This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 59. പാപമോചനം!



എന്താണ് പാപം? വിശുദ്ധ വേദപുസ്തകം അതേക്കുറിച്ചു എന്ത് പറയുന്നു?   

വിശ്വാസത്തില് നിന്ന് ഉത്ഭവിക്കാത്ത പ്രവര്ത്തി / നിയമ ലംഘനം / നിര്മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്ത്തി / ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല് / അധര്മ്മം. [റോമ14:23], [റോമ 6:12], [എസക്കി28:15], [1യോഹ3:4],[1യോഹ5:16], [യാകോബ് 1:15], "സഹോദരരുടെ ദുര്‍ബല മനഃസാക്ഷിയെ മുറിപ്പെടുത്തുമ്പോള്  ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു."(1 കോറിന്തോസ് 8:12).  etc..... എന്നിങ്ങനെ തിരുവചനം പാപത്തെക്കുറിച്ചു പറയുന്നു! "ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു".(യാക്കോബ് 1:15). 

"പാപബോധം" - സ്ഥലം, കാലം, സംസ്കാരം, സാഹചര്യം, അവസ്ഥകൾ, etc... തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാറി മറിയാറുണ്ട്! ഉദാഹരണമായി, ആദിമ മാതാപിതാക്കളായ ആദവും ഹൌവയ്ക്കും ജനിച്ച മക്കള്,  പെരുകി വർദ്ധിക്കാൻ  [ഉൽപ്പത്തി1:28] ദൈവം അരുളിചെയ്തതനുസരിച്ചു,  സഹോദരങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടത് പാപമായില്ല! എന്നാല്, പിന്നീട് കാലങ്ങൾ കടന്നപ്പോൾ അത്  പാപമായിമാറി! ഇക്കാലത്തു ഒരു രാജ്യത്തു വിവാഹം മാതാപിതാക്കൾ  ആലോചിച്ചു നടത്തുന്നത് നല്ലകാര്യം എങ്കിൽ; ചില രാജ്യങ്ങളി അത് വലിയ തിന്മയും! ബുദ്ധ സന്ന്യാസികൾക്ക് തങ്ങളുടെ രക്തം കുടിക്കുന്ന കൊതുകിനെ കൊല്ലുന്നതുപോലും പാപമാകുമ്പോൾ! സ്വന്ത രാജ്യത്തിലെ ജനങ്ങളെ കൊന്നൊടുക്കാൻ ബോംബുമായി നുഴഞ്ഞുകയറിവരുന്ന മനുഷ്യനെ കൊന്നുതള്ളുന്ന പട്ടാളക്കാരൻ  നന്മ ചെയ്യുന്നതായി വരുന്നു! ".....അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ  ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍." (റോമാ 13:4). ആൻഡമാൻ ദ്വീപുകളിലും, ആഫ്രിക്കൻ വനന്തരങ്ങളിലും  വസ്ത്രം ധരിക്കുന്നതു പാപമായി വിശ്വസിക്കുന്നുന്ന ആദിവാസി മനുഷ്യർ  ജീവിക്കുമ്പോൾ, സിറിയയിലും, ഇറാനിലും  ശരീരം മുഴുവൻ വസ്ത്രം ഉപയോഗിച്ച്  മറക്കുന്നത് നന്മയായി  കരുതുന്ന മനുഷ്യർ ജീവിക്കുന്നു! ചില രാജ്യങ്ങളിൽ വലതുവശം ചേർന്ന് വാഹനം ഓടിക്കുന്നത് നന്മയെങ്കിൽ; മറ്റുചിലരാജ്യങ്ങളിൽ അങ്ങനെ ഓടിക്കുന്നത് തിന്മ! പുരുഷന്മാർ മുഖത്തെ രോമം ഷേചെയ്തു നീക്കുന്നത് ചില സമുദായങ്ങളിൽ തിന്മയെങ്കിൽ ചില സമുദായങ്ങളിൽ നന്മ!  പഴയ നിയമത്തിലെ (പ്രത്യേകിച്ചും നിയമവാർത്തനം, ലേവ്യൻ ഇവകളിൽ സ്ത്രീകളെ കുറിച്ചുള്ള) നന്മകളും തിന്മകളും, പുതിയ നിയമത്തിലെ നന്മകളും തിന്മകളും രണ്ടും വ്യത്യസ്ഥങ്ങളാണ്! "......സമ്മേളനങ്ങളില്‍ സ്‌ത്രീകള്‍ മൗനമായിരിക്കണം. (1കോറി 14:34). ഇക്കാലത്ത് പരിശുദ്ധ ആത്മാവിന്റെ അഭിഷേകമുള്ള ഒരു സഹോദരി സഭയിൽ എഴുന്നേറ്റു പ്രവചനമോ പ്രബോധനമോ നടത്തിയാൽ താങ്കളുടെ മനഃസാക്ഷിയിൽ അത് തിന്മയാകുമോ? നന്മയാകുമോ? എത്രയോ സ്ത്രീകള് പരസ്യമായി യേശുവിനെകുറിച്ച്  പ്രസംഗിക്കുന്നു! അവരിലെ ആത്മാക്കളെ നേടുന്നു! 

