് അഴിഞ്ഞു വീണു(അപ്പ:പ്ര. 16:25,26).  ദൈവത്തിനു അനുസരണയോടെ മഹത്വം കൊടുത്തുകൊണ്ട് ഇസ്രയേൽ ജനം ജറീക്കോകോട്ട ഏഴു ദിവസം ചുറ്റിയപ്പോള് വൻ കോട്ട നിലം പതിച്ചു (ജോഷ്വാ 6:20), etc...      

നിങ്ങളില്  പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ ജനിപ്പിച്ചു, അതിനെ ശക്തിപ്പെടുത്തി നിങ്ങളെ തകർക്കാനായി, നിങ്ങളില് - അസൂയ, വിദ്വേഷം, പക, നിരാശ, അസമാധാനം, അവിശ്വാസം etc.. കൊണ്ടുവരാന് ശ്രമിക്കുന്ന  - ആളുകള് / വാര്ത്തകള് / എഴുത്തുകള് / വര്ണ്ണനകള് / സാക്ഷ്യങ്ങള് / ചിന്തകള്  ഒഴിവാക്കുക!  അവരുടെ വാക്കുകള് / കാര്യങ്ങള്  അവഗണിക്കുക! ഹൃദയത്തില് അത്തരക്കാര്ക്ക് ഒരിക്കലും സ്ഥാനം കൊടുക്കരുത്! പൈശാചിക മനുഷ്യരുടെ ഉയര്ച്ചകള് വര്ണ്ണിച്ചുപറഞ്ഞു ദൈവമക്കളെ നിരാശപ്പെടുത്തി വിശ്വാസം പടിപടിയായി ക്ഷയിപ്പിച്ചു കളഞ്ഞു തോല്പ്പിക്കുന്നവരുണ്ട്! അവരുടെ വാക്കുകള് ഹൃദയത്തിന് വെളിയില് കളയുക. അവയെ കുറിച്ച് ചിന്തിച്ചുകയറെരുത്! വിശ്വാസം ക്ഷയിപ്പിക്കരുത്! വിശ്വാസം ക്ഷയിക്കുന്നു എന്ന് തോന്നിയാല്, യേശുവിലുള്ള വിശ്വാസത്താല് അത്ഭുതം കൈവശമാക്കിയവരുടെ സാക്ഷ്യം ശ്രവിക്കുക! ബൈബിള് വായിച്ചും കേട്ടും യേശുവിനെ കുറിച്ച് ചിന്തിക്കുക! സ്വന്തം നാവുകൊണ്ട് യേശുവിന്റെ നാമത്തിൽ, സ്വയം അനുഗ്രഹിക്കുക! തന്നിലുള്ള ദൈവിക ശക്തിയും ജ്ഞാനവും ശക്തിപ്പെടുത്താനായി! ദൈവത്തെ യേശുക്രിസ്തുവിൽ സ്തുതിക്കുക! യേശുവേ സ്തോത്രം യേശുവേ നന്ദി, പരിശുദ്ധ ആത്മാവേ സ്തോത്രം പരിശുദ്ധ ആത്മാവേ നന്ദി!  ദൈവമേ സ്തോത്രം ദൈവമേ നന്ദി! എന്നിങ്ങനെ ഹൃദയം കൊണ്ടും നാവുകൊണ്ടും  ആവർത്തിപറയുക! ദൈവിക ശക്തിയും ജ്ഞാനവും,  ഹൃദയത്തിൽ നിറഞ്ഞു വരുന്നതും, പരിശുദ്ധ ആത്മാവിന്റെ ദാനങ്ങൾ ഹൃദയത്തിൽ ഉണ്ടാകുന്നതും അനുഭവിച്ചു അറിയാൻ സാധിക്കും! എന്നാല്, ഇങ്ങനെ കഷ്ടപ്പെട്ടു പ്രാപിക്കുന്ന ദൈവിക ശക്തിയും ജ്ഞാനവും വിഴുങ്ങാൻ, പിശാച് നടക്കുന്നുണ്ട് എന്നത് മറക്കേരുതേ! അവൻ സാധാരണ മനുഷ്യരിൽ കയറി നിൻറെ മുൻപിൽ വന്ന് വഞ്ചന കാണിച്ച്, നിന്റെ സ്നേഹം പിടിച്ച്, അതിലൂടെ നിന്നിലെ ദൈവശക്തി വിഴുങ്ങാൻ ശ്രമിക്കും! അതേക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്നത് വായിക്കുമെല്ലോ! അങ്ങനെ ദൈവശക്തി പൈശാചിക മനുഷ്യർക്ക് ലഭിച്ചാൽ, "അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു" (യുദാസ് 4). അങ്ങനെ അവരിൽ എതിർക്രിസ്തു കൂടുതൽ ശക്തിപ്പെടുന്നു! അതിനാൽ, ഉള്ളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തുന്നവർ; അത് സൂക്ഷിക്കുവാനും പഠിച്ചിരിക്കുക! മനുഷ്യനായി ദൈവത്തിൽ നിന്നും വന്ന യേശുക്രിസ്തുവിനെ പോലും ദൈവത്തിന്റെ അടുത്തുനിന്നും കാവൽ ശക്തി(ദൂതന്മാർ) വളഞ്ഞു സംരക്ഷിച്ചിട്ടുണ്ട്, ബലപ്പെടുത്തിയിട്ടുണ്ട്! സ്വയമേ ശക്തിയില്ലാത്ത പിശാച്, ദൈവശക്തിയും ജ്ഞാനവും നിറഞ്ഞവരെ വിഴുങ്ങി അത് അപഹരിക്കാൻ പരതി നടക്കുന്നു! ധൂർത്ത പുത്രനെ പോലെ നിന്റെ ക്രിസ്തുവിനെ നീ കളയരുതേ! 

