This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 46. യേശുക്രിസ്തുവിന്റെ യഥാര്‍ഥ ശിഷ്യന്മാര്‍. യേശുക്രിസ്തുവിന്റെ രഹസ്യശിഷ്യന്മാര്‍!!..


"ദൈവം സഭയില് ഒന്നാമത്‌ അപ്പസ്‌തോലന്‍ മാരെയും രണ്ടാമത്‌ പ്രവാചകന്‍മാരെയും, മൂന്നാമത്‌ പ്രബോധകരെയും, തുടര്‍ന്ന് ‌ അദ്‌ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില് സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു" (1കോറി.12:28). യേശു ക്രിസ്തു വിന്റെ സഭയിലുള്ള ശിഷ്യന്മാരുടെ ചുമതലകള്‍ ഇവ മാത്രമാണ്! ഓര്‍മിക്കുക ഇവയില്‍ "പുരോഹിതര്"‍ എന്ന ഒരു വിഭാഗമേ ഇല്ല! എന്ന് മാത്രമല്ല, ഇപ്രകാരം ദൈവം കല്പ്പിച്ചിരിക്കുന്നു- "പൗരോഹിത്യശുശ്രുഷ ലേവിഗോത്രത്തിനുള്ള ദാനമാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല് അവന് മരണശിക്ഷ അനുഭവിക്കണം." (സഘ്യ 18:7).

ഇനി, തങ്ങള്ക്കുള്ളത് ലേവിഗോത്രത്തിനുള്ള പൗരോഹത്യമല്ല; മെല്ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള യേശുവിന്റെ പൗരോഹത്യമാണ് എന്ന് അവകാശപ്പെടുന്നവര് അറിയുക-  "യേശുവാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നത് കൊണ്ട് അവന്റെ പൗരോഹത്യം കൈമാറപ്പെടുന്നില്ല." (ഹെബ്രയര് 7:24). 

യേശുക്രിസ്തുവില് പുതിയനിയമനുസരിച്ച് വിശ്വാസികളായ,  "നിങ്ങള് തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്" (1പത്രോസ് 2:9). "മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം അവൻ (യേശു)  പ്രധാന പുരോഹിതനായി ദൈവത്താല് നിയോഗിക്കപ്പെട്ടു" (ഹെബ്രായർ 5:10).(എബ്രായർ 6:20). കര്ത്താവിന്റെ വചനപ്രകാരം യേശുക്രിസ്തുവിന്റെ അനിയായികളായി ജീവിക്കുന്ന ബ്രഹ്മചാരികകളും കന്ന്യകളും വിവാഹിതരുമുള്പ്പടെ  എല്ലാമനുഷ്യരും യേശുക്രിസ്തുവാകുന്ന മഹാപുരോഹിതന്റെ കീഴിലുള്ള രാജകീയ പുരോഹിതരാണ്!  മറ്റു ജനതകളില് നിന്നും തിരഞ്ഞെടുക്കപ്പെട്ട വംശമാണ്‌! പാപപരിഹാരം യേശുക്രിസ്തുവിലുള്ള വിശ്വാസത്താല് നേടി, ദൈവകൃപ ലഭിച്ച വിശുദ്ധരാണ്! ദൈവത്തിന്റെ സ്വന്തം ജനമായ പുതിയ നിയമത്തിനു കീഴിലുള്ള ഇസ്രായേലാണ്! സർവ്വോപരി ദൈവത്തെ അറിയാത്ത മനുഷ്യരെ ദൈവവുമായി ബന്ധിപ്പിച്ചു കൊടുകേണ്ടവരാണ്!

(പ്രാദേശിക സഭയെ നയിക്കുന്നവര്‍) "മെത്രാന്‍ സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ട്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നത് സത്യമാണ്. മെത്രാന്‍ ആരോപണങ്ങള്‍ക്ക്കതീതനും ഏക ഭാര്യയുടെ ഭര്‍ത്താവും സംമ്യ്മിനിയും വിവേകിയും അച്ചടക്കം ഉള്ളവനും അതിഥി സത്കാര പ്രിയനും യോഗ്യനായ പ്രബോധകനും മായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്‌; സൌമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും? അവന്‍ പുതുതായി വിശ്വസം സ്വീകരിച്ചവനായിരിക്കരുത്‌; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നിട്ടു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നു വരും. കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ള വരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം." (1.തിമോത്തി3:1-7), (തീത്തോസ് 1:6-9), (തിമോത്തി 3:8-13) ലും ഇതേ മര്മ്മം   തന്നെ എഴുതപ്പെട്ടിരിക്കുന്നു!