1 തിമോത്തി 5:23 - അല്പ്പം വീഞ്ഞു കുടിക്കുന്നത് നന്മയാകുമ്പോൾ!  റോമാ  14:21 - വീഞ്ഞു കുടിക്കാതിരിക്കുന്നതു കൂടുതൽ നന്മ! അപ്പ: പ്ര. 16:3 - പൗലോസ് തിമോത്തിയോസിനു പരിച്ഛേദനം നടത്തിയത് നന്മയായെങ്കിൽ! എന്നാൽ, ഗലാത്തിയ  2:3-5, 5:3 -5 - പൗലോസ് തന്നെ പറയുന്നു; ശരീരത്തിൽ കൈകൊണ്ടുള്ള പരിച്ഛേദനം നടത്താതിരിക്കുന്നത് നന്മ! കൊളോസ്യയർ 4:11. ചിലർ ചിലത് ഭക്ഷിക്കുന്നത് അവന്റെ മനഃസാക്ഷിയിൽ തിന്മയല്ല! കാരണം; അവനെ ദൈവം അംഗീകരിച്ചിരിക്കുന്നു! തിരുവചനം ഇപ്രകാരം പറയുന്നു: "...... .... ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെ വിധിക്കുകയുമരുത്. എന്തെന്നാൽ ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു." (റോമാ 14:3). പഴയ നിയമ ബൈബിളും പുതിയ നിയമ ബൈബിളിലും ഭക്ഷണ കാര്യത്തിൽ പാപബോധത്തിൽ  വ്യത്യാസമുണ്ട്! പ്രത്യേകിച്ചും മാംസ ആഹാരത്തിൽ! പരിശുദ്ധ ആത്മാവ് പുതിയ നിയമപ്രകാരം അരുളിച്ചെയ്യുന്നു: "ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്‌ ചാഞ്ചല്യം കൂടാതെ ഭക്‌ഷിച്ചുകൊള്ളുവിന്‍". (1 കോറിന്തോസ് 10:25). എന്നാൽ; അപരന് വീഴ്ചക്കു കാരണമായി തീരുംവിധം ഭക്ഷിക്കുന്നത് തിന്മ! [റോമാ 14:20]. നിയമവാർത്തനം 25:5 - മരണപ്പെട്ട സ്വന്ത സഹോദരന്റെ വിധവയെ പ്രാപിച്ചു അവനുവേണ്ടി പുത്രനെ ജനിപ്പിക്കുന്നത് പുണ്യം! ഇക്കാലത്തോ? 

നിന്നെ നശിപ്പിക്കാൻ മനപ്പൂർവ്വം കാത്തിരിക്കുന്നവരോട് സത്യം പറയെരുത്! യേശു പറഞ്ഞു: "ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല"(യോഹന്നാന് 7:8). "എന്നാല്‍, അവന്റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി"(യോഹന്നാന് 7:10) കാരണം "യഹൂദർ യേശുവിനെ കൊല്ലാൻ കാത്തിരിക്കുകയായിരുന്നു! (യോഹന്നാന് 7:19). മാത്രമല്ല; "യേശുവിന്റെ സഹോദരന്‍മാര്‍പോലും യേശുവിൽ  വിശ്വസിച്ചിരുന്നില്ല". (യോഹന്നാന് 7:5). കള്ളം പറയുന്നത് പാപമോ പുണ്യമോ? നിന്നെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരെ നീ സഹായിക്കരുത്! പൈശാചിക മക്കളെ ദൈവം പറയാതെ  സഹായിക്കരുത്! "അമിതനീതിയോ അമിതജ്‌ഞാനമോ അരുത്‌. നീ എന്തിന്‌ നിന്നെത്തന്നെ നശിപ്പിക്കുന്നു?" (സഭാപ്രസംഗകൻ 7:16).

പരിശുദ്ധ ആത്മാവ് ഇപ്രകാരം പറയുന്നു: "തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന്‌ അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്‌പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്‌.(തീത്തോസ് 1:16). മറ്റുള്ളവരെ വെറുക്കുന്നത് നന്മയോ തിന്മയോ?