ഉള്ളിലെ ക്രിസ്തുവിനെ വർദ്ധിപ്പിച്ചു വിശ്വാസത്തില് ശക്തിപ്രാപിക്കുക! ഭയം അകറ്റുക! സകല സാഹചര്യങ്ങളും പ്രതികൂലമായിരുന്നിട്ടും, "ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അബ്രഹാം വിശ്വാസത്താല് ശക്തിപ്രാപിച്ചു" (റോമാ 4:20). അനുഗ്രഹത്തെ പ്രാപിച്ചും! അവിശ്വാസമുണ്ടായാല് പോലും ആരെയും ഉപേക്ഷിച്ചു പോകുന്നവനല്ല യേശുക്രിസ്തു എന്ന് എപ്പോഴും ഓർക്കുക! വിശ്വാസ വഴിയിൽ പൈശാചിക പ്രേരണയാൽ  അറിയാതെ  " .....  .... ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് നീതിമാനായ യേശുക്രിസ്തു." (1 യോഹന്നാ‌ന്‍ 2:1). മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുക, ദൈവം നിങ്ങളോട് ക്ഷമിക്കും! ധീരമായി വിശ്വാസവഴി മുന്നോട്ടു പോവുക; അനുഗ്രഹം പ്രാപിക്കുക!

ഹൃദയത്തെ സ്വാധീനിക്കാന് തക്ക അടുപ്പവും, സ്വാതന്ത്ര്യവുമുള്ളവരെ ഉപയോഗിച്ച് വിശ്വാസം ക്ഷയിപ്പിക്കാന് പിശാച്ച്‌ ശ്രമിക്കാം! സംശയത്തിന്റെ വിത്തുകള് ഹൃദയത്തില് വിതക്കാന് വരുന്നവരെ അവഗണിക്കുക. ഒരിക്കലും സംശയത്തിന്റെ വിത്തുകള് മനസില് കിളിര്ത്തു വളരാന് അനുവതിക്കരുത്! അവിശ്വാസിയുമായി ഹൃദയപരിച്ഛെദനം നടത്തുക! അതായതു; അവരുടെ ദുഃഖമോ സന്തോഷമോ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കരുത്! അവിശ്വാസം ജനത്തിനുണ്ടാക്കാന് ശ്രമിച്ചവരുടെ അന്ത്യം എന്തായി എന്ന് വായിക്കുക (സംഖ്യ 13, 14:1 - 38).