"ദൈവമായ കര്ത്താവ് അരുളിചെയ്തു: മനുഷ്യനേകനായിരിക്കുന്നത് നന്നല്ല; അവന് ചേര്ന്ന ഇണയെ ഞാന് നല്കും" (ഉല്പത്തി 2:18). അതിനാല്, പ്രത്യേകം കൃപാപരം ദൈവത്തില് നിന്നും ലഭിക്കാത്തവരെല്ലാം പാപത്തില് വീഴാതിരിക്കാന് വിവാഹം കഴിക്കണം! പ്രത്യേകിച്ചും യേശുക്രിസ്തുവിന്റെ സഭയെ നയിക്കുന്നവര്!

യേശുക്രിസ്തുവിനു വേണ്ടി വിവാഹം പോലും കഴിച്ചിട്ടില്ലാത്തവരുടെ "സ്വര്ഗ്ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഡരാക്കുന്നവരുണ്ട് " (മത്തായി 19:12). (ബ്രഹ്മ ചാരികള്‍ / കന്ന്യകമാര്) ചുമതലകള്‍ വേറെ!! അവര്‍ കണ്ണുകൊണ്ടുള്ള നോട്ടത്തില്‍ പോലും വ്യഭിചാരം ചെയ്യാത്തവര്‍! കാരണം, അവര്‍ക്ക് പ്രത്യക ദൈവ കൃപ ദൈവസന്നിധിയില്‍ നിന്ന് കിട്ടിയിരിക്കുന്നു! അവര്‍ ഒരിക്കലും ദൈവവചനത്തെ എതിര്‍ക്കുകയോ വളച്ചു ഒടിക്കുകയോ ഇല്ല! എന്നാല്‍, ഏതെങ്കിലും വിധത്തില് വ്യഭിചാരo ചെയ്യാന് ഇടയുള്ളവര് തനിക്കു ‍ യോഗ്യ ഇണയെ  കണ്ടെത്തി വിവാഹം കഴിക്കണം!
 
"നിങ്ങളെ എല്പ്പിച്ചിരിക്കുന്ന  ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്. അത് നിര്ബന്ധം മൂലമായിരിക്കരുത്, ദൈവത്തെപ്രതി സന്മാനസോടെയായിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷണതയോടെയായിരിക്കണം; അജഗണത്തിന്മേല് ആധിപത്യം ചുമത്തി കൊണ്ടായിരിക്കരുത്, സന്മാതൃക നല്കി കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവന് പ്രത്യക്ഷപ്പെടുമ്പോള് മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്ക്കുലഭിക്കും" (1 പത്രോസ് 5:2- 4).

യേശുക്രിസ്തുവിന്റെ രഹസ്യ ശിഷ്യന്മാര്‍.

ആരാലും അറിയപെടാതെ യേശുക്രിസ്തുവിനു വേണ്ടി രഹസ്യമായി സുവിശേഷവേല ചെയ്യുന്ന അനേക മനുഷ്യര്‍ ഇന്നുo ലോകത്തില്‍ ഉണ്ട്. അവരെ ഓരോ മേഖലകളില്‍ കര്‍ത്താവ് രഹസ്യ പ്രവര്‍ത്തനം നടത്തുവാനാക്കിവച്ചിരിക്കുന്നു! അവരുടെ സുരക്ഷയെ പരിഗണിച്ചു കര്‍ത്താവ് അവരെ ലോകത്തിനു വെളിപ്പെടുത്തുന്നതു‌മില്ല! ലോകം അവരെ അറിയുന്നുമില്ല! അതില്‍ കര്‍ത്താവിന്റെ ശക്തരായ ശിഷ്യന്‍മാര്‍ അനേകം! അവര്‍ക്ക് ലഭിക്കാനിരിക്കുന്ന മഹത്വം അവര്‍ണനീയം! "യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില് പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്റെ നാമത്തില്‍ അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെ ക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. നമുക്ക്‌ എതിരല്ലാത്തവന്‍ നമ്മുടെ പക്‌ഷത്താണ്"(മര്‌ക്കോസ് 9:38-40).
 
രഹസ്യ ശിഷ്യര്‍ അവരുടെ ദൗത്യം ദൈവത്തോട് ചേര്‍ന്ന് ഒറ്റയ്ക്ക് നടത്തുന്നവരാണ്! "... യേശുവിന്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്‌ യേശുവിന്റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട്‌ അനുവാദം ചോദിച്ചു. പീലാത്തോസ്‌ അനുവാദം നല്കി. അവന്‍ വന്നു ശരീരം എടുത്തു മാറ്റി."(യോഹന്നാന്‍ 19:38).

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.