"അടിമകളോട്‌ യജമാനന്‍മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക"(തീത്തൊസ് 2:9). ഇക്കാലത്തു ഇപ്രകാരം ആർക്ക് പഠിപ്പിക്കാൻ കഴിയും? മനുഷ്യ മനഃസാക്ഷിയിൽ നന്മയും തിന്മയും ഓരോ വ്യക്തിയിലും സ്ഥലം, കാലം, സമയം, സാഹചര്യം മുതലയായവ അനുസരിച്ചു വിത്യാസപ്പെട്ടിരിക്കുന്നു! ഒരേ ശബ്ദങ്ങൾക്ക് പോലും പലരാജ്യങ്ങളിലും പല ഭാഷകളിലും പല അർത്ഥങ്ങളുടെ അടിസ്ഥാനത്തിൽ നന്മയോ തിന്മയോ ആയിട്ട് പല തരത്തിൽ  പരിഗണിക്കപ്പെടുന്നു! ഓരോ രാജ്യങ്ങളിലും അവിടുള്ള മനുഷ്യർ അവരുടെ പാപബോധത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന മാനുഷിക നിയമങ്ങൾ പോലും വ്യത്യാസപ്പെട്ടിരിക്കുന്നു! അതിനാൽ തന്നെ ആർക്കും ആരെയും വിധിക്കാനാവാത്ത അവസ്ഥ വരുന്നു! അഥവാ; ഒരുവൻ മറ്റൊരുവനെ വിധിച്ചാൽ വിധിച്ചവനുതന്നെ അത് ബാധകമാകുന്ന അവസ്ഥ വന്നുചേരുന്നു! എന്തുകൊണ്ടെന്നാൽ മറ്റുള്ളവരുടെ നന്മയും തിന്മയും തിരിച്ചു അവരെ വിധിച്ചു പ്രബോധനം ചെയ്തു കൊടുക്കുന്നവർ തങ്ങൾ വിധിച്ചതിലെല്ലാം തെറ്റിപ്പോകാതെ സ്വയം  നിലനിൽക്കേണ്ടിവരുന്നു! "എന്റെ  സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്‌. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍." (യാക്കോബ് 3:1). ആയതിനാൽ യേശുവിന്റെ സ്നേഹ സുവിശേഷം അറിയിക്കാം! എന്നാൽ; മറ്റുള്ളവരെ അവരുടെ വ്യക്തിപരമായ പാപ പ്രവൃത്തികളെ എടുത്തു കാട്ടി  വിധിക്കാതിരിക്കാം! കാരണം; "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും" [മത്തായി 7:1,2], [മർക്കോസ് 4:24], [ലൂക്കാ 6:37,38] &[റോമാ 2:1&14:4]. ആരെങ്കിലും മറ്റുള്ളവരുടെ  വ്യക്തിപരമായ പാപ  കാര്യങ്ങളിൽ അവരെ കുറ്റം  വിധിച്ചാൽ, കാലം കടന്നുപോകുമ്പോൾ  ആ തെറ്റ് വിധിച്ചവരും അറിയാതെ അതുതന്നെ ചെയ്യാൻ സാധ്യതയുണ്ട്! കാരണം; പരിശുദ്ധ ആത്മാവ് യാക്കോബ് സഹോദരനിലൂടെ ഇപ്രകാരം അരുളിച്ചെയ്തു: "നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു" (യാക്കോബ് 3:2)"ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്‌ച വരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്‌ചവരുത്തിയിരിക്കുന്നു."(യാക്കോബ്2:10). ആകെയാൽ നമുക്ക് ഇങ്ങനെ പറയാം! ദൈവം നിങ്ങളെ വിധിക്കട്ടെ! 

ഭൂമിയിൽ എല്ലാ മനുഷ്യർക്കും ഒരേ നിയമം എന്ന അവസ്ഥ അപ്രായോഗികമായി വരുന്നു! "നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവിശ്വപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിതന്നെ നിറവേറ്റുമ്പോൾ നിയമം ഇല്ലെന്നിരിക്കിലും അവർ തങ്ങൾക്കു തന്ന ഒരു നിയമമാവുകയാണ് ചെയ്യുന്നത്. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്നു അവർ സ്പഷ്ട്ടമാക്കുന്നു. വരുടെ മനസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുദ്യമാർന്ന  വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും"[റോമാ 2:14,15]. "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല" (അപ്പ:പ്ര 17:30). യേശു അവരോടു പറഞ്ഞു: "അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല...... ....."(യോഹ 9:41).

"നിര്‍മലഹൃദയര്‍ക്ക്‌ എല്ലാം നിര്‍മലമാണ്‌" (തീത്തോസ് 1:15). "എല്ലാം എനിക്കു നിയമാനുസൃതമാണ്‌; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്‌; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല".(1 കോറിന്തോസ് 6:12). "സ്വതെ അശുദ്ധമായി ഒന്നുമില്ലെന്നു കർത്താവായ യേശുവിലുള്ള വിശ്വാസം വഴി ഞാൻ അറിയുകയും എനിക്ക് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ; ഒരു വസ്തു അശുദ്ധമാണ് എന്ന് കരുതുന്നവൻ അത് അശുദ്ധമായിരിക്കും".[റോമാ 14:14]. ദൈവം നിനക്ക് മാത്രമായി അനുവദിച്ചു തന്ന ചില കാര്യങ്ങൾ അത് തെറ്റ് എന്ന് വിധിക്കുന്ന സമൂഹങ്ങളിൽ അവർ കാണത്തക്കരീധിയിൽ പ്രവൃത്തിക്കാതിരിക്കുക ഉചിതം! കാരണം; "എന്റെ സ്വാതന്ത്യ്രം മറ്റൊരുവന്റെ  മനഃസാക്ഷികൊണ്ട്‌ എന്തിനു വിധിക്കപ്പെടണം?"(1 കോരി 10:20). തനിക്ക്  മാത്രമായി  ദൈവം നിശ്ചയിച്ചു തന്നിരിക്കുന്ന നന്മയും തിന്മയും കൂടുതൽ വ്യക്തമായി  തിരിച്ചറിയുവാനായി, തനിക്കോ  അപരനോ ദോഷമുണ്ടാക്കാതെ; നിർമല മനഃസാക്ഷിയിൽ യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് ഓരോ മനുഷ്യർക്കും, പ്രേരിപ്പിച്ചോ പ്രജോദിപ്പിച്ചോ, ആഹ്വാനം ചെയ്തോ തരുന്ന നിർദേശങ്ങളെ (കല്പനകളെ) അനുസരിച്ചു, തന്നിലെ ക്രിസ്തുവിനെ ഓരോരുത്തരും ശക്തിപ്പെടുത്തുകയാണ് വേണ്ടത്! എന്നാൽ; "നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക്‌ ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്‌ക്കു കാരണമാകാതിരിക്കാന്‍ സൂക്‌ഷിക്കണം." (1 കോറിന്തോസ് 8:9). ചിലരുടെ മുൻപാകെ ഞാൻ പണ്ട് പാപിയായിരുന്നു ഇപ്പോൾ മനസാന്തരപ്പെട്ടു വിശുദ്ധനായി എന്ന് പറയുന്നത് പോലും സൂക്ഷിച്ചു വേണം! കാരണം; അവൻ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു പാപം താങ്കൾ ചെയ്തതാണ് എന്നിട്ട് ഇപ്പോൾ വിശുദ്ധനായി എന്ന് പറഞ്ഞാൽ! താങ്കൾ വിശുദ്ധനാകും മുൻപ് ചെയ്ത പാപം ചെയ്യാൻ അവർക്കും പൈശാചിക പ്രേരണ ലഭിക്കാം!