രോഗങ്ങളോ,  ദാരിദ്ര്യമോ, മറ്റെന്തെങ്കിലും തകർച്ചകളോ, ദൈവം എന്നെ സ്നേഹിക്കുന്നത് കൊണ്ട്  തന്നതാണ്! അതുകൊണ്ടു  ഞാൻ അത് സന്തോഷത്തോടെ സഹിച്ചോളാം, എന്ന് ഏതെങ്കിലും മനുഷ്യർ അറിയിച്ചാലോ,  പിശാച് നേരിട്ട്  ഹൃദയത്തില് തോന്നിച്ചാലോ, അത് ഏറ്റെടുക്കരുത്! അത് ഏറ്റെടുത്ത് അതില് വിശ്വസിച്ചുറച്ചാല്, നിന്നില്    വർദ്ധിച്ചു ശക്തിപ്രാപിച്ചു വളർന്നു വന്നുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിന് നിന്റെമേൽ അത്ഭുതം നടത്തുന്നതിന് അത് തടസ്സമായി വന്നേക്കാം!

പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യര് താങ്കള് കാത്തിരിക്കുന്ന അനുഗ്രഹത്തെ കുറിച്ച് അറിഞ്ഞാല്, അത്   താങ്കള് വേഗത്തില് പ്രാപിക്കാന്  എളുപ്പമുള്ള  ചില കുറുക്കുവഴികള് പറഞ്ഞുതന്നേക്കാം! അവ കാഴ്ച്ചയില് നല്ലത് എന്ന് തോന്നിപ്പിച്ചാലും അത്തരക്കാര് കാണിച്ചുതരുന്ന വഴിയേ പോകുന്ന വളരെ സൂക്ഷിക്കുക!  ഇത്തരം മധുരമായ കെണികള് അനുഗ്രഹത്തെ പ്രാപിക്കുന്നതിനു തടസമായി  നഷ്ട്ടവും നിരാശയും താങ്കള്ക്കു നേടിതന്നേക്കാം!  പിന്നെ അതിനെ മറികടന്നു അനുഗ്രഹത്തെ പ്രാപിക്കാന് ഒരു വിലയും കൊടുക്കേണ്ടി വന്നേക്കാം! 

പ്രത്യാശക്ക്‌ വിരുദ്ധമായ നിരാശ, ആത്മാവിലുണ്ടാക്കിത്തരാന്  വാക്കോ പ്രവര്ത്തിയോ കൂടാതെ ചില മനുഷ്യര്ക്കും വസ്തുക്കള്ക്കും കഴിയും എന്ന് മനസിലാക്കിയിരിക്കുക. അതേക്കുറിച്ച്, ഇവിടെ തന്നിരിക്കുന്ന മറ്റൊരു ആദ്യായത്തില് നിന്ന് വായിക്കുക. 

"വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്ക്ക് അതില് സ്ഥിരത ലഭിക്കുമെന്ന് അറിയാമെല്ലോ. ഈ സ്ഥിരത പൂര്ണ്ണ ഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള് പുര്ണ്ണരും  എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും" (യാക്കോബ് 1:3,4). 
    
വിശ്വാസം ദൈവത്താല് പരിശോധിക്കപ്പെട്ടാലും ക്ഷമയോടെ കാത്തിരിക്കുക! (യോഹന്നാന് 6:5,6). ദൈവത്തിനു ഭൗതികലോകത്തില് പ്രവര്ത്തിക്കാന് ചില സമയക്രമങ്ങളുണ്ട്! അതിനാല് വിശ്വസിച്ചു കാത്തിരിക്കുന്ന കാര്യത്തിന് താമസം നേരിട്ടാല് പിറുപിറുക്കരുത്! "അബ്രാഹം ദീര്ഘ ക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു"(ഹെബ്രായര് 6:15). eg: സ്കൂളില് പഠിക്കുന്ന  കുട്ടി താന് ഡോക്ടറാകും എന്ന് ഉറച്ചു വിശ്വസിച്ചാല്, ക്ഷമയോടെ അത് കാത്തിരുന്നു ദൈവത്തിലാശ്രയിച്ച്‌   പരിശ്രമിച്ചു പ്രാപിക്കണം!  പിറുപിറുത്താല് കരുണാമയനായ ദൈവത്തോട് യേശുവിന്റെ നാമത്തില് ക്ഷമിക്കാന് അപേക്ഷിക്കുക; അവിടുന്ന് ക്ഷമിക്കും. പ്രത്യാശിക്കുന്നതിനെ സ്ഥിരതയോടെ കാത്തിരിക്കണം (റോമാ 8:25). അതായത്; ഡോകടറാകും എന്ന് പറഞ്ഞു വിശ്വസിച്ചു അതിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവർ; ഇടക്ക് ഞാന് വക്കീലാകും  എന്ന തരത്തിൽ സ്ഥിരത ഇല്ലാതെ പറയെരുത്! പ്രാര്ത്ഥനയില് സ്ഥിരത ഉള്ളവരായിരിക്കുക. 