യേശുക്രിസ്തു അരുളിച്ചെയ്തു: "ഞാൻ പോയാൽ പരിശുദ്ധന്റെ ആത്മാവിനെ നിങ്ങളിലേക്ക് അയക്കും! അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും" (യോഹ 16:7,8). മനുഷ്യരുടെ ഉള്ളിൽ വന്നെത്തുന്ന ദൈവിക ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" എല്ലാ പ്രവൃത്തികളിലും നന്മയും തിന്മയും തിരിച്ചറിയാൻ  അറിവ് നൽകും! തങ്ങളില് വസിക്കുന്ന ക്രിസ്തു നൽകുന്ന  നീതിയുടെ വചനം തിരിച്ചറിയാൻ പരിശീലനം സിദ്ധിച്ചവർ  നന്മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്‌! (എബ്രായർ 5:13,14). 

ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്തിനു മനപ്പൂർവ്വം എതിർ നിൽക്കുന്നവർ പാപം ചെയ്യുന്നതായി വരുന്നു! അതായത്, തനിക്കുതന്നെയോ മറ്റുള്ളവർക്കോ ദോഷം വരുത്തിക്കൊണ്ട്, ഒരുവൻ തന്നിൽ തന്നെയോ മറ്റുള്ളവരിലോ പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തുവിനെ) ജനിപ്പിച്ചോ; വിളിച്ചു വരുത്തിയോ; അതിനെ  ശക്തിപ്പെടുത്തുന്നതോ ആയ എല്ലാ പ്രവർത്തികളും "തിന്മ" അഥവാ "പാപം" എന്ന് വിളിക്കാം! തന്നിൽ തന്നെയോ മറ്റുള്ളവരിലോ  ക്രിസ്തുവിനെ ദുര്ബലമാക്കുന്നതോ ഇല്ലാതാക്കുന്നതോ ആയ പ്രവർത്തികളെ പാപം അഥവാ തിന്മ  എന്ന് വിളിക്കാമെങ്കില്;  തന്നിൽ തന്നെയോ മറ്റുള്ളവരിലോ  ക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന  എല്ലാ  പ്രവർത്തികളെയും പുണ്യം അഥവാ നന്മ  എന്ന് വിളിക്കാം! ഒരാള് ചെയ്യന്ന പ്രവൃത്തി അവനിലോ മറ്റുള്ളവരിലോ ദൈവശക്തിക്കും  ജ്ഞാനത്തിനും ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എങ്കില് ആ പ്രവൃത്തി നന്മയോ തിന്മയോ അല്ലാതാകുന്നു! 

പരിശുദ്ധ ആത്മാവ് വി. പൗലോസിലൂടെ ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "താൻ അംഗീകരിക്കുന്ന കാര്യങ്ങളിൽ മനഃസാക്ഷി കുറ്റപ്പെടുത്താത്തവൻ ഭാഗ്യവാനാണ്" [റോമാ14:22].  എപ്പോളും നിന്നിലെ "ക്രിസ്തു" പ്രജോതിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ അപരന് ഇടർച്ച ഹേതുവാകാതെ പ്രവർത്തിച്ചു മുന്പോട്ടുപോവുക! അതുപോലെ; നമ്മുടെ നിർമ്മല മനഃസാക്ഷിയിൽ നമുക്ക് മാത്രമായി ദൈവം തന്നിരിക്കുന്ന സ്വാതന്ത്യം മറ്റൊരുവന്റെ മുൻപിൽ പ്രവർത്തിച്ചു അവന്റെ മനഃസാക്ഷിയാൽ അത് വിധിക്കപ്പെടാൻ ഇടയാക്കുന്നതിനും, അങ്ങനെ അവനെ വേദനിപ്പിക്കുന്നതും നന്നല്ല! [1കോറി 8:9-13].

യേശുക്രിസ്തു അരുളിച്ചെയ്തു: "വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌."(മത്തായി 15:11). (മർക്കോസ് 7:15). എന്ത് ഭക്ഷിക്കുന്നു, എന്ത് ധരിക്കുന്നു, എന്ത് കുടിക്കുന്നു എന്നതല്ല; ഇത്തരം പ്രവൃത്തികൾ വഴി ദൈവനാമം മഹത്വപ്പെടുത്തി ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ഒരുവനിൽ  വർദ്ധിപ്പിക്കുന്നുണ്ടോ അതോ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ എന്നാണു ശ്രദ്ധിക്കേണ്ടത്! കാരണം തിരുവചനം ഇങ്ങനെ പറയുന്നു:  "ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്‌ ക്യതജ്ഞതാപൂര്‍വ്വമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല"(1 തിമോത്തി 4:4).  ക്രിസ്തുവിനെ മനുഷ്യനിൽ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ പ്രവൃത്തികളും നന്മയാണ്! എതിർക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തിന്മയുമാണ്! 

അതിനാൽ പാപം ചെയ്തതിന് ആരെയും  വിധിക്കാതിരിക്കുകയാണ്‌ ഉചിതം! എന്നാൽ; തങ്ങളിലുള്ള പാപബോധം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരുണ്ട്! തങ്ങളിലുള്ള പാപബോധത്തിന്റെ അച്ചിൽ മറ്റുള്ളവരെ വാർത്തെടുക്കുവാൻ നടക്കുന്നവരാണ് അവർ!  

എല്ലാം അറിയാവുന്ന കർത്താവാണ് ഏതൊരു മനുഷ്യന്റെയും ജീനുകളും, മറ്റുതകരാറുകളും, ജീവിത സാഹചര്യങ്ങളും, etc..  കണക്കിലെടുത്ത്  കൃത്യമായി വിധിക്കുന്നത്! [1കൊറി 4:5]. അതിനാൽ അവിടുന്ന് വരും വരെ  കാത്തിരിക്കുക! എന്നാൽ, ക്രിസ്തുവിന്റെ ആത്മാവ് ഉള്ളിലുള്ളവരെ, നന്മയും തിന്മയും ശരിയായി വിധിച്ചുതന്നു, "ക്രിസ്തു" നന്മയിൽ, നിത്യജീവനിൽ  വഴിനടത്തും! 

മനുഷ്യർ ക്രിസ്തുവിന്റെ വാക്കു കേൾക്കാൻ പരാജയപ്പെട്ടു, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന "ക്രിസ്തു"  പൂർണ്ണമായി വിട്ടുപോയി ആ മനുഷ്യൻ ആത്മീയ മരണം പ്രാപിച്ചാൽ, തിരികെ ക്രിസ്തുവിനെ നേടി  ആത്മീക ജീവൻ കരസ്ഥമാക്കാൻ, "നമുക്ക് പിതാവായ ദൈവത്തിന്റെ മുൻപിൽ ഒരു മധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു" [1 യോഹന്നാൻ 2:1]. ഓർമിക്കുക! ആത്മീയ മരണം പ്രാപിച്ച മാതാപിതാക്കളിൽ നിന്ന് ജന്മം കൊള്ളുന്ന മക്കളും ആത്മീയമായി മരിച്ചവരായിരിക്കും! അവരും ആത്മീയ ജീവൻ നേടാൻ; ക്രിസ്തുവിനെ  നേടേണ്ടിയിരിക്കുന്നു! അതേക്കുറിച്ചു കൂടുതലായി മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക!  

ചെയ്തുപോയ പാപത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം

പാപത്തിൽ നിന്നും മോചനം നേടിയില്ലെങ്കിൽ "... നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന്‌ അറിഞ്ഞുകൊള്ളുക."[സംഖ്യ 32:23]. അതിനാൽ ആത്മീയ ജീവനില്ലാത്തവർക്ക് പാപമോചനം നേടി  ആത്മീയ ജീവൻ എങ്ങനെ പ്രാപിക്കാം? തിരുവചനം എന്ത് പഠിപ്പിക്കുന്നു? 

"പ്രവര്ത്തികള് നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്ണ്ണിക്കുന്നു: അതിക്രമങ്ങള്ക്ക് മാപ്പും പാപങ്ങള്ക്ക് മോചനവും ലഭിച്ചവന് ഭാഗ്യവാന്. കര്ത്താവ് കുറ്റം ചുമത്താത്തവന് ഭാഗ്യവാന്" [റോമ 4:6-8].

യേശുക്രിസ്തു ഭൂമിയില് താന് സൗഖ്യം നല്കിയ ആളുകളുടെ പാപം അവിടുന്ന് മോചിപ്പിച്ചു എന്ന് പരസ്യമായി പ്രക്യാപിച്ചു. അത്, "ഭൂമിയില് പാപങ്ങള് ക്ഷമിക്കാന് മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള് അറിയേണ്ടതിനാണ്" (മത്തായി 9:6). സുഹുര്ത്തെ നിന്റെ പാപം എത്ര കടുത്തതാണെങ്കിലും യേശുക്രിസ്തു എന്ന മനുഷ്യപുത്രന് അതൊക്കെ ഈ ഭൂമിയില് വച്ചു തന്നെ മോചിപ്പിച്ചു തന്ന്; പിശാചില് നിന്നും താങ്കളെ വിടുവിച്ചു നിത്യജീവന് തരുവാന് കഴിയും! "കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും."(ഏശയ്യാ 1:18). കര്ത്താവ് ചില കാര്യങ്ങളും അതിനായി അവശ്യപ്പെടുന്നു!