ചില മനുഷ്യര്ക്ക് വിശ്വാസം ഉറക്കുന്നില്ല എങ്കില്, ആര്ക്കും ദോഷമോ തിന്മയോ വിഗ്രഹാരാധനയോ  ആകാത്ത രീധിയില് ലോകപരമായി   (ഉല്പത്തി 30:32-43), (യോഹ9:11), (യാക്കോബ്5:14) etc..... പോലെയുള്ള ചില പ്രവര്ത്തികള് വിശ്വസത്തെ ശക്തിപ്പെടുത്താന് പ്രയോജനപ്പെടുത്താം. എന്നാൽ, ദൈവത്തിനു കൊടുക്കേണ്ട മഹത്വം  വസ്തുക്കൾക്ക് കൊടുക്കരുത്!

"നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില് കണ്ടുകൊണ്ടുവേണം നാം ഓടാന്"(ഹെബ്രായര് 12:2). 

പ്രത്യേകം ഓര്മ്മിക്കുക: നമ്മുടെ നോട്ടവും ആശ്രയവും, നമ്മുടെ ശക്തിയിലോ; നമ്മുടെ പ്രവൃത്തികളിലോ; മറ്റുള്ള മനുഷ്യരിലോ; അവരുടെ പ്രവൃത്തികളിലോ   ആയിരിക്കരുത്! മറിച്ച്; ആകാശവും ഭൂമിയും മാറിയാലും വാക്കുമാറാത്തവനായ യേശുക്രിസ്തുവിന്റെ വിശ്വസ്ഥതയിലും; അവിടുത്തെ മഹാ കൃപയിലും, കരുണയിലും ആയിരിക്കണം    നമ്മുടെ നോട്ടവും ആശ്രയവും. 

പിതാവായ ദൈവത്തില്  (യഹോവയില്) നാം വിശ്വസിക്കണം. ദൈവത്തില് നിന്നും ജനിച്ച, പുത്രനായ, "ക്രിസ്തു" എന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെയായ യേശുക്രിസ്തുവിലും  നാം വിശ്വസിക്കണം. ദൈവം പരിശുദ്ധനും ജീവദാതാവുമായ ആത്മാവായതിനാല്; പരിശുദ്ധന്റെ ആത്മാവിലും നാം വിശ്വസിക്കണം. "നീതിമാന് വിശ്വാസം വഴിയാണ് ജീവിക്കുക"(ഗലാത്തിയ 3:11). "വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില് വസിക്കും ..." (എഫേസോസ് 3:17).


വേര്‍പാടും വിശുദ്ധിയും പാലിച്ചു, യേശുവിന്റെ കലനകള്‍ ജീവിത്തില്‍ പാലിച്ചു, യേശുവില്‍ വസിക്കുന്ന പിതാവായ ദൈവത്തിന്റെ പരിശുദ്ധ ആത്മാവില് ‍വിശ്വസിക്കുന്നവരില്‍ നിന്നും, ശക്തനായ ദൈവത്തിന്റെ ശക്തി ഒഴുകും! അവര്‍ക്ക് യേശുക്രിസ്തുവഴി വിശ്വാസത്താല്‍ ദൈവത്തിനിന്നും നിത്യജീവനും അത്ഭുതങ്ങളും അടയാളങ്ങളും ഐശര്യവും സ്വന്തമാക്കുകയും ചെയ്യും! അങ്ങനെ യേശുക്രിസ്തുവിന്റെ നാമം മഹത്വപെടുന്നതുവഴി പിതാവായ ദൈവം മഹത്വപെടുന്നു! കർത്താവിന്റെ വചനം ഉറപ്പിക്കപ്പെടുന്നു! മറ്റുള്ള എല്ലാ അത്ഭുതങ്ങളിലും അടയാളങ്ങളിലും മഹത്വം എടുക്കുന്നത് ആരാണ്??