"ഞാന് നിന്നോട് പറയുന്നു,  ഇവളുടെ നിരവധിയായ പാപങ്ങള് ക്ഷമിക്കപെട്ടിരിക്കുന്നു. എന്തെന്നാല് ഇവള് അധികം സ്നേഹിച്ചു"  [ലൂക്ക 7:47]. എങ്ങനെ കര്ത്താവിനെ സ്നേഹിക്കാം? "നിങ്ങള് എന്നെ സ്നേഹിക്കുന്നുവെങ്കില് എന്റെ കല്പ്പന പാലിക്കും" [യോഹ 14:15]. കര്ത്താവിന്റെ കല്പനകള് സ്നേഹിക്കുന്നവര് കര്ത്താവിനെ സ്നേഹിക്കുന്നു! (അദ്ധ്യായം - 26, യേശുക്രിസ്തുവിന്റെ ആറ് കല്പനകള്‍ വായിക്കുക). കർത്താവിനെ സ്നേഹിക്കുന്നവരിലേക്ക് കർത്താവിന്റെ ആത്മാവ് കടന്നുവരുന്നു! കര്ത്താവിന്റെ ആത്മാവില് ഈ ലോകത്തില വസിക്കുന്നവരെ സ്നേഹിക്കുമ്പോഴും അത് കര്ത്താവിനെ സ്നേഹിച്ചതായി കണക്കാകപ്പെടുന്നു! [മത്തായി 25:40]. ഇത് യേശുക്രിസ്തുവഴി പാപമോചനം കരസ്ഥമാക്കാനുള്ള ഒരു വഴിയാണ്!

"ഇത് കേട്ട് അവര് ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരെ, ഞങ്ങള് എന്താണ് ചെയ്യേണ്ടത്? പത്രാസ് പറഞ്ഞു: നിങ്ങള് പാശ്ചാത്തപിക്കുവിന്, പാപമോചനത്തിനായി യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം സ്വീകരിപ്പിന്" [അപ്പ;പ്ര. 2:37,38]. പാപമോചനം യേശുക്രിസ്തു വഴി നേടാനുള്ള മറ്റൊരു മാര്ഗ്ഗമാണ് യേശുക്രിസ്തുവിന്റെ നാമത്തില് ഹൃദയംകൊണ്ട് പാശ്ചാത്തപിച്ചു പാപം ഉപേക്ഷിച്ചു. പരിശുദ്ധ ആത്മാവിന്റെ അഭിഷേകം ഉള്ളവന്റെ കൈകീഴില് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില് സ്നാനം എടുക്കുന്നത്![മത്തായി 28:20]. ഇപ്രകാരം ഏതു മനുഷ്യനും എത്ര വലിയ പാപങ്ങള്ക്കും അത്മീയ മോചനം നേടാം! നിത്യജീവനും നിര്മ്മല മനസാക്ഷിയും നേടാം.

"അവനില് വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്ന് പ്രവാചകന്മാര് അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു" [അപ്പ:പ്ര 10:43].  എന്നാല്, അത് കേവലം കര്ത്താവേ.. കര്ത്താവേ.. എന്നോ.. യേശു.. യേശു.. എന്നോ ഉള്ള ഒരു വിളിയല്ല!  "കര്ത്താവേ, കര്ത്താവേ എന്ന് വിളിച്ച പേക്ഷിക്കുന്നവനല്ല, എന്റെ സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് സ്വര്ഗ്ഗരാജ്യത്തില് പ്രവേശിക്കുന്നത്" [മത്തായി 7:21].  സ്വര്ഗ്ഗത്തില് പോകണമെങ്കില് ഭൂമിയില് വച്ച് പാപം മോചിപ്പിച്ചു കിട്ടേണ്ടിയിരിക്കുന്നു! എന്നാല്, അതിനു സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിരവേറ്റെണ്ടിയിരിക്കുന്നു! അപ്പോള് എന്താണ് അത്? "ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവര്ത്തി- അവിടുന്ന് അയച്ച വനില് വിശ്വസിക്കുക" [യോഹന്നാന് 6:29]. ഇവിടെയും കര്ത്താവിനെ വിശ്വസിച്ച് പാപമോചനം നേടാന് അവിടുത്തെ കല്പ്പനകള് സ്വന്തജീവിതത്തില് പാലിക്കേണ്ടതായി വരുന്നു!

"അവരുടെ വിചാരം മനസിലാക്കി യേശു അവരോട് ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള് ഇങ്ങനെ ഹൃദയത്തില് ചോദിക്കുന്നത്?" [ലൂക്ക 5:22]. "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള് തന്നെയാണ്" [ഹെബ്രായെര് 13:8]. പ്രിയ സുഹുര്ത്തെ താങ്കളുടെ ഹൃദയവിചാരങ്ങള് യേശുക്രിസ്തുവിന് അറിയാം! അതിനാല്, "നീ പ്രാര്ഥിക്കുമ്പോള് നിന്റെ മുറിയില് കടന്നു, കതകടച്ച്‌ രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്ഥിക്കുക. രഹസ്യങ്ങള് അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്കും." [മത്തായി 6:6]. എന്നാല്, ഇവിടെയും പാപം ചെയ്ത ആള്ക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിലൂടെയേ പിതാവിന്റെ അടുത്ത് നേരിട്ട് പാപമോചനത്തിനുള്ള അപേക്ഷ എത്തിക്കാന് സാദ്യമാവുകയൊള്ളൂ! അതായത്, പാശ്ചാത്താപം ഉണ്ടാകുവാനും പരിശുദ്ധ ആത്മാവിന്റെ സഹായം വേണം. അത് ആദ്യം പ്രാര്ഥിച്ചുനേടണം. അതിനു ശേഷം പരിശുദ്ധ ആത്മാവില് യേശുക്രിസ്തുവിന്റെ പേരില് യഹോവയായ ദൈവത്തോട് നേരിട്ട് അപേക്ഷിക്കുക.  ദൈവം പാപം മോചിപ്പിക്കും!

അടുത്തതായി യേശുക്രിസ്തു വഴിയുള്ള പാമോചനത്തിനുള്ള മാര്ഗ്ഗം! "ഭൂമിയില് രണ്ടുപേര് യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും" [മത്തായി 18:18]. ഇത് രണ്ടു പേര് ക്രിസ്തുവിന്റെ ആത്മാവില് ഒരുമിച്ചു ചെയ്യേണ്ടകാര്യം! "നിങ്ങള് സൗക്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള് ഏറ്റുപറയുകയും പ്രാര്ഥിക്കുകയും ചെയ്യുവിന്" [യാകോബ് 5:16]. പാപങ്ങള് പരസ്പ്പരം ഏറ്റുപറഞ്ഞു പ്രാര്ഥിക്കുക! ഓര്മ്മിക്കുക: യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് ഉള്ളിലുള്ള ആയിരിക്കണം പാപം കേള്ക്കുന്നയാള്! പാപിചെയ്ത പാപത്തില് നിന്ന്(പൈശാചിക ബന്ധനത്തില് നിന്ന്) വിടുവിക്കാന് തക്ക ശേഷി ഉള്ളവരുമായിരിക്കണം അവര്! അതായത് കടുത്ത പാപങ്ങള് ഉണ്ട്! അത്തരം, ചില പൈശാചിക ബന്ധനങ്ങള് ദൈവം പോലും അഴിക്കുകയില്ല! [ഉദാ: പരിശുദ്ധ ആത്മാവിന് എതിരായ ദൂഷണങ്ങള്!മത്തായി 12:31] അതിനാല് അത്തരം പാപങ്ങള് അഴിക്കാന് ചെന്ന് ആത്മീയ ബുദ്ധിയുള്ള ക്രിസ്തു വിശ്വാസികള് പിശാചിന്റെ വലയില് കുടുങ്ങരുത്!

അടുത്തതായി ക്രിസ്തുവഴി പാപമോചനത്തിനു ഉള്ള മറ്റൊരു മാര്ഗ്ഗമാണ്  "മറ്റുള്ളവരുടെ തെറ്റുകള് നിങ്ങള് ക്ഷമിക്കുമെങ്കില് സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും" [മത്തായി 6:14]. മറ്റുള്ളവര് നിങ്ങളോട് ചെയ്ത തെറ്റുകള് യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി യേശുക്രിസ്തുവിന്റെ പേരില് ക്ഷമിക്കുക! അപ്പോള്, യേശുക്രിസ്തുവിനെപ്രതി പിതാവും നിങ്ങളുടെ ക്ഷമക്ക് തക്കവണ്ണമുള്ള  നിങ്ങളുടെ പാപങ്ങളും അവിടുന്ന് ക്ഷമിക്കും!

അടുത്തതായി യേശുക്രിസ്തുവിലൂടെ പാപമോചനത്തിനു ഉള്ള മറ്റൊരു മാര്ഗ്ഗം "എന്റെ സഹോദരരേ, നിങ്ങളില് ഒരാള് സത്യത്തില് നിന്ന് വ്യതിചലിക്കുകയും അവനെ വേറൊരാള് തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില് പാപിയെ തെറ്റായ മാര്ഗ്ഗത്തില് നിന്നു പിന്തിരിപ്പിക്കുന്നവന്, തന്റെ ആത്മാവിനെ മരണത്തില് നിന്നും രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള് തുടച്ചുമാറ്റുകയും ചെയ്യുന്നു വെന്നു നിങ്ങള് അറിഞ്ഞുകൊള്ളുവിന്" [യാക്കോബ് 5:19,20]. സത്യത്തില് നിന്ന് അതായത് ദൈവവചന വിശ്വാസത്തില് നിന്ന് ഒരാള് മാറി പോയാല് അവനെ തിരിച്ചു കൊണ്ടുവരുന്നവന് തന്റെ   ആത്മാവിനെ രക്ഷിക്കുകയും പാപങ്ങള് മായിച്ചു കളയുകയും ചെയ്യുന്നു! എന്നാല്, പിന്മാറ്റകാരെ ദൈവം പറയാതെ തിരിച്ചു പിടിക്കാന് ശ്രമിക്കരുത്! കാരണം; അവരെ പിടിച്ചുവച്ചിരിക്കുന്ന പൈശാചിക ശക്തിവലുതാണ്! അതിനെ നേരിടാൻ തക്കശക്തി സമാഹരിക്കണം!

"നിങ്ങള് പരിശുദ്ധ ആത്മാവിനെ സ്വീകരിക്കുവിന്. നിങ്ങള് ആരുടെ പാപങ്ങള് ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള് ആരുടെ പാപങ്ങള് ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും." [യോഹ 20:22,23]. യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് വസിക്കുന്ന ക്രിസ്തു വിശ്വാസിക്ക് കര്ത്താവിന്റെ അനുവാദത്തോടെ യേശുക്രിസ്തുവിന്റെ പേരില് മാനസാന്ധരപ്പെട്ടുവരുന്ന ആരുടേയും പാപങ്ങള് മോചിപ്പിക്കാം!