വിശ്വാസ മല്ലന്മാര്ക്ക്, തങ്ങളുടെ ക്രിസ്തു വിശ്വാസത്താല്  തങ്ങളോട് ഇടപെടുന്നവരുടെ ഉള്ളിൽ ക്രിസ്തുവിനെ ജനിപ്പിച്ചു;  വന്കാര്യങ്ങള് ദൈവനാമ മഹത്വത്തിനായി പ്രവര്ത്തിക്കാന് കഴിയും! eg:(മത്തായി 8:10, 9:2), (മര്ക്കോസ് 5:23) etc.. അതുപോലെ തന്നെ അവിശ്വാസികളായ പൈശാചിക മല്ലന്മാര്ക്ക്, തങ്ങളോട് അടുക്കുന്നവരുടെ ഉള്ളിൽ എതിർ ക്രിസ്തുവിനെ ജനിപ്പിച്ചു വളർത്തി; അവരുടെ കാര്യങ്ങളില്; പൈശാചിക നാമ മഹത്വത്തിനായി വന് തകര്ച്ചകളും മറ്റു വന് പൈശാചിക പ്രവൃത്തികളും ഉണ്ടാക്കികൊടുക്കാന് സാധിക്കും!

ഏതുകാര്യത്തിനു വേണ്ടിയും;  ക്രിസ്തുവിലുള്ള വിശ്വാസത്തില് മുന്നോട്ടിറങ്ങുപ്പോൾ മുതൽ നമ്മില് തന്നെ നമ്മുടെ ലക്ഷ്യത്തിനെതിരായി ഒരു പോരാട്ടവും  തുടങ്ങും. ഒന്നെങ്കില് ദൈവത്തിന്റെ ആയുദ്ധങ്ങള് ധരിച്ചുകൊണ്ട് (എഫേസോസ്‌ 6:14-17)  അതിനെ തോൽപ്പിക്കാം! മുന്നേറാം! അല്ലെങ്കില് ലോകത്തോടും പിശാചിനോടും ചേർന്ന് നിങ്ങൾക്ക് അതിനോട്  തോൽക്കാം! അതിനാല്; "വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക" (1 തിമോത്തി 6:12).

വലിയ പ്രശനങ്ങളാലുള്ള വന് തിരകളില്മേല് വിശ്വാസമാകുന്ന അധിക ബലം നേടി നീ മുങ്ങാതെ നടന്നാല്; നിന്റെ വിശ്വാസ മസ്സിലുകള് ശക്തിപ്പെടും! അപ്പൊള് വര്ദ്ധിച്ച  ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) നീ കൈവശപ്പെടുത്തും(ദൈവം നിന്നില് നിറയ്ക്കും). അങ്ങനെ വന്കാര്യങ്ങള് ഈ ഭൂമിലും  തന്റെ മഹത്വത്തിനായ് ദൈവം നിന്നെ കൊണ്ട് അധികമായി പ്രവർത്തിപ്പിക്കും! നീ വിശ്വാസ മല്ലനെങ്കില്, നിന്റെ വിശ്വാസത്തിലൂടെ; നിന്റെ സങ്കല്പങ്ങളിലൂടെയും ചിന്തകളിലൂടെയും മറ്റു പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള  പ്രവൃത്തി വഴിയും; നിന്റെ ഉള്ളില് വസിക്കുന്ന ക്രിസ്തുവിന്റെ ശക്തി മറ്റു മനുഷ്യരിലേക്ക് വ്യപരിപ്പിച്ചു, അവരെ പൈശാചിക ശക്തിയിൽ നിന്നും ജ്ഞാനത്തിൽ നിന്നും വിടുവിച്ചു അവരുടെ ആത്മാക്കൾക്ക് നിത്യരക്ഷ നേടി കൊടുക്കാന് സാധിക്കും!

ദൈവമായ കര്ത്താവ് മോശയോട് അരുളിച്ചെയ്തു: "നീ എന്തിന്‌ എന്നെ വിളിച്ചു കരയുന്നു? മുമ്പോട്ടു പോകാന് ഇസ്രായേല്ക്കാരോടു പറയുക" (പുറപ്പാട് 14:15). ദൈവത്തിന്റെ പുത്രനെ(ക്രിസ്തുവിനെ) നീ കരസ്ഥമാക്കിയാല് പിന്നെ നീ ദൈവത്തെ വിളിച്ചു കരയുകയോ   യാചിക്കുകയോ അല്ല വേണ്ടത്! നീ നിന്റെ നാവിനെ ഉപയോഗിച്ച് അധികാരത്തോടെ വിശ്വാസത്തോടെ യേശുക്രിസ്തുവിന്റെ നാമത്തില് പ്രതികൂലങ്ങളോട് നീങ്ങിപോകനോ, തീർന്നുപോകാനോ കൽപ്പിക്കുകയാണ് വേണ്ടത്![മത്തായി 17:20&21:21], [മർക്കോസ് 11:23], [യോഹന്നാന് 15:7], [യാക്കോബ് 1:6], etc..  ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) കരസ്ഥമാക്കിയാൽ നീ ഉത്തമനായ മനുഷ്യൻ തന്നെ! "ഉത്തമനായ മനുഷ്യൻ തന്റെ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു ..." (സുഭാഷിതം 13:2). ''എന്റെ നാവിനെ അവിടുന്ന് മൂർച്ചയുള്ള വാളുപോലെയാക്കി...   ...  ...'' (ഏശയ്യാ 49:2). നീ പറയുന്ന വാക്കുകളെല്ലാം അനുഗ്രഹ മഴ പൊഴിക്കുന്നു! കർത്താവ് അരുളിച്ചെയ്തു: "....വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ  നാവുപോലെയാകും...."  (ജറെമിയ 15:19). ഓർമ്മിക്കുക, തന്റെ ശിഷ്യന്മാർക്ക് സുവിശേഷവേല ലോകത്തിന്റെ അറ്റത്തോളം പോയി പ്രവര്ത്തിക്കാന്,  ഉന്നതത്തില് നിന്നും ശക്തി കൊടുത്ത യേശു,  തന്റെ നാമത്തില് ആ ശക്തി  ഉപയോഗിച്ചു പ്രവര്ത്തിക്കാന് സാധിക്കുന്ന നാവാണ് അവർക്ക് കൊടുത്തത്! അല്ലാതെ യാത്രപോകാന്  പണമല്ല! നേടിയ ദൈവശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) വിട്ടുകളയാതെ മുറുകെപ്പിടിക്കുക! ദൈവത്താൽ അനുഗ്രഹിക്കപ്പെടുക! ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു! "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന് വിടുകയില്ല" (ഉൽപ്പത്തി 32:26). ആമേൻ.  

എടുക്കാന് അസാധ്യമായ കാര്യങ്ങളെ, യേശുക്രിസ്തുവിലുള്ള വിശ്വാസത്താല് എടുത്തുയര്ത്തി വിജയിച്ച്, ദൈവം താങ്കൾക്കായി തന്നിരിക്കുന്ന വിശ്വാസമാകുന്ന താലന്ത് വർധിപ്പിച്ച്,  ഒരു വിശ്വാസ മല്ലനായി മാറാന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! അവിടുത്തെ ശക്തിവഴി നിങ്ങളാല് നടക്കുന്ന അത്ഭുതങ്ങളാലും അടയാളങ്ങളാലും  യേശുക്രിസ്തു അവിടുത്തെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകും (അപ്പ:പ്ര 14:3). "എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന് എനിക്കു സാധിക്കും" (ഫിലിപ്പി 4:13). നിന്റെ വിശ്വാസം യേശുവിനെ സ്പർശിക്കും! നീ അനേകരിൽ ക്രിസ്തുവിനെ ജനിപ്പിക്കും! അങ്ങനെ യേശുക്രിസ്തുവില് പിതാവാം ദൈവം കൂടുതൽ മഹത്വപ്പെടും! "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍."(എഫേസോസ് 3:20, 21).

NB: യേശുക്രിസ്തു,  തന്റെ അടുത്ത് അവിടുത്തെ കാരുണ്യം പ്രതീക്ഷിച്ചു കടന്നു ചെന്ന ആരോടും; നീ ആദ്യം പോയി മാനസാന്തരപ്പെട്ടുവരിക അതിനു ശേഷം അത്ഭുതം പ്രവൃത്തിക്കാം എന്ന് പറഞ്ഞതായി ബൈബിളില് എഴുതപ്പെട്ടിട്ടില്ല! ആയതിനാല് തന്നെ; ഏതെങ്കിലും അത്ഭുതം കരസ്ഥമാക്കി എന്നത്, നിത്യജീവനെ കരസ്ഥമാക്കി എന്നതായി അർഥമാക്കുന്നില്ല!                                        


Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.