"നിങ്ങളില് ആരങ്കിലും രോഗിയാണെങ്കില് അവന് സഭയിലെ സ്രേഷ്ടന്മാരെ വിളിക്കട്ടെ. അവര് കര്ത്താവിന്റെ നാമത്തില് അവനെ തൈലാഭിഷേകം ചെയ്തു അവനുവേണ്ടി പ്രാര്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്ഥനരോഗിയേ സുഖപ്പെടുതും; കര്ത്താവ് അവനെ എഴുന്നേല്പ്പിക്കും; അവന് പാപങ്ങള് ചെയ്തിട്ടുണ്ടെങ്കില് അവിടുന്ന് അവന് മാപ്പു നല്കും" [യാകോബ് 5:14,15].

"അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളില് നിന്നും നമ്മെ ശുദ്ധികരിക്കുന്നു. നമുക്ക് പാപമില്ലന്ന് നാം പറഞ്ഞാല് അത് ആത്മവഞ്ചനയാകും; അപ്പോള് നമ്മില് സത്യം ഇല്ല എന്ന് വരും. എന്നാല്, നാം പാപങ്ങള് ഏറ്റു പറയുന്നെങ്കില്, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള് ക്ഷമിക്കുകയും എല്ലാ അനീതികളില് നിന്നും നമ്മെ ശുദ്ധികരിക്കുകയും ചെയ്യും" [1യോഹ 1:7-9]. ഹൃദയം കൊണ്ട് പശ്ചാത്തപിച്ച് പാപം യേശുക്രിസ്തുവിനോട് ഏറ്റ്പറയുക അങ്ങനെ യേശുവിന്റെ രക്തത്തിന്റെ പേരില് പാപമോചനം ദൈവത്തില് നിന്നും നേരിട്ട് നേടുക. വീണ്ടും പാപം ചെയ്യാൻ പ്രേരണയോ, പ്രജോതനമോ, പ്രലോഭനമോ, etc.... പൈശാചിക ആത്മാവിനാൽ ഏതെങ്കിലും രീധികളിൽ ഉണ്ടായാലും അതിനു കീഴ്‌പ്പെടാതെ ചെറുത്തുനിൽക്കുക! ക്രമേണ; പൈശാചിക ദുരാത്മാവ് വിട്ടുപോവുകയും, നിങ്ങളിൽ ദൈവശക്തിയും ജ്ഞാനവുമാകുന്ന ക്രിസ്തു കടന്നുവന്നു നിറയുകയും ചെയ്യും! 

ഇങ്ങനെ ഒട്ടനവധി രീധികളില് മനുഷ്യര്ക്ക് യേശുക്രിസ്തുവിലൂടെ ദൈവത്തില് നിന്ന് പാപമോചനം വിശ്വാസത്താല് ഭൂമിയിലെ ജീവിതത്തില് നേടിഎടുക്കാം. മനസ്സുണ്ടെങ്കില് സ്വന്തം ആത്മാവിനെ രക്ഷിക്കാം!

യേശു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു, ഏഴു തവണയല്ല, എഴുപത്തേഴു തവണ" ക്ഷമിക്കണം! എന്ന്  (മത്തായി 18:22). അരുളിച്ചെയ്ത യേശുക്രിസ്തു നിങ്ങളോടു ക്ഷമിക്കാതിരിക്കുമോ? നിശ്ചയമായും അവിടുന്ന് നിങ്ങളോടു ക്ഷമിക്കും! 

എങ്ങനെ പാപം ചെയ്യാതിരിക്കാം

ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിൽ വസിക്കുക! വചനത്തെ സമൃദ്ധമായി ഹൃദയത്തിൽ സൂക്ഷിക്കുക  അപ്പോൾ ജീവിതത്തിലെ ഓരോ പ്രവൃത്തികളിലും ദൈവനാമം മഹത്വപ്പെടുത്തി നന്മയായതു ചെയ്യുന്നത് എങ്ങനെയാണ് എന്ന് ക്രിസ്തു- ഉപദേശിച്ചതും, പ്രജോദിപ്പിച്ചും, കൽപ്പിച്ചും, വഴിതെളിച്ചും തരും!  "അങ്ങേക്കെതിരെ  പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ  വചനം എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു" (സങ്കീർത്തനം 119:11). ഹൃദയത്തിൽ വചനം സൂക്ഷിച്ചിരിക്കുന്നവർ, "...എല്ലാ ദിവസവും പരസ്‌പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിന ഹൃദയരാകാതിരിക്കുവാനാണ്‌." (എബ്രായർ 3:13). കർത്താവായ യേശുക്രിസ്തുവിന്റെ കൃപയിൽ അവിടുത്തെ പരിശുദ്ധ ആത്മാവിൽ നിര്മലരായി  ഭൂമിയിൽ ഐശ്വര്യത്തോടെ ജീവിതം വിജയകരമായി തികച്ചു, ആത്മാവിൽ നിത്യതയിൽ സ്വര്ഗ്ഗജീവിതത്തിൽ കടന്നു ക്രിസ്തുവോടൊപ്പം നിത്യജീവനിൽ വാഴുവാൻ  ഇടയാകട്ടെ. ആമേൻ. 

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.